Manorama Literature

PODCAST · arts

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

  1. 100

    ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    എഴുതിയ സീനുകൾ എവിടെ ഫിക്സ് ചെയ്യണമെന്നു യാതൊരു പിടിയും കിട്ടുന്നില്ല. നോൺലീനിയർ രീതിയിലാണ് ഇപ്പോഴുള്ള എഴുത്ത്. ഒരുതരത്തിൽ അതൊരു പരീക്ഷണമാണ്. വലിയ ടെക്നീഷ്യന്മാര്‍ വരുമെന്നു അവൾ വെറുതെ പറഞ്ഞതാവില്ല. അതൊരു ധൈര്യമാണ്. പക്ഷേ അവരുടെ മുന്നിൽ ചെല്ലുമ്പോൾ എഴുതിയതൊന്നും ബ്ലണ്ടർ ആയിത്തീരരുത്. അതെൻ്റെ വാശിയാണ്. അതു നടക്കണമെങ്കിൽ തീവണ്ടിയിൽ യാത്ര ചെയ്ത കുറച്ചുപേരെ കണ്ടെത്തിയേ തീരൂ. അവരിലൂടെ മാത്രമേ ഉദ്ദേശിക്കുന്ന തരത്തിൽ ഇതു പൂർത്തിയാക്കൻ കഴിയുകയുള്ളൂ. ആലോചിക്കുന്തോറും ഭ്രാന്തു പിടിക്കുന്നു. See omnystudio.com/listener for privacy information.

  2. 99

    കണ്ട കാഴ്ചയുടെ നടുക്കം മാറിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    മരിക്കേണ്ടവര് മരിച്ചു. രക്ഷപ്പെടേണ്ടവര് രക്ഷപ്പെട്ടു. പക്ഷേ, ഇപ്പോഴും എന്നെപ്പോലെ ചിലരുണ്ട്. കണ്ട കാഴ്ചയുടെ നടുക്കം മാറാതെ നെഞ്ചിലൊരു കെടാക്കനലായി ഇപ്പോഴും കൊണ്ടുനടക്കുന്നവര്. എടോ, ഒരു തീവണ്ടി കാണുന്നത് ഇപ്പോഴും പേടിയാണ്. പാലത്തിലോട്ടു കേറുന്നതു മുതൽ അതിന്റെ ഒച്ചയെക്കാളുമുച്ചത്തിൽ നെഞ്ചീന്നൊരു പിടച്ചിലു വരും. അതിങ്ങനെ തീരെ സഹിക്കാൻ പറ്റാതായപ്പോഴാണ് കായലിൽ പോവുന്നത് നിർത്താൻ ആലോചിച്ചത്. കുറച്ചു നാളു പോയതുമില്ല. പക്ഷേ. പട്ടിണി കിടക്കേണ്ടി വരുമെന്നു തോന്നിയപ്പോൾ പിന്നെയും വള്ളവുമായി കായലിലോട്ട് ഇറങ്ങി. അതിനെടേല് കയ്യിൻ്റെ വേദനയും കൂടി. പിന്നെ ഈ വീട്ടുടമസ്ഥനാണ് ഒരു ജോലി തന്നത്. അവനില്ലായിരുന്നേല്…See omnystudio.com/listener for privacy information.

  3. 98

    ദുരന്തത്തെ അതിജീവിച്ചവർക്കുള്ള ട്രിബ്യൂട്ട് - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കേൾക്കുമ്പോൾ അതിശയം തോന്നിയേക്കും. അത്രേം ഭാരമുള്ള ബോഗികൾ വെള്ളത്തീന്നു പൊക്കിയെടുക്കുക ഇന്നത്തെ കാലത്ത് എളുപ്പമാവും. പക്ഷേ, അന്ന് അതങ്ങിനെയല്ലായിരുന്നു. മാത്രമല്ല കായലിന്റെ അടിയൊഴുക്കും ചേർന്നപ്പോൾ അതൊരു ഭഗീരപ്രയ്തനം തന്നെ ആയിരുന്നു. അവസാനം കോഴിക്കോടു നിന്നുള്ള മാപ്പിളഖലാസിമാര് വന്നിട്ടാണ് അതു പൊക്കിയെടുത്തത്. അവര്, അവരുടെ പ്രത്യേകം ഉപകരണങ്ങളുമായി വന്നതാണ്. കുറേ കയറുകളും കപ്പികളും മറ്റുമാണ് ആ ഉപകരണങ്ങൾ. പാലത്തിന്റെ മോളിൽ നിന്ന്, അവരതു പ്രത്യേകരീതിയിൽ ഉപയോഗിച്ച് ഓരോ ബോഗിയിലും കൊളുത്തി. വെള്ളത്തിനടിയിൽ കിടക്കുന്ന ബോഗികളുടെ ഇരുമ്പു ഭാഗത്ത് കയറ് കൊളുത്താൻ ഞങ്ങളുും സഹായിച്ചു. See omnystudio.com/listener for privacy information.

  4. 97

    എന്നും കൂടെ നിൽക്കുന്ന പ്രണയം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഉച്ചകഴിഞ്ഞ് വീടെത്തിയെങ്കിലും എന്തോ മനസ് അസ്വസ്ഥമാണ്. അശ്വന്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആണ്. ഷൂട്ട് തുടങ്ങിക്കാണും. വേലണ്ണനും സെലിനും കൂടെ അങ്ങേരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ചില നേരത്ത് അവളെ തീരെ മനസിലാവുന്നേയില്ല. ഇവിടെ തനിച്ചിരിക്കുമ്പോൾ അമ്മയെ ഓർത്തു. വിളിക്കാനായി ഫോൺ എടുത്തെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. അജ്ഞാതമായൊരു വ്യസനം എന്നെ ഇരുട്ടുപോലെ ആലിംഗനം ചെയ്യുന്നു. എഴുതാൻ ശ്രമിച്ചെങ്കിലും കഴിയുന്നേയില്ല. എന്തിന്, ഇതുവരെ എഴുതിയത് വായിക്കാൻ പോലും സാധിക്കുന്നില്ല. വെറുതെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ജാലകത്തിൽ ഒരു ചിലന്തി വല നെയ്യുന്നു. സാവധാനത്തിൽ, ഒരു ധ്യാനത്തിലെന്നോണം ഓരോ നൂലുകളും ചേർച്ചു വെക്കുന്നത് കുറേനേരം നോക്കി. അതിലേക്കൊരു വലിയ ഈച്ച വന്നു കുരുങ്ങിയപ്പോൾ ആ നോട്ടം പിൻവലിച്ചു.See omnystudio.com/listener for privacy information.

  5. 96

    രക്ഷപ്പെട്ടവരെ കണ്ടെത്തിയാൽ സത്യമറിയാം...- ബോഗി നമ്പർ 14 - അധ്യായം: പത്തൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

     ഇരുപത് വയസുണ്ടായിരുന്ന ആ ചെറുക്കനെ പിന്നെ കാണുന്നത് അപകടത്തിൽ മരിച്ചവരുടെ ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ്. മൂന്നാമത്തെ ദിവസം അതേ ബോഗിയുടെ ഉള്ളീന്ന് ചീഞ്ഞളിഞ്ഞ നിലയിലാണ് ആ കൊച്ചിനെ കിട്ടിത്. അതിൻ്റെ കൂടെയുണ്ടായിരുന്ന തള്ളേം തന്തേം രക്ഷപ്പെട്ടൊയിരുന്നു. അതുകണ്ടപ്പോൾ മനസിനാകെയൊരു കനമായിരുന്നു.  കർത്താവ് അവനെ മരണത്തിലോട്ട് വിളിക്കാൻ എന്നെയാണ് ഏൽപ്പിച്ചെതെന്നൊരു തോന്നൽ..See omnystudio.com/listener for privacy information.

  6. 95

    ആർക്കുമറിയാത്ത കഥകൾ അവർക്ക് പറയാനുണ്ടാകും - ബോഗി നമ്പർ 14 - അധ്യായം: പതിനെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    എന്താണു പറ്റിയതെന്നു ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ. പക്ഷേ, റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നു പറയുന്ന കൊടുങ്കാറ്റ് ഞങ്ങളാരും കണ്ടിട്ടില്ല. കായലീ ജീവിക്കുുന്ന ഞങ്ങക്ക് കാറ്റൊന്നു ചെറുതായി മാറിയാൽ പോലും തിരിച്ചറിയാൻ പറ്റുന്നതാണ്. ദേ..ഏകദേശം ഇതുപോലുള്ള ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു അന്നും. സാധാരണ പോലുള്ള കാറ്റുമായിരുന്നു. പാലത്തിനു മുകളിൽ പണിയെടുക്കുന്ന റെയിൽവേ ജോലിക്കാരും ഉണ്ടായിരുന്നു. കായലീന്ന് മുകളിലോട്ട് നോക്കി അവരോട് ലോഹ്യം പറഞ്ഞാണ് ഞാനടക്കമുള്ളവര് പാലത്തിന്റെ തെക്കോട്ട് വള്ളം തുഴഞ്ഞത്.  അതു കഴിഞ്ഞ് ഞങ്ങൾ വലയിട്ടു. ഓരോ ബീഡിയും കത്തിച്ച് മീനിന്റെ അനക്കവും കാത്ത് വള്ളത്തേൽ ഇരുന്നു. ആ നേരത്ത് ദൂരേന്ന് പതിവുപോലെ തീവണ്ടീടെ ഹോൺ കേട്ടു. പാളത്തിലോട്ട് തീവണ്ടി കയറുമ്പോൾ കായലിനൊരു അനക്കം പതിവാണ്. അന്നുമതു കണ്ടു. അതൊരു സ്ഥിരം സംഗതി ആയതോണ്ട് പുതുമ ഇല്ലായിരുന്നു. പക്ഷേ, കണ്ണടച്ചുതുറക്കുന്നതിനു മുൻപാണ് തീവണ്ടി പാളത്തീന്ന് കായലിലോട്ട് ചാടിയത്. ഞാനതെന്റെ കണ്ണിലൂടെ കണ്ടതാണ്. എന്താണ് സംഭവിക്കുന്നതെന്നു പിടുത്തം കിട്ടാതെ കുറച്ചുനേരം ശ്വാസം നിലച്ചുപോയിSee omnystudio.com/listener for privacy information.

  7. 94

    സിനിമ ശരിയായില്ലെങ്കിൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം - ബോഗി നമ്പർ 14 - അധ്യായം: പതിനേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഒരു മണിക്കൂറുകൊണ്ട് മൂന്നു സീനുകൾ എഴുതി. കുറച്ചധികം ഡീറ്റയിലിംഗ് വന്നോ എന്നൊരു സംശയമില്ലാതില്ല. എന്നാലും കുഴപ്പമില്ല. ആദ്യം മുതൽ ഒരിക്കൽ കൂടെ വായിച്ചു. ഇതുവരെ എഴുതിയത് തൃപ്തികരമാണ്. എഴുതിയത് മുഴുവൻ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്തു. അതൊരു സുരക്ഷിതമായ വഴിയാണ്. എന്തു സംഭവിച്ചാലും അത് മറക്കാറില്ല. എതെങ്കിലും കാരണത്താൽ ലാപ് കേടായാൽ ബാക്കപ്പ് ചെയ്തെടുക്കാൻ കഴിയും. ഇല്ലേൽ മുഴുവൻ നഷ്ടപ്പെടും. ആദ്യമെഴുതിയ സ്ക്രിപ്റ്റിൽ അങ്ങനൊരു അബദ്ധം സംഭവിച്ചിരുന്നു. ലാപ് പെട്ടെന്ന് താനെ ഓഫാവുകയായിരുന്നു. അന്ന് കരഞ്ഞു പോയതാണ്. അതിനു ശേഷമാണ് ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാൻ തുടങ്ങിയത്. മുൻപ് എഴുതിയ ഡ്രാഫ്റ്റിൽനിന്നും കുറച്ചുവിവരങ്ങൾ ഇതിലേക്ക് എടുത്താൽ അപകടത്തിനു ശേഷമുള്ള സംഭവങ്ങൾ കൃത്യമായി പ്ലേസ് ചെയ്യാൻ കഴിയും.See omnystudio.com/listener for privacy information.

  8. 93

    സിനിമാമോഹം സാധ്യമാകുമോ? - ബോഗി നമ്പർ 14 - അധ്യായം: പതിനാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    “അതൊരു പെൺകുട്ടിയാണ്. അന്നതിനു പത്തൊമ്പതോ ഇരുപതോ വയസ് പ്രായം കാണും. ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ കൊല്ലത്തുകാരായിരുന്നു അവർ. ആ കുട്ടിയുടെ വിവാഹ നിശ്ചയത്തിനു വേണ്ടി ബന്ധുക്കളെ നേരിട്ട് ക്ഷണിക്കാനായിരുന്നു അന്നവർ വന്നത്. പക്ഷേ, അവളുടെ അച്ഛനും അമ്മയും ആ അപകടത്തിൽ മരണപ്പെട്ടു. ബോഗിക്കുള്ളിൽ കുരുങ്ങിക്കിടന്ന അവളെ രക്ഷിച്ചത്, വിജയണ്ണൻ ആയിരുന്നു. വിജയണ്ണനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?”See omnystudio.com/listener for privacy information.

  9. 92

    അന്വേഷണം കൂടുതൽ ആളിലേക്ക് - ബോഗി നമ്പർ 14 - അധ്യായം: പതിനഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സെലിനതും പറഞ്ഞുകൊണ്ട് എന്റെ ചുമലിലേക്ക് ചാഞ്ഞു. ചിലനേരത്ത് കൌമാരക്കാരിയുടെ പോലെയാണ് പെരുമാറ്റം. അവളെ ചേർത്തു പിടിച്ചുകൊണ്ട് വീടിനു വെളിയിലേക്ക് ഇറങ്ങി.  ആറോ ഏഴോ സെന്റിലാണ് ഈ പുരയിടം നിൽക്കുന്നത്. പിൻവശത്തൊരു കൂറ്റൻ മാവും കുറച്ചു കൃഷിയുമുണ്ട്. അമ്പതോ അറുപതോ വർഷം പഴക്കമുണ്ട് അതിനെന്നു തോന്നുന്നു. തൊട്ടടുത്തുള്ള വീടുകൾ എല്ലാം തന്നെ ഏകദേശം ഒരേ പോലെയാണ്. സാധാരണക്കാരുടെ വീടുകൾ. സത്യൻ അന്തിക്കാട് സിനിമകളിൽ പരിചയിച്ച ഏതോ സ്ഥലമാണ് ഇതെന്ന് ദെജാവു ഫീൽചെയ്യുന്നു. See omnystudio.com/listener for privacy information.

  10. 91

    ട്രെയിനപകടത്തിന്റെ സമയത്തെ കാഴ്ച അസഹനീയം - ബോഗി നമ്പർ 14 - അധ്യായം: പതിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    “സത്യത്തിൽ അന്ന് അതു മാത്രമായിരുന്നില്ല സംഭവിച്ചത്; ഞങ്ങൾ മൂവരും ഓടിയെത്തുമ്പോൾ കായലീന്നെടുത്ത മൂന്നാലു കുഞ്ഞുങ്ങളുമായി ഒരു വള്ളം ആരെല്ലാമോ ചേർന്ന് കരയിലേക്ക് അടുപ്പിച്ചു. അതുകണ്ടതും സുഗതണ്ണൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാരിയെടുത്തു. അതിറ്റുങ്ങളുമായി നേരെ പാലത്തിന് അരികിൽ നിർത്തിയിട്ടിരുന്ന ഏതോ വണ്ടിയിലേക്ക് കയറി. അതൊരു കാറായിരുന്നോ ജീപ്പായിരുന്നോ ഇപ്പോൾ ഓർമ കിട്ടുന്നില്ല. അതിനു പിന്നാലെ ഞങ്ങളും ചെന്നെങ്കിലും അതിനുമുന്നേയത് ആശുപത്രീലോട്ട് കുതിച്ചിരുന്നു. പിന്നെയും വള്ളങ്ങളിൽ മനുഷ്യര്‍ കരയ്ക്കടിഞ്ഞു. അക്കൂട്ടത്തിൽ ആണും പെണ്ണും കുട്ടികളുമുണ്ടായിരുന്നു. അതിലൊരു കാഴ്ച ഇപ്പോഴും എന്റെ ഉള്ളീന്ന് മാഞ്ഞിട്ടില്ല.”See omnystudio.com/listener for privacy information.

  11. 90

    അപകടത്തിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമ - ബോഗി നമ്പർ 14 - അധ്യായം: പതിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    അപകടം നടക്കുന്ന അന്നു തന്നെയായിരുന്നു മേഴ്സിക്കുട്ടിയുടെ കല്യാണം. അതായത് ഇപ്പോഴത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. അന്ന് ഞങ്ങൾ പോലീസുകാർക്കും വിവാഹത്തിനു ക്ഷണം ഉണ്ടായിരുന്നു. അവിടെ ചെന്ന് സദ്യ കഴിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വയർലെസിൽ അപകടവാർത്ത അറിയുന്നത്. അപ്പോൾ തന്നെ കൈകഴുകി നേരെ ജീപ്പെടുത്ത് പാലത്തിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അപകടത്തിന്റെ ഭീകരത മനസിലായത്. ഞങ്ങൾ കരുതിയത് തീവണ്ടി പാളം തെറ്റിയെന്നാണ്. പക്ഷേ, നോക്കി നിൽക്കാൻ നേരമില്ലായിരുന്നു. കായലിൽ മീൻപിടിക്കുന്നവന്മാര്‍ ആദ്യമേ അവിടെ എത്തിയിരുന്നു. അവരാണ് കായലീ വീണവരെ എടുത്ത് കരയിലേക്ക് എത്തിച്ചത്. See omnystudio.com/listener for privacy information.

  12. 89

    കഥ മാറ്റിയെഴുതണം - ബോഗി നമ്പർ 14 - അധ്യായം: പന്ത്രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഇന്നുമുതൽ വീണ്ടും ഒന്നു നിന്നും തുടങ്ങുകയാണ്. കമ്പനി നിർബന്ധിത അവധി നൽകിയ സെലിൻ കൂടെ വരുന്നുണ്ട്. അശ്വന്തും താത്കാലികമായി കാബ് ഓട്ടം നിർത്തി കൂടെ വരാമെന്നു വാക്കുതന്നത് വലിയൊരു ആശ്വാസമാണ്. എല്ലാം കേട്ടപ്പോൾ ധൈര്യമായി ചെയ്യെന്നാണ് ലാലുച്ചേട്ടന്റെ അഭിപ്രായം. See omnystudio.com/listener for privacy information.

  13. 88

    അജേഷിന്റെ സ്വപ്നം ഇനി പാൻ ഇന്ത്യൻ പ്രോജക്ട് - ബോഗി നമ്പർ 14 - അധ്യായം: പതിനൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഭിയോട് കൂടെ വരാമോയെന്നു ചോദിച്ചെങ്കിലും അതു ശരിയാവില്ലെന്നായിരുന്നു മറുപടി.  സെലിനും തിരക്കിലാണ്. അശ്വന്താണേൽ ഇതുവരെ തിരികെ എത്തിയിട്ടുമില്ല. തനിച്ചു പോവുകയല്ലാതെ യാതൊരു വഴിയുമില്ല. ഇക്കാര്യം ഫോണിൽ പറഞ്ഞപ്പോൾ അൽപ്പം ദേഷ്യത്തിലായിരുന്നു ലാലുച്ചേട്ടൻ്റെ മറുപടി. See omnystudio.com/listener for privacy information.

  14. 87

    ആദ്യ പ്രതിഫലമായി അറുപത് ലക്ഷം! ജീവിതം മാറ്റി മറിക്കുന്ന സിനിമ. - ബോഗി നമ്പർ 14 - അധ്യായം: പത്ത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    രാത്രി മുഴുവൻ ഞങ്ങൾ അക്കാര്യങ്ങൾ ചർച്ച ചെയ്തു. അമ്പതിനും അറുപതിനും ഇടയിൽ വരുന്നൊരു പ്ലാൻ ഉണ്ടാക്കാമെന്നു തീരുമാനിച്ചാണ് ഉറങ്ങാൻ വന്നത്. മുറിയിലെത്തി സെലിനെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ് സമയം ഒന്നര കഴിഞ്ഞെന്ന് മനസിലായത്. അവൾ ഉറങ്ങിക്കാണും. മഴയുടെ ശക്തി ഒന്നുകൂടെ കൂടിയിട്ടുണ്ട്. കമൽ സാറിന്റെ മഴ എന്ന സിനിമയിലെ വിക്ടറിനെ വെറുതെ ഓർത്തു. See omnystudio.com/listener for privacy information.

  15. 86

    സമ്മതിച്ചില്ലെങ്കിൽ വേറൊരാളെ വെച്ച് തിരക്കഥ എഴുതിച്ച് പടം ഹിറ്റാക്കും - ബോഗി നമ്പർ 14 - അധ്യായം: ഒൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    അജീ.. ഈയൊരു ചാൻസ് താൻ കളയരുത്. കേട്ടിടത്തോളം വലിയ പ്രോജക്ടായിട്ടാണ് വള്ളക്കാരൻ ഫിലിംസ് ഇത് അനൗൺസ് ചെയ്യുക. പിന്നെ, ആറുമാസമെന്ന ടൈം ലിമിറ്റിനെക്കുറിച്ച് താൻ ടെൻഷനാവണ്ട. See omnystudio.com/listener for privacy information.

  16. 85

    ഇതൊരു വലിയ ട്രാപ്പാണ്, എഴുത്തുകാരെ സമ്മർദത്തിലാക്കി എഴുതിക്കുന്ന തന്ത്രം - ബോഗി നമ്പർ 14 - അധ്യായം: എട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    പ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൊഡക്ഷൻ ടീം ആണ് വള്ളക്കാരൻ ഫിലിംസ്. അവരുടെ ബാനറിൽ  ഒരു സിനിമ വരാൻ എത്രയോ പേര് ആഗ്രഹിക്കുന്നുണ്ട്. അതിനായി എന്ത് അഡ്ജസ്റ്റ്മെന്റിനും അവരെല്ലാവരും തയ്യാറുമാണ്. പക്ഷേ, വള്ളക്കാരാണേല് അവരുടെ ടീമിനു പൂർണമായും ഓകെയാവുന്ന സബ്ജക്ട് മാത്രമേ കമ്മിറ്റ് ചെയ്യുന്നുള്ളൂ. അങ്ങനെ തെരഞ്ഞെടുക്കുന്ന എല്ലാത്തിലും അവര് കിടിലൻ പബ്ലിസിറ്റിയും മറ്റും ചെയ്യുന്നുണ്ട്. ലാസ്റ്റ് ഇറങ്ങിയ പടം അവരുടെ പ്രൊമേഷൻ കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് തനിക്കും അറിയുന്നതല്ലേ? പക്ഷേ, തന്റെ കയ്യിലുള്ളത് ഒരു പാൻ ഇന്ത്യൻ പ്രൊഡക്ടാണ്. See omnystudio.com/listener for privacy information.

  17. 84

    ഒരു വർഷത്തേക്ക് മറ്റൊരു പ്രോജക്ടും എടുക്കാൻ സാധിക്കില്ല - ബോഗി നമ്പർ 14 - അധ്യായം: ഏഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കാതറീനയുടെ വാക്കുകൾക്ക് വല്ലാത്തൊരു ആകർഷണീയതയുണ്ട്. മാത്രമല്ല, വളരെ കൃത്യമായാണ് അവൾ ഓരോ കാര്യവും പറയുന്നത്. യാതൊരു സംശയത്തിനും ഇടനൽകാതെയുള്ള പ്ലാനിംങ്ങുമുണ്ട്. ചുമ്മതല്ല, ഫിലിപ്പേട്ടൻ ഇവളെ ഇതെല്ലാം ഏൽപ്പിച്ചതെന്നുറപ്പാണ്. See omnystudio.com/listener for privacy information.

  18. 83

    ആദ്യ സിനിമ എന്ന സ്വപ്നം ഇപ്പോൾ ഒരു പേടിയായി മാറിയിരിക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: ആറ്  - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സ്ക്രിപ്റ്റ് മുഴുവൻ മാറ്റേണ്ടി വരുമെന്ന് ആലോചിക്കുന്തോറും ഭയം ഇരച്ചുകയറുകയാണ്. അതു പുറത്തു കാണിച്ചില്ല. കാരണം, അത്രയും സന്തോഷത്തോടെയാണ് സെലിൻ ഇരിക്കുന്നത്.See omnystudio.com/listener for privacy information.

  19. 82

    അഡ്വാൻസായി ലഭിക്കുന്നത് ലക്ഷങ്ങൾ; സ്വപ്നനിമിഷം - ബോഗി നമ്പർ 14 - അധ്യായം: അഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഇതൊരു സ്വപ്നമല്ലെന്നു ഉറപ്പിക്കാൻ ചുറ്റുപാടും നോക്കി. എല്ലാം കേട്ടുകൊണ്ട് എഴുന്നേറ്റ് ഇരിക്കുന്ന അശ്വന്തിനെ കണ്ടപ്പോൾ യഥാർഥ്യം തന്നെയാണെന്ന് ഉറപ്പായി. ജീവിതത്തിൽ ആദ്യമായൊരു സിനിമ സംഭവിക്കാൻ പോവുന്നു. അതിന്റെ അഡ്വാൻസ് വാങ്ങാനാണ് വിളിച്ചിരിക്കുന്നത്. ആരെയാണ് ഈ സന്തോഷം ആദ്യം വിളിച്ചറിയിക്കുക? See omnystudio.com/listener for privacy information.

  20. 81

    കാത്തിരിക്കുന്നവൾക്കു വേണ്ടിയെങ്കിലും ആ സിനിമ ചെയ്യണം - ബോഗി നമ്പർ 14 - അധ്യായം: നാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സെലിൻ കരച്ചിലിന്റെ വക്കിലാണുള്ളത്. അവളെ ഇനിയും സങ്കടപ്പെടുത്താൻ കഴിയില്ല. കണ്ണുകൾ നിറഞ്ഞ്, ഏതുനിമിഷവും താഴേക്ക് പതിക്കും മട്ടിലായിട്ടുണ്ട്. വീണുപോവാതിരിക്കാനായി ലാലുച്ചേട്ടന്റെ ഇടത്തെകയ്യിൽ മുറുകെപിടിച്ചുള്ള അവളുടെ നിൽപ്പുകണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ഞാനൊരാളുടെ പേരിൽ ജീവിതത്തിൽ ലഭിക്കുന്ന സകല സൌകര്യങ്ങളും ഒഴിവാക്കിയാണ് കൊച്ചിയിൽ വന്നവൾ താമസിക്കുന്നത്.See omnystudio.com/listener for privacy information.

  21. 80

    നിരസിക്കാനാവാത്ത ഓഫറുമായി നിർമ്മാതാവ് - ബോഗി നമ്പർ 14 - അധ്യായം: മൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കരച്ചിലും ദേഷ്യവും അവളുടെ മുഖം ചുവപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാമെന്നുവെച്ചാൽ അതുമില്ല. സ്വയം പ്രതീക്ഷയറ്റു നിൽക്കുന്നവൻ മറ്റൊരാളെ ആശ്വസിപ്പിക്കുന്നതിനെല്ലാം ഒരു പരിധിയുണ്ട്. ആ പരിധിയെല്ലാം എന്നോ കഴിഞ്ഞുപോയി. ഇടയ്ക്ക് തോന്നും അവളെങ്കിലും രക്ഷപ്പെടെട്ടെന്ന്. പക്ഷേ, അവളില്ലാത്ത ലോകത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല. അത് തന്നെയാണ് അവളുടെയും അവസ്ഥ. See omnystudio.com/listener for privacy information.

  22. 79

    സിനിമാമോഹം സാധിക്കാൻ നിലപാട് മയപ്പെടുത്തി തിരക്കഥാകൃത്ത് - ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സ്ക്രിപ്റ്റ് മുഴുവനായി പൊളിച്ചു പണിയുകയെന്നത് എളുപ്പുമുള്ള സംഗതിയല്ല. അത് ഓർക്കാൻ പോലും പറ്റുന്നില്ല. പക്ഷേ, ഇത് വിടാനും പറ്റുന്നില്ല. എന്താവും അവൾ ഉദ്ദേശിക്കുന്നത്? അതു ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു. ഒരാശ്രയത്തിനായി ഫിലിപ്പേട്ടനെ നോക്കി.   ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama OnlineSee omnystudio.com/listener for privacy information.

  23. 78

    പേനാക്കത്തി - വിനോദ് നായർ

    ന്നലെ രാവിലെ ഞാൻ നടക്കാനിറങ്ങി, ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ അവിടെയുള്ള അശോക മരത്തിൽ സാധാരണ കാണാത്ത ഒരു മഞ്ഞപ്പക്ഷി. വലിയ തൂവലും ചുവന്ന ചുണ്ടുമൊക്കെയായിട്ട്. ഏതോ രാജ്യത്തു നിന്നു വന്ന ദേശാടനപ്പക്ഷിയാണ്. അതിന്റെ  ഫോട്ടോയെടുക്കാനായി നോക്കുമ്പോഴാണ് മനസ്സിലായത് ഫോൺ എടുക്കാൻ മറന്നു. സെക്യൂരിറ്റിയുടെ ക്യാബിനിൽ നിന്ന് ഞാൻ ഫോൺ ചെയ്തപ്പോൾ നീയെന്താ പറഞ്ഞത്?See omnystudio.com/listener for privacy information.

  24. 77

    അടങ്ങാത്ത സിനിമാമോഹം - ബോഗി നമ്പർ 14 - അധ്യായം: ഒന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കഴിഞ്ഞ അഞ്ചു വർഷമായി അജേഷ് ഒരു സ്വപ്നത്തിനു പിന്നാലെയാണ്. സിനിമ. സ്വന്തം തിരക്കഥയിൽ ഒരു സിനിമയ്ക്കായി അവൻ ഏറെ സഹിച്ചു കഴിഞ്ഞു. അതിനായിട്ടാണ് സിനിമാസംവിധാന സഹായിയായി ജോലിയെടുത്തത്.   Novel Boggie Number 14 written by Rihan RashidSee omnystudio.com/listener for privacy information.

  25. 76

    അലച്ചില്‍ ഒടുങ്ങി ഞാനെന്നെ തന്നെ നോക്കിയിരിക്കാന്‍ തുടങ്ങുന്നു - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    മനസ്സിനെ കബളിപ്പിക്കാന്‍ എളുപ്പമാണ്, പ്രണയം ഇപ്പോഴും പഴയത് പോലെ അവശേഷിക്കുന്നു എന്നും പ്രണയിയെ നാളെ തന്നെ സന്ധിക്കുമെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഒരിക്കല്‍ അറിയും, ഏറ്റവും മനോഹരമായിരുന്ന ആ കാലങ്ങള്‍ ഇനിയുണ്ടാവില്ലെന്ന്. അപ്പോള്‍ മനസ്സ് ചത്തു പോകുമായിരിക്കും. See omnystudio.com/listener for privacy information.

  26. 75

    ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പ്രണയമേ, നിന്റെ തടവറ തകര്‍ത്തെങ്ങനെ ഞാന്‍ രക്ഷപ്പെടും? ഓടിപ്പോകണം എന്നാഗ്രഹിക്കുമ്പോഴെല്ലാം കാലില്‍ ഭ്രാന്തിന്റെ ചങ്ങല കിലുക്കം. വലിച്ചു പൊട്ടിക്കാനുള്ള ആവതില്ലാതെ ഞാനിവിടെ തണുത്ത തറയില്‍ മരവിച്ചു കിടക്കുന്നു. മരണമേ! വന്നെന്നെ കൊണ്ട് പോവുക! അങ്ങനെയെങ്കിലും ഈ പ്രണയ നോവില്‍ നിന്നൊന്നു പുറത്തു കടക്കട്ടെ ഞാന്‍!See omnystudio.com/listener for privacy information.

  27. 74

    അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ

    അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനൊടുവിൽ അവരുടെ വിവാഹം മുടങ്ങിയതാണ്. ആ തർക്കത്തിനിടെ മറ്റൊരച്ചൻ കൂടി വന്നതോടെ കാര്യങ്ങൾ ബഹുത് അച്ചാർ.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് പേനാകത്തി. അവതരിപ്പിക്കുന്നത് വിനോദ് നായർ See omnystudio.com/listener for privacy information.

  28. 73

    ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ? See omnystudio.com/listener for privacy information.

  29. 72

    അവസാന കൂടികാഴ്ച ഉടൻ - ഇ-നോവൽ – അധ്യായം: പതിമൂന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    ഒരു മുറിവു വരുമ്പോള്‍ ഉടല്‍ പേറുന്ന വടു പോലെയൊന്നാണ്, പ്രണയത്തില്‍ നിന്നും തോറ്റിറങ്ങി പോരുമ്പോള്‍‍ ആത്മാവ് പേറുന്നത്. ചേര്‍ത്തു പിടിക്കാനും ഇറക്കി വിടാനും വയ്യാതെ ഒരു കുഞ്ഞു മുറിവായി, അത് പിന്നീട് കൂടുതല്‍ ആഴത്തിലേയ്ക്ക് വ്യാപിച്ചു വടുവിന്റെ വ്യാപ്തി കൂടി വരും. ഒടുവില്‍ കണ്ടെത്തും, പ്രണയമെന്നാല്‍ ആത്മാവിന്റെ മുറിവു കൂടിയാണെന്ന്. See omnystudio.com/listener for privacy information.

  30. 71

    അവൻ അറിയാതെ അവനെ കാണുന്നതിന്റെ സന്തോഷം - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പന്ത്രണ്ട് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    മരണം ഒന്നിനേയും ബാക്കി വയ്ക്കുന്നില്ല. ഓര്‍മ്മകളേയും സ്നേഹത്തേയും അത് പോകുമ്പോള്‍ കൂടെ കൊണ്ട് പോകും. എന്നാല്‍ പ്രണയമോ? ഒരിക്കല്‍ നീലിച്ചു പോയ ഹൃദയത്തെ മരണം കൊണ്ടെന്നല്ല കാലം കൊണ്ട് പോലും മായ്ക്കാന്‍ ആവുന്നില്ലല്ലോ!See omnystudio.com/listener for privacy information.

  31. 70

    പ്രണയം തുടക്കവും അവസാനവുമില്ലാത്ത ഒന്നാണ്

    പ്രണയം ശരിക്കും അവനവനെ കണ്ടെത്തലാണ്. ദൈവത്തെ നേരിട്ട് അനുഭവിക്കലാണ്‌. നിങ്ങള്‍ പ്രണയത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കൂ, നിങ്ങള്‍ ദൈവമായി മാറിക്കഴിഞ്ഞിരിക്കുന്നു.See omnystudio.com/listener for privacy information.

  32. 69

    പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്‍ണമാക്കില്ല - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പത്ത് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    മരിച്ചു പോകുന്ന നക്ഷത്രങ്ങള്‍ ജന്മമെടുത്തു ഭൂമിയിലേയ്ക്ക് വരുന്നത് എന്തിനാണെന്നോ? പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്‍ണമാക്കില്ല എന്ന ബോധം ഉള്ളതുകൊണ്ടാണത്രെ! പ്രണയമെന്നാല്‍ ഞാനും നീയും എന്നതില്‍ നിന്നും ബോധം മാത്രമായി തീരുമ്പോള്‍ മരണപ്പെട്ട നക്ഷത്രം വീണ്ടും ജനിക്കും എന്നാണു നിയമം. മരിച്ചു പോയ നക്ഷത്രങ്ങള്‍ക്ക് പ്രകാശം നല്‍കാന്‍ പോലുമുള്ള അവകാശപ്പെടലാണ് പ്രണയം.See omnystudio.com/listener for privacy information.

  33. 68

    പഴയ കാമുകനെ തേടിയുള്ള യാത്ര - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പ്രണയം പൈങ്കിളിയാണത്രേ. അതിലെന്താ കുഴപ്പം? ബുദ്ധിയല്ല പ്രണയത്തെ വായിക്കുന്നത്, ഹൃദയത്തിനു മാത്രമേ പ്രണയത്തിന്റെ ഭാഷ ഏറ്റവും മനോഹരമായി വായിക്കാനാകൂ. ഒരാള്‍ നിങ്ങളോട് നിങ്ങള്‍ വെറും പൈങ്കിളിയാണ് എന്ന് പറഞ്ഞാല്‍, ഒരു ചിരി പകരം കൊടുക്കുക, നിശബ്ദത പാലിക്കുക, നിങ്ങളുടെ പ്രണയം സുന്ദരമായി ജീവിക്കുക!See omnystudio.com/listener for privacy information.

  34. 67

    വര്‍ഷങ്ങള്‍ കഴിയുന്തോറും വീര്യം കൂടുന്ന ലഹരി പോലെ പ്രണയം - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പ്രണയമങ്ങനെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീര്യം കൂടുന്ന ലഹരി പോലെ കൊതിപ്പിക്കുന്ന പ്രണയം തേടി... ശരീരവും മനസ്സും യാത്ര ചെയ്തു കൊണ്ടേയിരിക്കും. കണ്ടെത്താന്‍ ഏറെ പാടുപെടുന്ന ഒരു രഹസ്യമാണത്. അന്വേഷിക്കുന്ന വ്യക്തി ജീവിതമൊടുങ്ങുന്നത് വരെ മുന്നില്‍ വന്നുകൊള്ളണമെന്നില്ല. പ്രണയം കാണാതെ, കേള്‍ക്കാതെ, മരിച്ചു പോകുന്ന എത്ര മനുഷ്യരാണ്...!See omnystudio.com/listener for privacy information.

  35. 66

    ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയാല്‍ പിന്നെയും അയാളെ പ്രണയിക്കാന്‍ സാധിക്കുമോ - - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    ഒരിക്കല്‍ ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയാല്‍ പിന്നെയും അയാളെ പ്രണയിക്കാന്‍ സാധിക്കുമോ? ഒരിക്കല്‍ നിങ്ങളില്‍ നിന്നും നടന്നു പോകുന്നോരാൾ നിങ്ങളുടെ ആ കാലവും എടുത്തുകൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. പിന്നീട് നിങ്ങള്‍ ജീവിക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രമാക്കപ്പെട്ട ഒരു കാലത്തും പ്രപഞ്ചത്തിലുമാണ്. പിന്നെയും പടി കടന്നു പോയ ആള്‍ക്കു വന്നെത്താന്‍ പറ്റാത്ത പോലെ ആ പ്രപഞ്ചം നിങ്ങളെ മാറ്റിക്കളയും.See omnystudio.com/listener for privacy information.

  36. 65

    പ്രണയം ഉടല്‍ ആവശ്യപ്പെടുന്നുണ്ടോ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: ആറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പ്രണയം ഉടല്‍ ആവശ്യപ്പെടുന്നുണ്ടോ? ആത്മാവിന്റെ ദാഹത്തില്‍ മാംസത്തിന്റെ വിതുമ്പലുണ്ടോ? നോക്കൂ, നിങ്ങള്‍ ഒരുവന്റെ ആത്മാവിന്റെ പാതിയെ ഉള്ളില്‍ വഹിക്കുന്നുവെങ്കില്‍ ആ മറുപാതിയെ സ്വതന്ത്രമാക്കാന്‍ അവന്‍ നിന്റെ ഉടല്‍ തുറന്നു ഹൃദയം പുറത്തെടുത്തു എന്ന് വരാം, അവന്റെ പാതിയായ ആത്മാവിനെ കണ്ടെത്താന്‍ നിന്റെ ആഴങ്ങള്‍ അളന്നെന്നു വരാം. ഉടല്‍ നിറയ്ക്കുക കൂടിയാണ് പ്രണയംSee omnystudio.com/listener for privacy information.

  37. 64

    ആ പഴയ നിന്നെ എനിക്ക് മിസ്സ്‌ ചെയ്യാറുണ്ട് - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: അഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    ആ പഴയ നിന്നെ എനിക്ക് മിസ്സ്‌ ചെയ്യാറുണ്ട് സായാ. നമ്മുടെ ചിരികള്‍, സന്തോഷങ്ങള്‍, യാത്രകള്‍, ഒന്നിച്ചുള്ള സിനിമകള്‍ എല്ലാം പഴയ ഏതോ പുസ്തകത്തില്‍ വായിച്ചു മറന്നത് പോലെ തോന്നുന്നു. എനിക്ക് നിന്നെ വീണ്ടും കാണണമെന്ന് തോന്നുന്നു.  ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: അഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature See omnystudio.com/listener for privacy information.

  38. 63

    ഒറ്റയ്ക്കായി പോയ ഒരുവളുടെ മരിക്കാത്ത പ്രണയമായി ജീവിക്കുക - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: നാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പ്രണയം ഒരു സങ്കല്‍പ്പമല്ല. അത് ശ്വാസമാണ്...സന്തോഷമാണ്...സമാധാനമാണ്...അതെ പ്രണയമെന്നാല്‍ സമാധാനമാണ്. ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: നാല് See omnystudio.com/listener for privacy information.

  39. 62

    എത്ര ഭംഗിയായാണ് ചില മനുഷ്യര്‍ പ്രണയിക്കുന്നത് - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: മൂന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പുസ്തകങ്ങള്‍ക്ക് പ്രണയത്തിന്റെ ഗന്ധമാണ്. അതിനുള്ളിലെ കഥാപാത്രങ്ങള്‍ നീയും ഞാനുമാകും. നമ്മുടെ കഥയാകും ചിലപ്പോഴത് പറയുന്നുണ്ടാവുക.   See omnystudio.com/listener for privacy information.

  40. 61

    ഒരിക്കൽ പ്രണയം പൂവിട്ട വഴിയിലൂടെ വർഷങ്ങൾക്കുശേഷം വീണ്ടുമൊരു യാത്ര - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: രണ്ട് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പ്രണയത്തില്‍ ദു:ഖമുണ്ടോ? അതോ സന്തോഷമാണോ അതിന്റെ സ്ഥായീ ഭാവം? സന്തോഷവും ദു:ഖവുമല്ല പ്രണയത്തിന്റെ സമാധാനമാണ് പ്രണയത്തെ മനോഹരമാക്കുന്നത്! എന്നാല്‍ പ്രണയിക്കുന്നവര്‍ തങ്ങള്‍ക്ക് അതൊരിക്കലും ലഭിക്കാറില്ല എന്നും പറയുന്നു. ഒരാള്‍ക്ക് മറ്റൊരാളെ സ്വന്തമാക്കാന്‍ ആഗ്രഹമുള്ള കാലത്തോളം സമാധാനം നിങ്ങളെ തൊടില്ല. പ്രണയം അസ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തോളം അതു നിങ്ങളുടെ റൂഹിനെ കെട്ടഴിച്ചു വിടില്ല. പ്രണയത്താല്‍ സ്വതന്ത്രമാക്കപ്പെടുമ്പോള്‍ സമാധാനം നിങ്ങളില്‍ നിറഞ്ഞു തുടങ്ങുന്നു. See omnystudio.com/listener for privacy information.

  41. 60

    എങ്ങനെയാണ് പ്രണയം ഉരുവാക്കപ്പെടുന്നത് - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: ഒന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    എങ്ങനെയാണ് പ്രണയം ഉരുവാക്കപ്പെടുന്നത്? എപ്പോഴാണത് തിരിച്ചറിയപ്പെടുന്നത്? എത്ര വര്‍ഷങ്ങള്‍ ഒന്നിച്ചു നടന്നാലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയമുണ്ടെന്നു മനസ്സിലാകാത്ത എത്രയോ പ്രണയികളുണ്ടാവും, അഹോ! അതെത്ര നിരാശാജനം. എത്രയാഴത്തില്‍ അപരന്‍ തന്നെ സ്നേഹിച്ചിരുന്നു എന്നത് മനസ്സിലാകാത്ത പാഴ്ക്കാലം. കാലമേറെക്കഴിയുമ്പോള്‍ പിന്നെ മനസ്സിലായിട്ടും പ്രയോജനമില്ലാതൊരു നാളില്‍ അതറിയുക എന്നാല്‍ നോവ് മാത്രം ബാക്കി.See omnystudio.com/listener for privacy information.

  42. 59

    മായക്കൊട്ടാര തമ്പുരാട്ടി - പേനാക്കത്തി - വിനോദ് നായർ

    നീല ജുബായും കസവു മുണ്ടുമണിഞ്ഞ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി... ഞാൻ എം.പുരോചനൻ. ഇവിടത്തെ ഗൈഡും കെയർടേക്കറുമാണ്.അരുന്ധതി കുഞ്ഞിക്കാവ് ഒരൽപം സംശയത്തോടെ അയാളെ നോക്കി. ഇക്കാലത്ത് പുരോചനൻ എന്നൊക്കെ പേരോ?! അതും ഇനിഷ്യൽ സഹിതം!See omnystudio.com/listener for privacy information.

  43. 58

    ലക്ഷങ്ങൾ നൽകി ഒളിപ്പിച്ച രഹസ്യങ്ങൾ പുറത്തായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിയഞ്ച് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    മനസ്സോടെയും വല്ലാത്തൊരു മാനസിക നിലയോടെയുമാണ് അയാൾ ജയിലിന് പുറത്തെത്തിയത്. എന്നാൽ അവിടെ നിന്നവരെ കണ്ടതോടെ അയാൾ പൊടുന്നനെ ആശ്വാസമുള്ളവനായി. - അധ്യായം: മുപ്പത്തിയഞ്ച് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith KuttimakkalSee omnystudio.com/listener for privacy information.

  44. 57

    ഭാര്യയുടെ സമ്മതത്തോടെ രണ്ടാം വിവാഹം - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിനാല് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    ഇനി നമുക്ക് ഒളിച്ചും പാത്തുമുള്ള കാണൽ വേണ്ട. ഞാൻ നിന്നെ നിക്കാഹ് ചെയ്യാം.നമുക്ക് അന്തസായി ഒന്നിച്ച് ജീവിക്കാം. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിനാല് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith KuttimakkalSee omnystudio.com/listener for privacy information.

  45. 56

    മനാഫിനെ കൊന്ന് ചാക്കിൽ കെട്ടി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    പെട്ടെന്നാണ് എന്റെ ശ്രദ്ധ സീലിങ്ങിലേക്ക് തിരിഞ്ഞത്.അവിടെ ഒന്ന് രണ്ടിടങ്ങളിൽ പുതുതായി സിമെന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്നതായി ഞാൻ കണ്ടെത്തി! വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിമൂന്ന് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith KuttimakkalSee omnystudio.com/listener for privacy information.

  46. 55

    കൂട്ടക്കൊല ചെയ്ത ആളും മനാഫും തമ്മിൽ ബന്ധമെന്ത് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിരണ്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    ജയിൽ ചാടിയ സഹദേവന് ബാബുരാജ് പരമരഹസ്യമായി 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ടെറസിൽ അഭയം നൽകിയിട്ടുണ്ടാകാം എന്നതായിരുന്നു ആ സാധ്യത. ഞാൻ ആ സാധ്യതക്ക് പിന്നാലെ യാത്ര തുടങ്ങി. The possibility was that jailbreak comrade Baburaj might have secretly taken shelter on the terrace of the 'Thelepattu Complex'. I started my journey after that possibility. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിരണ്ട് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith KuttimakkalSee omnystudio.com/listener for privacy information.

  47. 54

    പിടിച്ചു കെട്ടി, മയക്കി ചാക്കിൽ പൊതിഞ്ഞു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിയൊന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    മാസങ്ങൾക്ക് മുൻപ് ജയിൽ ചാടിയ സഹദേവൻ എന്ന കൊടും ക്രിമിനലായ നീ, ഇപ്പോൾ ഈ ചീവേലി ഊരിൽ പാവം പിടിച്ച അരവിന്ദൻ എന്ന പാട്ടുകാരൻ. കൊള്ളാം നിന്റെ പകർന്നാട്ടം. പക്ഷേ, അതീ നിമിഷം അവസാനിക്കുന്നു. ഇനിയങ്ങോട്ടുള്ള നിന്റെ ജീവിതം നരകതുല്യമായിരിക്കും. You, the notorious criminal Sahadeva who escaped from prison months ago, are now a poor singer named Aravindan in this village of Cheeveli. Your imitation is good. But, that moment is ending. Your life from now on will be like hell.  വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിയൊന്ന് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith KuttimakkalSee omnystudio.com/listener for privacy information.

  48. 53

    പിന്തുടരുന്ന അജ്ഞാതൻ ആര് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    ജാഗ്രതയോടെ അയാൾ ചുറ്റും നോക്കി. റിവോൾവർ എടുക്കാൻ മറന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി. He looked around cautiously, making sure he hadn't forgotten to take his revolver.വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith KuttimakkalSee omnystudio.com/listener for privacy information.

  49. 52

    ചെയ്തു കൂട്ടിയവയ്ക്കുള്ള ശിക്ഷ അനുഭവിക്കാൻ നേരമായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    "ആരാണത്?" ശബ്ദമുയർത്തി ചോദിച്ചു കൊണ്ട് അയാൾ ലൈറ്റിട്ടു. റിവോൾവറെടുത്ത് ലോഡ് ചെയ്ത് ജാലകം തുറന്നു. അവിടെയൊന്നും ആരെയും കണ്ടില്ല. അയാൾ ഉടൻ വാതിൽ തുറന്ന് മുറിക്ക് പുറത്തെത്തി. ചുറ്റും കണ്ണോടിച്ചുകൊണ്ട് വരാന്തയിലൂടെ അയാൾ ഓടി. "Who is it?" he asked in a loud voice and turned on the light. He took out his revolver, loaded it, and opened the window. He saw no one there. He immediately opened the door and stepped out of the room. He ran along the verandah, glancing around. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith KuttimakkalSee omnystudio.com/listener for privacy information.

  50. 51

    കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയ ആളിന്റെ ശാപമോ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയെട്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

    ഇന്ദിരാ ദേവിയോടുള്ള മുഴുവൻ വൈരാഗ്യവും താൻ തീർത്തത് മുസ്തഫയിലാണ്. ആ മനുഷ്യന്റെ നെഞ്ചിൻ കൂട്ടിൽ താൻ ബൂട്ടിട്ട് ആഞ്ഞ് ചവിട്ടി. അയാളുടെ വാരിയെല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് താൻ ആർത്ത് ചിരിച്ചു. അയാളുടെ ശാപം അയാളുടെ മകനിലൂടെ തന്നിലേക്കെത്തിയിരിക്കുന്നു. He had vented all his hatred for Indira Devi on Mustafa. He had kicked the man in the chest with his boot. He had laughed out loud when he heard the sound of his ribs cracking. His curse had come to him through his son. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയെട്ട് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽSee omnystudio.com/listener for privacy information.

Type above to search every episode's transcript for a word or phrase. Matches are scoped to this podcast.

Searching…

No matches for "" in this podcast's transcripts.

Showing of matches

No topics indexed yet for this podcast.

Loading reviews...

ABOUT THIS SHOW

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

HOSTED BY

Manorama Online

URL copied to clipboard!