PODCAST · music
കാതോരം രവി മേനോന്‍ | Ravi Menon
by Mathrubhumi
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍
-
42
മഹാനടൻ കെ.പി. ഉമ്മറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് രവി മേനോൻ | കാതോരം | Podcast
അവസാനമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ അതിഥിയായിട്ട് വന്നപ്പോൾ വിഭവ സമൃദ്ധമായ പ്രാതലുമായി കാത്തിരുന്ന ഭാര്യ ലതയോട് ഉമുക്ക പറഞ്ഞു വേണ്ട മോളെ ,ഒരു ഇഡ്ഡലി മതി.ഏറി വന്നാൽ രണ്ട് അത്രയേ പാടൂ എന്നാണ് വൈദ്യന്മാരുടെ കൽപ്പന. പല അസുഖങ്ങളുണ്ട്. പഞ്ചാര ഉൾപ്പെടെ ഞങ്ങളുടെ കൊച്ചു ഡൈനിങ് ടേബിളിന്റെ ഒരറ്റത്തിരുന്ന് വളരെ സൂക്ഷ്മതയോടെ സാവധാനം ഇഡ്ഡലി കഴിക്കുന്ന ഉമ്മുക്കയെ അത്ഭുതത്തോടെ നോക്കി ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രമാണ്.കെ പി ഉമ്മർ എന്ന മഹാനടനെ മഹാറാണി ഹോട്ടലിലെ അദ്ദേഹത്തിന്‍റെ മുറിയിൽ ആദ്യമായി ഇൻറർവ്യൂ ചെയ്യാൻ ചെന്നപ്പോൾ ഉള്ള ഓർമ്മകൾ പങ്കുവക്കുന്നു കാതോരത്തിൽ രവി മേനോൻ.പ്രൊഡ്യൂസർ : ആർ ജെ അച്ചൂ Content HighlightsRavi Menon shares nostalgic memories and personal interactions with legendary actor K.P. Ummer., Highlights Ummer's love for food, hospitality, and vibrant personality during interviews., Reflects on Ummer's later life, simplicity, contentment, and passion for reading and writing., A quarter-century has passed since Ummer's demise, yet his infectious laughter and letters remain treasured.
-
41
എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും | കാതോരം | Podcast
ഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ ." എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മെ തന്നെ തേടി വരും ഈശ്വര നിയോഗം പോലെ.. എൻറെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്". 1970 ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ് രാമപ്രസാദും. പാടാനല്ല, വെറുതെ സ്റ്റേജിൽ നിൽക്കാൻ.കാതോരത്തിൽ രവിമേനോൻ.S. Janaki faced severe health challenges during a Mumbai trip in 1970. Despite being bedridden, she recorded three iconic songs for the film 'Moodal Manju'. The support of her friend Aruna and sound engineer Minu Katrak was pivotal to the recording., Hariprasad Chaurasia praised her performance, marking a significant moment in her career. The songs became timeless classics in Malayalam cinema history.
-
40
പ്രണയത്തിന്റെ നേർത്ത അംശം ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ട്?|കാതോരം| Podcast
രാജകീയ പ്രൗഢിയോടെയാണ് കൃഷ്‌ണേട്ടന്റെ വരവ് ഒരു കയ്യില്‍ തൂക്കിപ്പിടിച്ച റേഡിയോ മറുകയ്യില്‍ എരിയുന്ന സിഗരറ്റ് അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും കുപ്പായം ഇടാത്തവരും ഇട്ടവരും ഉണ്ട് ആ കുസൃതി കൂട്ടത്തില്‍ ചുണ്ടേല്‍ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ എവിടെയോ വെച്ച് ഒപ്പം കൂടിയതാവണം ട്രാന്‍സിസ്റ്റര്‍ റേഡിയോ... ഓര്‍മകള്‍ പങ്കിടുന്നു കാതോരത്തില്‍ രവിമേനോന്‍.
-
39
'അമൃതം ഗമയ'യില്‍ നായകനായി എം.ടി. കണ്ടത് മമ്മൂട്ടിയെ | കാതോരം | Podcast
സ്‌ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ?
-
38
ആദ്യ ശമ്പളവും അമ്മയുടെ വാക്കും | കാതോരം| Podcast
വീട്ടിൽ നിന്ന് നയാ പൈസ ധനസഹായം ചോദിച്ചു വാങ്ങില്ലെന്ന് ഉള്ളിലെ ദുരഭിമാനം നേരത്തെ തീരുമാനിച്ചു ഉറച്ചിരുന്നതുകൊണ്ട് പ്രത്യേകിച്ചും ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും അമ്മയ്ക്ക് കൊടുക്കണം കൊടുത്തേ പറ്റൂ. പുതിയ ജോലിയിൽ ചേരാൻ പുറപ്പെടുമ്പോൾ കുട്ടിമാമ അതായത് അമ്മയുടെ അനുജൻ തന്ന ഉപദേശമാണ് അമ്മ ചോദിക്കാൻ ഒന്നും പോണില്ല എന്നാലും കൊടുക്കണം... ആദ്യ ശമ്പളത്തിന്റെ ഉള്ളിൽ കോറുന്ന ഓർമ പങ്കിടുകയാണ് കാതോരത്തിൽ രവി മേനോൻ
-
37
പൊള്ളുന്ന ചുംബനത്തിൻ്റെ നനവിപ്പോഴുമുണ്ട് നെറ്റിയിൽ | Kathoram | Podcast
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവത്ത കൈപ്പടയിൽ ലളിത സുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെകുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങൾ ആയിരിക്കും ഏറിയും. അവസാനകാലത്ത് അയച്ച കത്തുകളിൽ ഒന്നിൽ അദ്ദേഹം എഴുതി: "പ്രായമേറി വരുന്നു, കണ്ണൊന്ന് ചിമ്മി തുറക്കുമ്പോഴേക്കും 90 കാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തു എന്നൊരു തോന്നൽ. ഇനി വേഗം പോകണം. ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ, ആഗ്രഹം സഫലമാക്കേണ്ടത് ഈശ്വരനാണ്. കുട്ടി അതിനുവേണ്ടി പ്രാർത്ഥിക്കണം." കേൾക്കാം കാതോരം. അവതരണം: രവി മേനോൻ
-
36
ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast
ദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള കേരളവിലാസം കാപ്പിശാപ്പാട് ഹോട്ടലിലെ രാഗിമിനുക്കിയ സിമന്റ് മേശയ്ക്ക് മുന്നിൽ ഉച്ചയോണിന് ചെന്നിരുന്നപ്പോൾ ആദ്യമായി കാതിൽ വന്നു വീണതാണ് ആ പാട്ട്. വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരാതിരുന്ന ദിവസങ്ങളിൽ ഒന്നിൽ അച്ഛന്റെ നിർദ്ദേശപ്രകാരം ഹോട്ടലൂണ് കഴിക്കാൻ ചെന്നതായിരുന്നു അന്നത്തെ അഞ്ചാം ക്ലാസുകാരൻ. നാലര പതിറ്റാണ്ടോളം മുമ്പ്. ആദ്യ കേൾവിയിലെ മനസ്സിന് തൊട്ടു ആ വരികൾ. കേൾക്കാം കാതോരം വിത്ത് രവി മേനോൻ.
-
35
‘എന്തിനാ സാറേ സങ്കടപ്പാട്ട്, ലൈഫില്‍ നിറയെ സങ്കടമല്ലേ’ | കാതോരം | Podcast
ഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു പാട്ടു വെക്കുന്നതിൽ വിരോധമില്ലല്ലോ പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ പോയതപ്പോഴാണ് എം ജി ശ്രീകുമാറും സുജാതയും മത്സരിച്ചു പാടുന്നു കവിളിനിയിൽ കുങ്കുമമോ പരിഭവവർണ്ണപരാഗങ്ങളോ കരിമിഴിയിൽ കവിതയുമായി വാവാ എന്റെ ഗാഥേ ഏയ് ഒരു വിരോധവുമില്ല പാടിക്കോട്ടെ കുറച്ചധികം നേരത്തെ യാത്രയുണ്ടല്ലോ എന്റെ മറുപടി ഓട്ടോ ഡ്രൈവർ യുവാവാണ് തിരിഞ്ഞുനോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ പറഞ്ഞു താങ്ക്യൂ സർ പിന്നെ ഉറക്കെ ഒരു ആത്മകഥം കൂടി അല്ല ചോദിക്കേണ്ടത് നമ്മുടെ മര്യാദയാണല്ലോ ചിലർക്ക് പാട്ടു വെക്കുന്നത് ഇഷ്ടമല്ല ബഹളം വെച്ച് വെറുപ്പിച്ചു കളയും.കേൾക്കാം കാതോരം. അവതരണം: രവി മേനോൻ
-
34
എനിക്ക് എത്രയോ ജന്മമായി പാട്ട് വെച്ചുതരണം; തടവറയിലിരുന്ന് അയാൾ ആവശ്യപ്പെട്ടു | കാതോരം | Podcast
മോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ, തൻ്റെ ഏകാന്തതയിൽ ആശ്വാസമായി, എത്രയോ ജന്മമായി എന്ന പ്രണയഗാനം എഫ്എം പരിപാടിയിൽ ആവശ്യപ്പെട്ടു. പാട്ടിലെ നായികയായ മഞ്ജു വാര്യരുടെ മുഖച്ഛായയുള്ള തൻ്റെ പഴയ പ്രണയിനിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ അയാളുടെ മനസിലേക്കെത്തിയത്. സിനിമയുടെ സാഹചര്യങ്ങൾക്കപ്പുറം ഒരു ഗാനം മലയാളികളുടെ ജീവിതത്തിലും പ്രണയസങ്കൽപ്പങ്ങളിലും എത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയും ഗായിക സുജാതയും സംഗീതസംവിധായകൻ വിദ്യാസാഗറും ഈ പാട്ടുമായി ബന്ധപ്പെട്ട് പറഞ്ഞ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് കതോരത്തിൽ രവി മേനോൻ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
33
ഏകാന്തതയുടെ തുരുത്തിൽ ഒടുങ്ങിയ സുലക്ഷണയുടെ ജീവിതം | കാതോരം | Podcast
സുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ്കുമാറിനെ സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയെയും സമാന്തര രേഖകൾ പോലെ ഒഴുകിയ ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് ബോളിവുഡ് പ്രണയങ്ങൾ നഷ്ടപ്രണയത്തിന്റെ സപ്തസ്മൃതികളിൽ മുഴുകി ജീവിച്ച സഞ്ജീവ് മദ്യത്തിൽ അഭയം തേടി ജീവിതം ധൂർത്തടിച്ചതും ഒടുവിൽ ഹൃദയസ്തംഭനത്തിന് കീഴടങ്ങിയതും ചരിത്രം. ഇപ്പോഴ ഇതാ സുലക്ഷണയും യാത്രയായി. കാൽ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിന് വിരാമം. സുലക്ഷണ പണ്ഡിറ്റിനെ കുറിച്ച് കാതോരത്തില്‍ രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
32
ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട പാട്ടുകള്‍ | Kathoram by Ravi Menon
ഒറ്റപ്പെടലിന്റെ വ്യഥയിലേക്ക് സ്വയം ഉള്‍വലിഞ്ഞ കുട്ടിയ്ക്ക് ആശ്വാസം പകര്‍ന്ന പാട്ടുകളെക്കുറിച്ച്.. ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് നിരന്തരം കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട ആ പാട്ടുകളെക്കുറിച്ച് കാതോരത്തില്‍ രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
31
ഏകാന്തതയില്‍ ഒരു മനുഷ്യന് കൂട്ടായി മാറിയ പുസ്തകം; കൃതാര്‍ത്ഥനായി ഞാനും | Kathoram BY Ravi Menon
വായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാള്‍ ഒരു പട്ടാളക്കാരന്‍. പ്രായം 90 വയസ്. പ്രായാധിക്യവും അസുഖങ്ങളും കാരണം കിടക്കയില്‍ ഒതുങ്ങിപ്പോയ ജീവിതം. എഴുന്നേറ്റിരിക്കാന്‍ പോലും ആരുടെയെങ്കിലും സഹായം വേണം. അയാള്‍ക്ക് പുസ്തകങ്ങള്‍ ആശ്വാസമാകുന്ന അനുഭവം. ഹോസ്റ്റ് രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
30
"നിങ്ങള് നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ...." | Mohanlal
'ലാലിന്റെ ചിരി നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ രവിയേട്ടാ?' -- ഇടക്ക് മധു ചോദിക്കും. ' അരച്ചിരിയാണ്. മുഴോന്‍ പൊറത്തേക്ക് വരില്യ. പാതി ഉള്ളില്‍ തന്നെ തങ്ങി നില്‍ക്കും.' -- മധുവിന്റെ സുചിന്തിതമായ നിരീക്ഷണം. ചിന്തിച്ചു നോക്കിയപ്പോള്‍ ആ പറഞ്ഞതില്‍ കുറച്ച് സത്യമില്ലേ എന്നൊരു സംശയം. പോട്ടെ, ഇനി സിനിമയില്‍ ലാലിനെ കാണുമ്പോള്‍ ശ്രദ്ധിക്കാം. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
29
നന്ദി സത്യൻ, ഇന്നും കാതിലുള്ള റഫിയുടെ ആ രണ്ടു വരികൾക്ക് | കാതോരം | Hridayapoorvam
'ഹൃദയപൂര്‍വം' സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിനും മാളവികാ മോഹനും സംഗീതക്കുമൊപ്പം നിനച്ചിരിക്കാതെ ഒരാള്‍ കൂടി കൂടെ ഇറങ്ങിപ്പോന്നു: സാക്ഷാല്‍ മുഹമ്മദ് റഫി. അതും എന്തൊരു വരവ് ! മരിച്ചുപോയ അച്ഛന്റെ പ്രിയഗായകന്‍ റഫി സാഹിബ് ആണെന്ന മകള്‍ ഹരിതയുടെ (മാളവിക) വെളിപ്പെടുത്തലിന് പിറകെ ഒരു പഴയ പാട്ടിന്റെ പല്ലവി വന്നു നിറയുകയാണ് അന്തരീക്ഷത്തില്‍. റഫിയുടെ പാട്ട്: 'അഭീ ന ജാവോ ഛോഡ്കര്‍ കേ ദില്‍ അഭീ ഭരാ നഹി..'' വിട്ടുപോകരുതേ എന്നെ, ഹൃദയമിനിയും നിറഞ്ഞില്ലല്ലോ... ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
-
28
വിടപറഞ്ഞ ഭാര്യയുടെ ഓർമ്മയിൽ ആ വിഷാദഗാനം | Karunyam - Maranjupoyathenthe
തീയേറ്ററിലെ ഇരുട്ടിലിരുന്ന് ആ പാട്ടു കേട്ട് തേങ്ങിപ്പോയിട്ടുണ്ട് ശ്രീകാന്ത്. 'കരച്ചില്‍ കേട്ട് അമ്പരന്നുപോയ ഭാര്യ എന്റെ കൈ മുറുകെ പിടിച്ചു. ചിരിയായിരുന്നു അവള്‍ക്ക്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാള്യവും. 'എന്നെക്കാളും വലിയ സെന്റി ആണല്ലോ നിങ്ങള്‍. സിനിമ കണ്ട് ഇങ്ങനെയൊക്കെ കരഞ്ഞാലോ ? അവളുടെ ചോദ്യം. ഒപ്പം ഒരു അപേക്ഷ കൂടി: 'മനുഷ്യനെ നാണം കെടുത്തല്ലേ. പ്ലീസ്..' ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
27
കാക്കിക്കുള്ളിലെ കിഷോര്‍ ആരാധകന്‍ | കാതോരം | Kishore Kumar
അടി മുടി കിഷോര്‍ കുമാര്‍ ആരാധകനായ ഒരാളെക്കുറിച്ച്, ഒരു വിഷാദ ഗാനം കേട്ടാല്‍, ഒരു സിനിമ കണ്ടാല്‍ പോലും കരഞ്ഞുപോകുന്ന ഒരാളെക്കുറിച്ച്, പിന്നീടയാള്‍ ഒരു പരുക്കന്‍ പോലീസുകാരനായി പരുവപ്പെട്ടതിനെക്കുറിച്ച് കേള്‍ക്കാം കാതോരത്തില്‍ . ഹോസ്റ്റ്; രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.
-
26
പ്രണയിക്കാന്‍ പഠിപ്പിച്ച പാട്ട് | കാതോരം | Malayalam Romantic Songs
എല്‍ പിയില്‍ നിന്ന് യു പിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടേയുള്ളൂ അന്ന്. പ്രണയമെന്തെന്ന് അറിയാനുള്ള പ്രായമായിട്ടില്ല; അനുഭവിക്കാനും. അടുത്തുള്ള ഭഭരോഷന്‍'' ടോക്കീസില്‍ നിന്ന് അപൂര്‍വമായി മാത്രം കാണാന്‍ ഭാഗ്യം സിദ്ധിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ പ്രേംനസീര്‍ ഷീലയെ പുണരുമ്പോഴും കൈനീട്ടി കിടക്കമുറിയിലെ വിളക്കണയ്ക്കുമ്പോഴും എന്തോ അരുതായ്ക എന്ന് തോന്നും. വെളിച്ചത്ത് കാണിക്കാന്‍ പാടില്ലാത്ത എന്തോ ഒരു തോന്ന്യാസം. ഒരിക്കലും നടന്നുകണ്ടിട്ടില്ലാത്ത ചുംബനത്തിനായി അവര്‍ മുഖങ്ങള്‍ അടുപ്പിക്കുമ്പോള്‍ അറിയാതെ ലജ്ജ കൊണ്ട് പുളയും അന്നത്തെ ആറാം ക്‌ളാസുകാരന്‍. അടുത്തിരിക്കുന്ന അമ്മയുടെയും അച്ഛന്റെയും വലിയമ്മയുടെയും കണ്ണില്‍ പെടാതിരിക്കാന്‍ തല കുനിച്ച് താഴേക്ക് നോക്കിയിരിക്കും. ചുറ്റിലുമിരിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഇതൊക്കെ കണ്ട് എങ്ങനെ ചിരിക്കാനും സീല്‍ക്കാരശബ്ദം പുറപ്പെടുവിക്കാനും സാധിക്കുന്നു എന്നോര്‍ത്ത് അന്തംവിടും അവന്‍. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.
-
25
ഒ.എന്‍.വി കവിതയിലെ സംഗീതത്തില്‍ വീണുപോയ എം.ബി.എസ്: ഒരു അപൂര്‍വ്വ ഗാനം പിറന്ന കഥ | O. N. V. Kurup
തിരുവനന്തപുരത്തെ പഴയ ഗീത് ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന്, സിനിമയിലെ കഥാമുഹൂര്‍ത്തത്തിന് വേണ്ടി എഴുതിയ കാവ്യഗീതം സംഗീതസംവിധായകനേയും സംവിധായകനേയും ചൊല്ലിക്കേള്‍പ്പിക്കുന്നു ഒ എന്‍ വി. അവസാന വരിയും കേട്ടുതീര്‍ന്നപ്പോള്‍ രണ്ടു മഹാപ്രതിഭകളുടെ സര്‍ഗ്ഗ സംഗമം അരികിലിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന സംവിധായകനോട് എംബി ശ്രീനിവാസന്‍ പറഞ്ഞു: 'ഈ വരികള്‍ക്ക് ഈ ഈണം തന്നെ ഏറ്റവും അനുയോജ്യം. ഒഎന്‍വി പാടിയ ട്യൂണില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല ഞാന്‍. അങ്ങിങ്ങായി ചെറിയ മിനുക്കുപണികള്‍, അത്രയേ വേണ്ടൂ. ലളിതമായ ഓര്‍ക്കസ്‌ട്രേഷന്‍ കൂടി ചേര്‍ന്നാല്‍ നിങ്ങളുടെ സിനിമയിലെ പാട്ട് റെഡി...' ഹോസ്റ്റ്: രവി മേനോന്‍: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
-
24
അച്ഛന്‍ പാട്ടിനെ പുറത്താക്കി മക്കള്‍ തിരിച്ചുവിളിച്ചു |
യേശുദാസിന്റെ ശബ്ദമൊഴികെ എല്ലാമുണ്ടായിരുന്നു പ്രഥമരാത്രിയില്‍ പ്രണയം നിറയ്ക്കാന്‍. പുഷ്പ ശയ്യയും കാച്ചിയ പാലും മുല്ലപ്പൂമണവും കാറ്റില്‍ ഇളകുന്ന പിങ്ക് ജനല്‍ കര്‍ട്ടനുകളുമൊഴികെ. വിവാഹ നാളിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം സേതുലക്ഷ്മിയുടെ ഓര്‍മകളില്‍ നിറയുന്നത് ആ ഇല്ലായ്മയാണ്. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍v
-
23
ഇത് നീ എഴുതിയതല്ല, ഏതോ അജ്ഞാതശക്തി നിന്നെ കൊണ്ട് എഴുതിച്ചതാണ്-യേശുദാസ് പറഞ്ഞു | M. D. Rajendran
ഗാനരചയിതാക്കള്‍ക്കിടയിലെ ഏകാന്തപഥികനാണ് എം.ഡി.ആര്‍. ആള്‍ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആത്മപ്രശംസാവേദികളിലും കാണാറില്ല അദ്ദേഹത്തെ. എന്തും നര്‍മ്മബോധത്തോടെ കാണുന്നതാണ് എം.ഡി.ആറിന്റെ ശൈലി. പ്രസംഗവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും ആത്മപ്രഘോഷണം നാട്ടുനടപ്പായിക്കഴിഞ്ഞ കാലത്ത് തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും സ്വയം കളിയാക്കാനും മടികാണിക്കാത്ത ഒരാള്‍. ധാരാളം ആരാധകരുണ്ടായിരുന്ന റേഡിയോ അവതാരകന്‍. കൂടെ നല്ലൊരു ശബ്ദാനുകരണ വിദഗ്ധനും. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
22
തെന്നിന്ത്യയിലെ ഗാന കോകിലവും കളിക്കളത്തിലെ പടക്കുതിരയും തമ്മിലുള്ള അപൂര്‍വ സമാഗമം | കാതോരം | S. Janaki & IM Vijayan
യാത്രയാക്കവേ വിജയന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ജാനകിയമ്മ പറഞ്ഞു: ''വലിയ സന്തോഷം. കളിക്കാരന്‍ എന്ന് കേട്ടപ്പോള്‍ വളരെ ടഫ് ആയിരിക്കും എന്നാണ് കരുതിയത്. നിങ്ങള്‍ വളരെ സോഫ്റ്റ്. എപ്പോഴും ചിരിച്ചുകൊണ്ടേ ഇരിക്കുന്നു ... ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ.'' വികാരവായ്‌പ്പോടെ ആ വാക്കുകള്‍ കേട്ടുനിന്നു വിജയന്‍. പിന്നെ ഒരിക്കല്‍ കൂടി അമ്മയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. പാട്ടിലെ റാണിക്ക് കളിയിലെ രാജകുമാരന്റെ ആദരം. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
21
രവി എഴുതിയ കഥയിലെ നായിക ഞാനാണ്.... അദ്ദേഹത്തിന്റെ സ്വപ്നകാമുകി...| Kathoram by Ravi Menon
ഓഫീസിലേക്കാണ് വിളി വന്നത്. ഫോണ്‍ കണക്റ്റ് ചെയ്യുമ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു: ഏതോ വല്യമ്മയാണെന്ന് തോന്നുന്നു. സാറിന്റെ ലേഖനത്തെപറ്റി സംസാരിക്കാനാണത്രേ... ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
20
വീണുടഞ്ഞ കാപ്പിക്കപ്പ്, ചരിത്രം മാറ്റിയെഴുതിയ ജീവിതം | Actress manorama
ചിരിച്ചുമാത്രം കണ്ടിട്ടുള്ള മുഖത്ത് ഒരു മിഴിനീര്‍ മുത്തിന്റെ തിളക്കം. കരയാതെ കരയുകയാണോ ആ ചിരി. ഏത് ചിരിക്ക് പിന്നിലും ഉണ്ടാകും ഒരു കണ്ണുനീര്‍ തുള്ളി. ഹോട്ടല്‍ മുറിയിലെ ചില്ലുജനാലയ്ക്ക് അപ്പുറത്തുള്ള കൂരിരുട്ടിനെ നോക്കി മനോരമ മന്ത്രിക്കുന്നു. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
19
എന്നെ പാട്ടിന്റെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ ജയേട്ടന്‍ | കാതോരം | P. Jayachandran
ചീറിപ്പായുന്ന പന്തിന്റെ മൂളക്കത്തിലും നിറഞ്ഞ ഗ്യാലറികളുടെ ആരവങ്ങളിലും മോഹിതനായി നടന്ന എന്നെ പാട്ടിന്റെ ലോകത്തിലൂടെ പാട്ടിന്റെ എഴുത്തിനെക്കുറിച്ചുള്ള ഏകാന്ത വഴികളിലൂടെ കൈ പിടിച്ചു നടത്തുകയായിരുന്നു ജയചന്ദ്രന്‍. ജന്മനാ പകല്‍ക്കിനാവുകാരനായ ഒരുത്തനെ കൂടുതല്‍ വലിയ സ്വപ്‌ന ജീവിയും ഉന്മാദിയും ആക്കിമാറ്റിയെടുത്ത ഒരു ചേര്‍ത്തുപിടിക്കല്‍. ഹോസ്റ്റ് രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
18
ഗിരീഷിന്റെ ഹൃദയത്തില്‍ നിന്ന് കേട്ട സൂര്യകിരീടം | Gireesh Puthenchery | Podcast
റേഡിയോയില്‍ നിന്നല്ല 'സൂര്യകിരീടം' ആദ്യം കേട്ടത്. ഓഡിയോ കാസറ്റില്‍ നിന്നുമല്ല; ഗാനരചയിതാവിന്റെ ഹൃദയത്തില്‍ നിന്നാണ്.തുറന്നിട്ട ജനാലയ്ക്കപ്പുറത്തെ ഏതോ വിദൂരബിന്ദുവില്‍ കണ്ണുനട്ടുകൊണ്ട്, മുല്ലശ്ശേരിയിലെ കിടപ്പുമുറിയില്‍ രാജുവേട്ടന്റെ കട്ടിലിനരികെ തലയിണയില്‍ ചാരിയിരുന്ന് ഗിരീഷ് പാടുന്നു: 'സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍,പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നുനീറും നിഴലുകളാടുന്നൂ...| ' ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
17
'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ' കൈവിരലിലെ പൊള്ളലിന്റെ പാട് കാണിച്ച് അഭിമാനത്തോടെ അമ്മൂമ്മ | Kathoram By Ravi Menon
അമ്മയോര്‍മ്മകളെ അമ്മൂമ്മയുമായി ചേര്‍ത്തുനിര്‍ത്തിയ മറ്റൊരനുഭവം കൂടി പങ്കുവെച്ചു ഫോണ്‍ വിളിച്ച യുവതി. ഗ്യാസ് അടുപ്പിനു തൊട്ടടുത്ത് റേഡിയോ വെച്ച് പാട്ട് കേള്‍ക്കുമ്പോള്‍ അബദ്ധത്തില്‍ തീയൊന്നാളി. റേഡിയോ എടുത്തുമാറ്റാനുള്ള യത്നത്തില്‍ സ്വന്തം കൈ പൊള്ളിയത് പോലും അറിഞ്ഞില്ല അവര്‍. 'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ എന്ന് കൈവിരലിലെ പൊള്ളലിന്റെ പാട് ഉയര്‍ത്തിക്കാണിച്ച് അഭിമാനത്തോടെ പറയുമായിരുന്നു അമ്മൂമ്മ....'അമ്മൂമ്മ ഇല്ലാതെ പോയത് കഷ്ടമായല്ലോ എന്നാണ് പെട്ടെന്നോര്‍ത്തത്. 'പൂര്‍ണേന്ദുമുഖി' ചിലപ്പോള്‍ ആസ്വദിച്ചു വായിച്ചേനെ അവര്‍.കഥ പറഞ്ഞുനിര്‍ത്തിയ ശേഷം തെല്ലൊരു സങ്കോചത്തോടെ വായനക്കാരിയുടെ ചോദ്യം: 'ഒരു ദിവസം വന്നാല്‍ പുസ്തകത്തില്‍ ഓട്ടോഗ്രാഫ് ചെയ്തു തരുമോ? അമ്മയുടെ കൂടി ആഗ്രഹമാണ്. വിരോധമില്ലെമെങ്കില്‍.....' ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
-
16
പട്ടിണി കിടന്നും പുസ്തകം വായിക്കുന്ന ഒരാള്‍ | കാതോരം | രവി മേനോന്‍ | Podcast
രൂപമല്ല, ശബ്ദമാണ് ആദ്യം മനസ്സില്‍ പതിഞ്ഞത്. ബുക്ക് സ്റ്റാളില്‍ ഭംഗിയായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളെടുത്തു വെറുതെ മറിച്ചു നോക്കി നടക്കവേ, കാതില്‍ ഒരു മൃദുമന്ത്രണം: 'മദ്രാസില്‍ പോയാല്‍ ജോയി സാറിനെ കാണാന്‍ പറ്റുമോ ചേട്ടാ? 'ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോള്‍ തൊട്ടരികെ തെല്ലു ജാള്യം കലര്‍ന്ന ചിരിയുമായി ഒരു ചെറുപ്പക്കാരന്‍. കയ്യില്‍ 'മൊഴികളില്‍ സംഗീതമായി' എന്ന പുസ്തകത്തിന്റെ അപ്പോള്‍ വാങ്ങിയ കോപ്പി. കാഴ്ച്ചയില്‍ ക്ഷീണിതന്‍. മുണ്ടും ഷര്‍ട്ടുമാണ് വേഷം. എങ്കിലും കണ്ണുകളില്‍ നിഷ്‌കളങ്കമായ ഒരു ചിരിയുടെ തിളക്കമുണ്ട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് സുല്‍ഫി എന്ന വായനക്കാരന്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നിമിഷം., ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
15
'സ്വപ്നം ദൈവം സഫലമാക്കട്ടെ'; പ്രഭാ യേശുദാസ് അത് പറഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞു | Kathoram By Ravi Menon
കാത്തിരിപ്പിന്റെ ആലസ്യം അക്ഷമയക്ക് വഴിമാറുന്നു. ഒരേ സ്വരത്തില്‍, ഒരൊറ്റ മനസ്സോടെ ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്നു.ദാസേട്ടാ...'' നിറഞ്ഞ സദസ്സിലെ പതിനായിരങ്ങളിലൊരാളായി കാതോര്‍ത്തിരിക്കുകയാണ് ഗാനഗന്ധവര്‍വന് വേണ്ടി. കാതോരത്തില്‍ രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
14
മരണത്തിന്റെ കൈകളില്‍ 35 സെക്കന്‍ഡ്: കൂട്ടിന് അനുരാഗിണി | Kathoram by Ravi Menon
എഴുപതാം വയസ്സില്‍, മരണവുമായി മുഖാമുഖം നിന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു വിവരിക്കുകയായിരുന്നു സെന്‍ട്രല്‍ എക്‌സൈസില്‍ നിന്ന് വിരമിച്ച ആ വയോധികന്‍. 'മരണത്തെ ഇത്ര അടുത്തുനിന്ന്, കയ്യെത്തും ദൂരെനിന്ന് കണ്ടറിഞ്ഞ മറ്റാരെങ്കിലും ഉണ്ടോ എന്നറിയില്ല. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. മരണഗന്ധത്തെ കുറിച്ച് കഥകളില്‍ വായിച്ചിട്ടുള്ള അറിവേ ഉള്ളൂ അതുവരെ. അതെന്തെന്ന് ശരിക്കുമറിഞ്ഞു ആ രാത്രി.' അടുത്ത സുഹൃത്തിന്റെ മാതൃസഹോദരന്‍ കൂടിയായ ആ അവിവാഹിതന്‍ പറഞ്ഞു. കാതോരം. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
13
'മനസ്സ് കൈവിടുമ്പോൾ റഫിയെ ആശ്രയിക്കും; റഫിയായിരുന്നു അമ്മയുടെ പ്രിയഗായകന്‍' | kaathoram by Ravi Menon
അധികം പാടിക്കേള്‍ക്കാറുള്ള പാട്ടല്ല. ശങ്കര്‍ ജയ്കിഷന്‍ ചിട്ടപ്പെടുത്തിയ 'പ്യാര്‍ ഹി പ്യാറി'ലെ ആ ഗാനത്തോട് എന്തുകൊണ്ടായിരിക്കാം ഇത്രയിഷ്ടം? ചോദിക്കേണ്ടി വന്നില്ല. അതിനു മുന്‍പ് ലെനിന്‍ ഉത്തരം തന്നു: 'അമ്മയെ ഓര്‍മ്മവരും ഈ പാട്ട് പാടുമ്പോള്‍. കവിത എന്നായിരുന്നു അമ്മയുടെ പേര്...' | ഹോസ്റ്റ്: രവി മേനോന്‍ സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
12
എന്റെ എല്ലാ വേദനകളും ആ ആശ്ലേഷത്തില്‍ അലിഞ്ഞുപോകുമായിരുന്നു, ആ പാട്ടിലും | Kathoram By Ravi Menon
ഒടുവില്‍ 'സന്യാസിനി' എന്ന ഗാനം റേഡിയോയിലൂടെ കേള്‍പ്പിച്ചു തരാമോ എന്ന് കേള്‍വിക്കാരി ആരാഞ്ഞപ്പോള്‍ അത്ഭുതത്തോടെ അവതാരകന്‍ ചോദിച്ചു: 'ഇത്രയും ദുഃഖങ്ങളും തിരിച്ചടികളും നിറഞ്ഞ ജീവിതത്തിലേക്ക് ഇനിയും ഒരു ദുഃഖഗാനത്തെ ക്ഷണിക്കണോ? സന്തോഷം പകരുന്ന ഒരു പാട്ട് ആവശ്യപ്പെടുമെന്നാണ് ഞാന്‍ കരുതിയത്..' മണ്‍മറഞ്ഞുപോയ അച്ഛന്റെ സാനിധ്യം ഓര്‍മ്മപ്പെടുത്തുന്നൊരു വിരഹഗാനം. ആ പാട്ടിന്റെ കഥയുമായി കാതോരത്തില്‍ രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.
-
11
സിഡി പ്ലെയറിന് മുന്നില്‍ മൗനിയായി അച്ഛന്‍; ഒഴുകിവന്ന പാട്ട് മകന്റെ ഒരു രാത്രി കൂടി വിടവാങ്ങവേ... | Kathoram By Ravi Menon
പഴയ പാട്ടുകളാണ് അച്ഛനിഷ്ടം. മകന് പുതിയ പാട്ടുകളും. ഈശ്വരചിന്തയോ മാണിക്യവീണയോ ചക്രവര്‍ത്തിനിയോ അച്ഛന്‍ റേഡിയോയില്‍ ശബ്ദം കൂട്ടി വെച്ചാല്‍ പതുങ്ങിച്ചെന്ന് വോള്യം കുറയ്ക്കും മകന്‍. മകനെങ്ങാനും പ്രായം നമ്മില്‍ മോഹം നല്‍കി ഉറക്കെ വെക്കുകയും കൂടെ പാടിപ്പോകുകയും ചെയ്താല്‍ അച്ഛന്റെ കാതുപൊട്ടിക്കുന്ന ശകാരം ഉറപ്പ്. സംഗീതം സംഘര്‍ഷഭരിതമാകുന്ന നിമിഷങ്ങള്‍. പിന്നീട് ആ മകന്റെ അകാല വിയോഗത്തില്‍ നൊന്ത് മകന് ഇഷ്ടപ്പെട്ട പാട്ടുകള്‍ മാത്രം കേട്ട് ജീവിതം തള്ളിനീക്കിയ അച്ഛന്‍: സംഗീതത്തിന് മാത്രം സാധ്യമാകുന്ന സാന്ത്വനത്തിന്റെ കഥയുമായി കാതോരത്തില്‍ രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
10
'എക് പ്യാര്‍ കാ നഗ്മ' ഒരു സ്‌നേഹ ഗീതത്തിന്റെ ഓര്‍മ്മയ്ക്ക് | കാതോരം | Podcast
എന്ത് കൊണ്ട് എന്നറിയില്ല ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഇടനെഞ്ചില്‍ ഒരു ഗത്ഗദം വന്ന് തടയും ചിലപ്പോള്‍ ഒക്കെ കണ്ണുകള്‍ ഈറനാകും. കാതോരം രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
-
9
കിലുകില്‍ പാട്ടിന്റെ കൈ പിടിച്ച് ഒരു അമ്മ | കാതോരം | Podcast
തലേന്ന് രാത്രി അമ്മ യാത്രയായി എന്ന് പറയാനാണ് അപ്പുവിളിച്ചത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന വയനാടന്‍ ഗ്രാമത്തില്‍ നിന്ന് പ്രതീക്ഷിച്ച വാര്‍ത്ത തന്നെ ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നല്ലോ അപ്പുവിന്റെ 80കാരിയായ അമ്മ.. കാതോരം രവി മേനോന്‍. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
-
8
ശ്രീകുമാരൻ തമ്പിയുടെ സ്വർണ്ണപതംഗങ്ങൾ | Sreekumaran Thampi
സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ലല്ലോ ശ്രീകുമാരൻ തമ്പി എന്ന മഹാകലാകാരനെ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ ഇട വരുമെന്ന്. നന്ദി തമ്പി സാർ. വർണ്ണരഹിതമായിപ്പോകുമായിരുന്ന എന്നെപ്പോലുള്ള എത്രയോ സാധാരണക്കാരുടെ നിമിഷങ്ങളെ സ്വർണ്ണപതംഗങ്ങളാക്കിമാറ്റിയതിന്. ആ പതംഗങ്ങളെ സുഗന്ധവാഹികളാക്കിയതിന്!അവതരണം: രവി മേനോന്‍ | സൗണ്ട് മിക്സിംഗ് : പ്രണവ് പി.എസ്
-
7
ഓരോ പെരുന്നാളും ഷാനവാസിന്റെ കൂടി ഓര്‍മയാണ് | കാതോരം | Podcast
ഒരു ചെറിയ പെരുന്നാളിനാണ് ആദ്യ വിളി വന്നത്. 15 വര്‍ഷം മുമ്പ് ഫോണെടുത്തപ്പോള്‍ മറുവശത്ത് മൗനം. മൗനത്തിനൊടുവില്‍ പരുക്കന്‍ ശബ്ദത്തില്‍ ഒരു വിഷാദ ഗാനത്തിന്റെ ശീലുകള്‍. കാതോരം രവി മേനോന്‍ എഡിറ്റ്: ദിലീപ് ടി.ജി
-
6
മൗനം പോലും എത്ര മധുരം | കാതോരം | Johnson master
ഫ്‌ളാറ്റിന്റെ പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ ശൂന്യത മാത്രം.മൗന മുഖരിതമായ ശൂന്യത. വിജനമായ നിരത്തുകള്‍, ബാല്‍ക്കണികള്‍ .. കാതോരം രവി മേനോന്‍ . എഡിറ്റ്: പ്രണവ് പി.എസ്
-
5
അറിയ്വോ യേശ്വാസിന്റെ അനിയനാ ജയേന്ദ്രന്‍
സിനിമയിലെ പാട്ടുകളെല്ലാം പാടുന്നത് പ്രേം നസീര്‍ ആണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. പിന്നീടാരോ പറഞ്ഞു യേശുദാസ് എന്നൊരാള്‍ പാടുന്നതിനനുസരിച്ച് ചുണ്ടനക്കുന്നേയുള്ളൂ അദ്ദേഹം എന്ന്. ആരാധന അതോടെ യേുദാസിനോടായി. എല്ലാ അറിവുകളും അത്ഭുതമായിരുന്നു അന്നൊക്കെ. കാതോരം അവതരിപ്പിച്ചത് രവിമേനോന്‍.എഡിറ്റ് ദിലീപ് ടി.ജി
-
4
പകരം വയ്ക്കാനില്ലാത്ത പ്രണയഗാനം | കാതോരം | Podcast
എഴുതിയ പാട്ട് ലതാജിയുടെ കയ്യിലേല്‍പ്പിക്കേ ഗുല്‍സാര്‍ പറഞ്ഞു ആര്‍ക്കെങ്കിലും ഓട്ടോഗ്രാഫ് നല്‍കേണ്ടിവരുമ്പോള്‍ ധൈര്യമായിട്ട് ഈ വരികള്‍ കുറിച്ചുകൊടുക്കാം ''പേരും മുഖവും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ് പോയാലും ശബ്ദത്തിലൂടെ നിങ്ങള്‍ക്കെന്നെ തിരിച്ചറിയാം. ഓര്‍ക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍..'' കാതോരം | രവി മേനോന്‍ | എഡിറ്റ്: ദിലീപ്
-
3
എം.ടിയുടെ കോര്‍ട്ടില്‍ ഒരു ദിവസം | കാതോരം | M. T. Vasudevan Nair
എം.ടിയാണ് മുന്നില്‍. കുട്ടിക്കാലം മുതലെ കാണാന്‍ കൊതിച്ച എഴുത്തുകാരന്‍. നിവര്‍ത്തിപ്പിടിച്ച പത്രത്തിലൂടെ കണ്ണോടിച്ചും കയ്യിലെ ബി.ഡിയില്‍ നിന്ന് ഇടയ്ക്കിടെ പുകയെടുത്തും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപ കസേരയില്‍ ചാരി ഇരിക്കുന്നു അദ്ദേഹം. കാതോരം: രവി മേനോന്‍
-
2
ഗുണ്ടയിലുമുണ്ടൊരു മൈനാകം | കാതോരം | Ravi Menon
മൈനാകം കടലില്‍ നിന്ന് ഉയരുന്നുവോ എന്ന പാട്ടിനോടുള്ള ഭ്രാന്ത് മൂത്ത് പേരിനൊപ്പം മൈനാകം ചേര്‍ത്ത മനു എന്ന ഗുണ്ടയെക്കുറിച്ചാണ് ഇത്തവണ കാതോരത്തില്‍ രവി മേനോന്‍ പറയുന്നത്. എഡിറ്റ്: ദിലീപ് ടി.ജി
-
1
ഒരു മഞ്ഞപ്പിത്തത്തിന്റെ ഓര്‍മ്മയ്ക്ക്
ഇപ്പോള്‍ വീഴും എന്നമട്ടില്‍ ക്ഷീണിച്ച് അവശനായ എന്നെ ബെഞ്ചില്‍ പിടിച്ചുകിടത്തി ഡോക്ടര്‍ ബാലചന്ദ്രന്‍. പള്‍സും ബിപിയും പരിശോധിച്ചു. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റം അതിവേഗം പടരുന്ന മഞ്ഞനിറം തിരിച്ചറിഞ്ഞു. എല്ലാ പരിശോധനയ്ക്കും ശേഷം ഡോക്ടര്‍ വിധിയെഴുതി മഞ്ഞപ്പിത്തമാണ് നല്ല ക്ഷീണമുണ്ടാകും.
-
0
ഉപ്പുമാവോളം വരുമോ ബിരിയാണിയും കുഴിമന്തിയും | കാതോരം | school memories
മുന്‍ ബെഞ്ചിലിരുന്ന് വാവിട്ടു കരയുന്ന കുട്ടിയെ നോക്കി ഒന്നാം ക്ലാസിലെ ചിന്ന ടീച്ചര്‍ ചോദിച്ചു. കരഞ്ഞ് പെരപൊളിക്കാന്‍ മാത്രം ഇവടെ ഇപ്പോ എന്താ ഉണ്ടായത്. വെശ്ക്കണുണ്ടോ നിനക്ക്. ഇല്ലെന്ന് തലയാട്ടി കുട്ടി. രവി മേനോന്റെ കോളം കാതോരം. എഡിറ്റ്: അര്‍ജുന്‍
-
-1
ഒരു റേഡിയോ സ്റ്റേഷന്‍ നടന്നുപോയിരുന്നു ഇതിലെ | 'കാതോരം' | Ravi Menon
സൈനുമ്മ എന്നാണ് ഞങ്ങള്‍ കുട്ടികള്‍ വിളിക്കുക. അടുപ്പക്കാര്‍ സൈനാത്ത എന്നും. യഥാര്‍ത്ഥ പേര് സൈനബ. വയനാട്ടിലെ ഞങ്ങളുടെ വീട്ടില്‍ വര്‍ഷങ്ങളോളം അമ്മയെ വീട്ടുജോലിയില്‍ സഹായിച്ചിരുന്ന മഞ്ചേരിക്കാരി.. ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന് കാപ്പികുടിക്കാനിരുന്നപ്പോള്‍ അപ്പുറത്ത് മുറിയില്‍ നിന്ന് സൈനുമ്മ അമ്മയോട് കുശുകുശുക്കുന്നത് കേട്ടു. കാതോരം. രവി മേനോന്റെ കോളം. എഡിറ്റ് ദിലീപ് ടി.ജി
We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.
No matches for "" in this podcast's transcripts.
No topics indexed yet for this podcast.
Loading reviews...
ABOUT THIS SHOW
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍
HOSTED BY
Mathrubhumi
CATEGORIES
Loading similar podcasts...