Manorama Literature podcast artwork

PODCAST · arts

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Publisher-supplied feed metadata · PodParley refreshed Jun 12, 2026 · Source feed

  1. 100

    സ്വന്തം മനസിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    രാവിലെ മുതലുള്ള ഇരിപ്പാണ്, ഇന്നൊരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. എത്ര ശ്രമിച്ചിട്ടും കഴിയുന്നുമില്ല. ഇനിയും ലാപിനു മുന്നിൽ ഇതേ ഇരിപ്പിരുന്നാൽ എഴുതിയതത്രയും ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്തേക്കും. അതുകൊണ്ട് മാത്രം ലാപ് അടച്ചുവെച്ചു. സമയം ഒന്നരകഴിഞ്ഞു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്തൊരു ആധിയുണ്ട്. എല്ലാത്തിനോടും വിരസത. വേഗത്തിലുള്ള നെഞ്ചിടിപ്പ്, കഴുത്തിനു ചുറ്റും ചുമലിലും വല്ലാത്തൊരു വേദന. See omnystudio.com/listener for privacy information.

  2. 99

    വിദേശത്ത് നിന്നും വരുന്ന ടെക്നീഷ്യൻസുമായി ചർച്ച ഉടൻ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഇന്നലെ സുധിയേട്ടൻ വിളിച്ചിരുന്നു, രാവിലെ ഒരിടംവരെ പോവാനുണ്ടെന്നു മാത്രമാണ് പറഞ്ഞത്. രാവിലെ പത്തരയോടെ ആള് ഇവിടെ ഹാജരായി. പുതിയൊരു ലീഡുമായിട്ടാണ് അങ്ങേരെ വരവ്. കേട്ടപ്പോൾ അത് സിനിമയിലേക്ക് ആവശ്യമില്ലെന്നു മനസിലായി. പക്ഷേ അത് സുധിയേട്ടനോടു തുറന്നു പറയാൻ കഴിയില്ല. യാതൊരു നേട്ടവും ഇല്ലാഞ്ഞിട്ടും എനിക്കുവേണ്ടി മാത്രം പലപ്പോഴും സമയം മിനക്കെടുത്തിയിട്ടുണ്ട്. അതിന്റെ പേരിൽ മാത്രമാണ് ഇപ്പോൾ, അതിലൊരാളുടെ മകളുടെ വീട്ടിലേക്ക് ചെല്ലാമെന്നു സമ്മതിച്ചത്. അവരിവിടെയുള്ള എസ്എൻ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്. സുധിയേട്ടന്റെ ഭാര്യയുടെ അകന്ന ബന്ധുവുമാണ് അവർ. ഭാര്യ വഴിയാണ് ഈയൊരു സംഭവം അങ്ങേര് അറിഞ്ഞത്.See omnystudio.com/listener for privacy information.

  3. 98

    കൂടെയുള്ളവര്‍ മരണത്തിലേക്ക് പോവുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    പക്ഷേ, ആ ഫാനില്‍ തൂങ്ങിനിക്കാൻ പറ്റിയതുകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചു കിട്ടീത്. ആ നേരത്തതു തോന്നിപ്പിച്ചത് ഈശോയാവും. ഇല്ലേല്‍ എന്റെ പിള്ളാർക്ക് അപ്പനില്ലാതായേനെ... ഫാനിൽപിടിച്ചുള്ള ആ നിൽപ്പിൽ താഴെ വീണു മരിച്ചുപോവുമെന്നു കരുതിയ നേരത്താണ് വള്ളക്കാരോ നേവിക്കാരോ വന്നെന്നെ രക്ഷപ്പെടുത്തുന്നത്. ആ നേരത്തെ വെപ്രാളത്തിലത് ആരെന്നു പോലും നോക്കിയതുമില്ല. അല്ലേലും ജീവിതത്തിനും മരണത്തിനുമിടയിൽ നിൽക്കുമ്പോൾ ആർക്കാണതിനു കഴിയുക?See omnystudio.com/listener for privacy information.

  4. 97

    പഴയപോലെ കളിയും ചിരിയും ഉണ്ടാവില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    മൂന്നുദിവസം വീട്ടിൽ നിന്നതിനു ശേഷം ഇന്നാണ് മടങ്ങിയെത്തിയത്. ആ യാത്ര ഏറ്റവും സന്തോഷിപ്പിച്ചത് സെലിനെയാണ്. എന്നെ കണ്ടപ്പോൾതന്നെ അമ്മയുടെ പകുതി അസുഖവും ഭേദമായി. ഞാൻ പേടിച്ചതിനു എതിരായിട്ടാണ് അമ്മ സെലിനെ സ്വീകരിച്ചത്. അവളും അമ്മയും ഒരേ കൂട്ടായിരുന്നു. രണ്ടുപേരും കൂടെ അമ്പലത്തിലൊക്കെ പോയി. ഒരാഴ്ച വീട്ടിൽ താമസിച്ചിട്ടു പോവാമെന്നു അമ്മ നിർബന്ധിച്ചതാണ്. പറ്റില്ലെന്നു പറഞ്ഞപ്പോൾ സങ്കടമായി. അച്ഛനോട് ഞാൻ സിനിമയുടെ കാര്യങ്ങൾ പറഞ്ഞു. കേട്ടപ്പോൾ വലിയ സന്തോഷമായി. See omnystudio.com/listener for privacy information.

  5. 96

    ഇന്നേവരെ അമ്മയ്ക്കോ അച്ഛനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    മൂന്നുകാര്യങ്ങളാണ് ഈ ദിവസത്തെ സന്തോഷങ്ങൾ. ഒന്ന് കാതറിനും ലാലുച്ചേട്ടനും കൊച്ചിയിൽവെച്ചു കൂടിക്കാഴ്ച നടത്തി. ഈ സിനിമ അങ്ങേര് തന്നെ സംവിധാനം ചെയ്യുമെന്നു ഇരുവരും തീരുമാനിച്ചു. മാത്രമല്ല, ഇന്നലെ രാത്രി വള്ളക്കാരൻ പ്രൊഡക്ഷന്റെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ പടത്തിന്റെ അനൌൺസ് വന്നിട്ടുണ്ട്. സംവിധായകന്റെയും എഴുത്തുകാരന്റെയും പേര് മാത്രം ഉൾപ്പെടുത്തിയുള്ള ഒരു പോസ്റ്റർ. അശ്വന്താണ് എക്സിൽ അതു കാണിച്ചുതന്നത്. അതിനു പിന്നാലെ പരിചയക്കാരിൽ പലരും വിളിച്ച് അഭിനന്ദമറിയിച്ചു. അക്കൂട്ടത്തിൽ പൃഥി വിളിച്ചത് ശരിക്കും സർപ്രൈസ് ആയിരുന്നു. See omnystudio.com/listener for privacy information.

  6. 95

    അജേഷിന്റെ സിനിമ ഉടൻ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ബോയ് കട്ട് ചെയ്ത മുടിയുള്ള, വലിയ സൺഗ്ലാസ് വെച്ച, കഷ്ടിച്ച് മുട്ടോളമെത്തുന്ന കറുത്ത സ്ലീവ് ലെസ് ഉടുപ്പിട്ട പെൺകുട്ടി. കൂടിയാല്‍ മുപ്പതു വയസുണ്ടാവും. എന്തായാലും ആളൊരു ഇന്ത്യക്കാരിയാണ്. ഇനി ഇവളാണോ ഈ പടം ഡയറക്ട് ചെയ്യുന്നത്?! കാരണം കഴിഞ്ഞ തവണ കണ്ടപ്പോൾ അടുത്ത സിറ്റിംഗിൽ പടത്തിന്റെ ഡയറക്ടറും കൂടെയുണ്ടാവുമെന്ന് കാതറിൻ പറഞ്ഞിരുന്നു.  See omnystudio.com/listener for privacy information.

  7. 94

    നിലനിൽപ്പിനുള്ള ഏക മാർഗം സിനിമ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    രാവിലെയൊരു ബഹളം കേട്ടാണ് ഉണർന്നത്. ഈ ശബ്ദം മുൻപ് കേട്ടു പരിചയമുണ്ട്. ജാലകം തുറന്നു പുറത്തേക്ക് നോക്കി. സെലിന്റെ അപ്പനാണ്! ഇയാൾ എങ്ങനെ ഇവിടെയെത്തി! കസേരയിൽ വാരിവലിച്ചട്ട ഉടുപ്പുകളിൽ നിന്നും ഒരു ടീഷർട്ട് എടുത്തണിഞ്ഞ് മുറിയിൽ നിന്നും തിരക്കിട്ട് പുറത്തിറങ്ങി. ഇവിടെ പതിവില്ലാത്ത ബഹളം കേട്ടിട്ടാവും അയൽവീട്ടുകാര്‍ മതിലിനപ്പുറത്ത് നിന്നും ഇവിടേക്ക് എത്തിനോക്കി നിൽക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ  വേലണ്ണനും അയാളുടെ അരികിൽ നിൽപ്പുണ്ട്.  See omnystudio.com/listener for privacy information.

  8. 93

    പത്രവാർത്തകളിൽ നിന്ന് ലഭിക്കുന്നത് വിലപ്പെട്ട വിവരങ്ങൾ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയേഴ് - E-novel Boggie Number 14

    മൂന്നു ദിവസം ഇവിടെ താമസിച്ചതിനുശേഷം ലാലുച്ചേട്ടൻ രാവിലെയാണ് പോയത്. പതിവിൽനിന്നും വ്യത്യസ്ഥമായി ഈ ദിവസങ്ങളിലത്രയും എന്റെ കൂടെയിരുന്ന് സ്ക്രിപ്റ്റിൽ ആവശ്യമുള്ള തിരുത്തലുകൾ പറഞ്ഞു തന്നു. അതനുസരിച്ച് ചില സീനുകൾ ഞങ്ങൾ മാറ്റയെഴുതി. മറ്റന്നാളാണ് കാതറിനെ കാണേണ്ട ദിവസം. എത്ര പെട്ടെന്നാണ് ഒരുമാസം കഴിഞ്ഞു പോയത്! ഇന്നും നാളെയും പൂർണമായും എഴുത്തിൽ തന്നെ ഇരിക്കാനാണ് പ്ലാൻ. ലാലുച്ചേട്ടൻ മടങ്ങുന്നതിനു മുന്നെ അതു പ്രത്യേകം ഓർമിപ്പിച്ചിരുന്നു. പത്രവാർത്തയിൽ ലാലുച്ചേട്ടൻ അടയാളപ്പെടുത്തിയ കുറച്ചു ഭാഗങ്ങൾ ഉണ്ട്. See omnystudio.com/listener for privacy information.

  9. 92

    റഫറൻസായി കൊറിയൻ സിനിമയായ മെമ്മറീസ് ഓഫ് മർഡർ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഇന്നലെ രാത്രി പതിനൊന്നരയോടെ ഇവിടെയെത്തിയതാണ് ലാലുച്ചേട്ടൻ. കൂടെ അഭിയുമുണ്ട്. വന്നു കേറിയപ്പോൾ തുടങ്ങിയ കുടി അവസാനിച്ചത് പുലർച്ചെയാണ്. അതിനിടയിലെപ്പോഴോ കാതറിൻ ലാലുച്ചേട്ടനെ വിളിച്ചെന്നു പറഞ്ഞിരുന്നു. ആ സമയത്ത് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിക്കാനും കഴിഞ്ഞില്ല. അങ്ങേരൊട്ടു പറഞ്ഞതുമില്ല. രാവിലെ വേലണ്ണൻ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റതു പോലും. See omnystudio.com/listener for privacy information.

  10. 91

    ബിഗ് ബജറ്റ് പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സിനിമ അവരുടെയെല്ലാം സ്വപ്നമാണ്. അതാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അതോർമ വേണം. മാത്രമല്ല ഫിലിപ്പോസിന്റെ മോളും ആള്‍ കൊള്ളാമെന്നാണ് കേട്ടത്. യൂത്തിനുണ്ടാവുന്ന ധൈര്യം അവൾക്കുണ്ട്. അതുമല്ല, ലാലു പറഞ്ഞ് തന്റെ കഥയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. അതൊരു ഇന്റർസ്റ്റിംഗ് സ്റ്റോറിയാണ്. മലയാളത്തിൽ ഇതുവരെ ഇങ്ങനൊരു സ്റ്റോറി വന്നിട്ടില്ല. See omnystudio.com/listener for privacy information.

  11. 90

    സംസ്കാരച്ചടങ്ങ് കഴിഞ്ഞപ്പോൾ 'പരേതൻ' തിരികെയെത്തി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    പത്രമോഫീസിൽ നിന്നും കിട്ടിയ വാർത്തകൾ മുഴുവൻ പരതി. ഉപയോഗപ്പെടുമെന്നു തോന്നിയതെല്ലാം ഹൈലൈറ്റ്നർ ഉപയോഗിച്ച് അടയാളപ്പെടുത്തി. ആ മയക്കുമരുന്നു കടത്തുകാരന്റെ വാർത്തയും ഇതിലുണ്ട്. അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പലരുടെയും വാർത്തകൾ പ്രാധാന്യത്തോടെ വന്നിട്ടുണ്ട്. അതിലൊന്ന്, മരിച്ചെന്നു കരുതി കുടുംബം ശവസംസ്കാരം നടത്തിയ ഒരു കോട്ടയത്തുകാരൻ തിരികെ വന്നതാണ്. See omnystudio.com/listener for privacy information.

  12. 89

    യാദൃച്ഛിക കണ്ടുമുട്ടൽ സിനിമാക്കഥയായി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ലാലുച്ചേട്ടൻ സെറ്റിലേക്ക് മടങ്ങിയപ്പോൾ വീടാകൊയൊരു മൂകതയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങൾ ശരിക്കും ആഘോഷം തന്നെയായിരുന്നു.  അതിനിടയിൽ സ്ക്രിപ്റ്റ് വായിക്കാനും വളരെ പ്രധാനപ്പെട്ട ചില തിരുത്തലുകൾ ചൂണ്ടിക്കാണിക്കാനും അങ്ങേര് സമയം കണ്ടെത്തി. അപ്പോഴാണ് ഞാൻ എഴുതിയ മണ്ടത്തരങ്ങൾ കാണാൻ കഴിഞ്ഞതും. അതേ രീതിയിൽ അതെങ്ങാൻ സാവിയോ കാതറിനോ കണ്ടിരുന്നേൽ ആ നിമിഷം എന്നെയവർ ചവിട്ടി പുറത്താക്കിയേനെ. അതിലവര്‍ രണ്ടാമതൊന്നു ആലോചിക്കുക പോലുമില്ല. ഇന്ന് തിരുവനന്തപുരത്തുള്ള പത്രമോഫീസിൽ ചെല്ലണമെന്ന് ഷംസു ഇന്നലെ ഒർമിപ്പിച്ചതാണ്. അവൻ ഇന്നലെ തന്നെ അവിടെയുള്ള ലൈബ്രേറിയനെ വിളിച്ച് കാര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. മുരളിയെന്നോ മറ്റോ ആയിരുന്നു പേര് പറഞ്ഞത്. കള്ളുകുടിയുടെ തിരക്കിൽ അതങ്ങു വിട്ടുപോയതാണ്. എട്ടുമണിയോടെ ഞങ്ങൾ നാലുപേരും തിരുവനന്തുപുരത്തേക്ക് പുറപ്പെട്ടു. വരുന്നില്ലെന്നു പറഞ്ഞിട്ടും സെലിൻ നിർബന്ധിച്ചാണ് വേലണ്ണനെ കാറിലേക്ക് കയറ്റിയത്. പതിനൊന്നു മണിയോടെ തമ്പാനൂരിലുള്ള പത്രമോഫിസിൽ എത്തി. സെക്യൂരിറ്റിക്കാരനോട് കാര്യം പറഞ്ഞു. See omnystudio.com/listener for privacy information.

  13. 88

    കഥ സിനിമയായി കഴിയുമ്പോൾ എല്ലാ അവകാശങ്ങളും ഇല്ലാതാകുമോ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    മലയാളത്തിൽ ഇനിയൊരു പത്തുവർഷം കഴിഞ്ഞാലും നമുക്കൊന്നും ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത ഒരുഗ്രൻ സിനിമ. അതൊക്കെ കാണുമ്പോഴാണ് നമ്മൾ ഇപ്പോഴും ചക്കിൽകെട്ടിയ കാളയെക്കണക്കാണെന്നു മനസിലാവുന്നത്.  പക്ഷേ, അതിനോടു ചേർന്നു നിൽക്കുന്ന ഒരു സിനിമയാവും ഇതെന്നു ഉറപ്പുണ്ട്.See omnystudio.com/listener for privacy information.

  14. 87

    സ്ഫോടനമെന്ന് തോന്നിക്കുന്ന മട്ടിൽ തീവണ്ടിയൊന്ന് ആടിയുലഞ്ഞു - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഒരേയൊരു നിമിഷം! ഞാൻ നിൽക്കുന്ന കംപാർട്ടുമെന്റ് മുന്നിലെ ബോഗിയിൽ നിന്നും വിട്ടുമാറി! പിന്നിലുള്ള നാലോ അഞ്ചോ ബോഗികൾ ഒരുരച്ചിലോടെ പാളത്തിൽ നിന്നും തെന്നി. കണ്ണു ചിമ്മിത്തുറക്കുന്നതിനു മുൻപേയത് താഴേക്ക് പതിച്ചു. അഗാധതയിലേക്കാണ് ആ വീഴ്ച. അത്രയുമായിരുന്നോ സ്വപ്നമെന്ന് ഇപ്പോൾ നിശ്ചയമില്ല. സ്വപ്നങ്ങൾ റെക്കോർഡുചെയ്യപ്പെടുന്ന സാങ്കേതിവിദ്യ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ, ഇന്നുവരേയുള്ള അനുഭവത്തിൽ അടുത്ത ദിവസങ്ങളിൽ സംഭവിക്കുന്ന യഥാർത്ഥ സംഭവത്തിന്റെ ഒരു സൂചനയാണ് എന്റെ  സ്വപ്നങ്ങളിൽ ഭൂരിഭാഗവും. പക്ഷേ, ഇതങ്ങിനയല്ലെന്നു മനസു പറയുന്നു.See omnystudio.com/listener for privacy information.

  15. 86

    ട്രെയിനപകടത്തിന് പിന്നിലെ കാരണം ഒളിപ്പിച്ച് റെയിൽവേ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    മരിച്ചവരുടേം പരിക്കേറ്റവരുടെയും വിവരങ്ങൾ അന്വേഷിക്കുന്ന ചുമതല ഞങ്ങൾ കുറച്ചു പേർക്കായിരുന്നു. ആ അന്വേഷണത്തിന് ഇടയിലാണ് ഇയാളെ അന്വേഷിച്ച് ആശുപത്രീലെത്തിയ ചിലരെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലെ പന്തികേട് ഞങ്ങൾ ആദ്യം തന്നെ തിരിച്ചറിഞ്ഞായിരുന്നു. പക്ഷേ, അതിന് ഇങ്ങനയൊരു ബന്ധം ഉണ്ടാവുമെന്നു തീരെ കരുതിയില്ല. അവസാനം, തീവണ്ടിയപകടത്തിന്റെ അഞ്ചാമത്തെ ദിവസമാണ് ഇയാളെ മൃതദേഹം കായലീന്നു കിട്ടിയത്.See omnystudio.com/listener for privacy information.

  16. 85

    ദുരന്തത്തിൽ മരിച്ചവരിൽ മയക്കുമരുന്ന് കടത്തുകാരനും - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    വിനോദേട്ടൻ പോയതിനുശേഷം ഞങ്ങൾ അശ്വന്തിന്റെ വിശേഷങ്ങൾ കേട്ടു. വിനീതിൻ്റ സിനിമയിലെ ഇൻട്രവെൽബ്ലോക്കിനു തൊട്ടുമുന്നെയാണ് അശ്വന്ത് അവതരിപ്പിക്കുന്ന ക്യാരക്ടർ സ്ക്രീനിൽ വരുന്നതെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. കേട്ടിടത്തോളം പടത്തിന്റെ കഥാഗതിയിൽ തന്നെ മാറ്റം വരുന്ന ക്യാരക്ടറാണത്. അതിന്റെ സന്തോഷം അവന്റെ മനസിനും ശരീരത്തിനുമുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞതിനു ശേഷം വേലണ്ണനേയും കൂട്ടി വിനോദേട്ടന്റെ വീട്ടിലേക്ക് ചെന്നു. See omnystudio.com/listener for privacy information.

  17. 84

    വിശ്വസിച്ച് കൂടെ വന്നവളെ ഇനി നന്നായി നോക്കാം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    “സാവി ആളു കൊള്ളാമല്ലേ?” റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സെലിന്റെ ചോദ്യം.“സത്യത്തിൽ ആദ്യം അവനെ കണ്ടപ്പോൾ ഇതൊരു കുരിശാവുമെന്നു ഞാനൊന്നു പേടിച്ചായിരുന്നു. പക്ഷേ, അവനാണ് ഇപ്പോൾ എന്റെ ധൈര്യം.”“അവരിരുവരും സംസാരിക്കുമ്പോൾ തന്റെ മുഖത്തുണ്ടായ ഭാവം ഞാൻ കണ്ടായിരുന്നു. പക്ഷേ, അധികം നെഗളിക്കണ്ട. കാതറിനാണ് ആള്. അവളുടെ തീരുമാനം ഇനിയും പറഞ്ഞിട്ടില്ല. അതോർമവേണം”“സെലിനെ നീയെന്നെ പേടിപ്പിക്കുകയാണോ?” “പേടിപ്പിക്കുകയൊന്നുമല്ല. ഞാനൊരു സത്യം പറഞ്ഞെന്നേയുള്ളൂ. പക്ഷേ അയാള് പറയുന്നതുപോലെ സിനിമ നടന്നാൽ സംഭവം കളറാവും. ഇവിടെയുള്ള ചിലർക്ക് പിടിക്കില്ലേന്നേയുളളൂ”See omnystudio.com/listener for privacy information.

  18. 83

    ഹോളിവുഡ് സിനിമകളുടെ രീതിയിലുള്ള ബിഗ് ബജറ്റ് ചിത്രം- ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    യംഗ്സ്റ്റേർസ് മിക്കവരും ലോകസിനിമകളിലെ മാറ്റങ്ങൾ കാണുന്നവരാണ്. അതേ ക്വാളിറ്റിയിൽ തീയേറ്ററിൽ ഗൂസ്ബംബ്സ് ചെയ്യിക്കാനുള്ള സ്റ്റഫ് ഉണ്ടായാൽ മാത്രം മതി. അജേഷ് എഴുതിയ സ്ക്രിപ്റ്റിൽ അതുണ്ടുതാനും. പ്രത്യേകിച്ച് ട്രൈയിൻ അപകടത്തിൽപ്പെട്ടതിനു തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങൾ. അതെല്ലാം  ടെക്നിക്കലി മികച്ച ഔട്ട്പുട്ടായാൽ ഈ സിനിമയൊരു ചരിത്രമായിത്തീരും. മലയാളം ഇൻട്രസ്ട്രിയുടെ ചരിത്രം തന്നെ  മാറ്റാൻ പൊട്ടൻഷ്യലുള്ള ഒന്നാവുമത്.See omnystudio.com/listener for privacy information.

  19. 82

    അച്ഛനമ്മമാരെ പോലും മറന്നുള്ള യാത്ര' - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    എഴുതിയും എഴുതാതെയും ദിവസങ്ങൾ എത്രവേഗമാണ് കടന്നു പോയിരിക്കുന്നത്. നാളെയാണ് കാതറിനെ കാണാൻ എറണാകുളത്ത് ചെല്ലേണ്ടത്. സെലിൻ തന്നെ ഡ്രൈവ് ചെയ്യുമെന്നതാണ് ആശ്വാസം. അതിനിടയിൽ രണ്ടുതവണ നൌഷാദിക്ക വിളിച്ചിരുന്നു. സെലിന്റെ അപ്പൻ അവിടെച്ചെന്ന് എന്തോ അലമ്പ് കാണിച്ചെന്നു കേട്ടതുമുതൽ അവളും ടെൻഷനിലാണ്. അവളോട് പറഞ്ഞില്ലെന്നേയുള്ളു, കോഴിക്കോടുള്ള എന്റെ വീട്ടിൽ ചെന്ന് അച്ഛനെയും അയാൾ  കുറേ വഴക്ക് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ അമ്മയും ആകെ വിഷമത്തിലാണ്. See omnystudio.com/listener for privacy information.

  20. 81

    പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചു - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    നാട്ടുകാരും പോലീസുകാരും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പക്ഷേ, അപകടത്തിനു ശേഷം മഴ ശക്തമായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വെളിച്ചക്കുറവും കായലിന്റെ ഒഴുക്കും വലിയ തടസമായി. വള്ളക്കാരാണ് ആദ്യം കായലിലോട്ട് ചാടിയത്. അവര് പറ്റാവുന്നവരയൊക്കെ ജീവനോടെയും അല്ലാതെയും രക്ഷപ്പെടുത്തി. പക്ഷേ, ബാക്കിയുള്ളവരെ രക്ഷിക്കാൻ അതൊന്നും പോരായിരുന്നു.See omnystudio.com/listener for privacy information.

  21. 80

    മരണം പോലും വിനോദമാക്കി മാറ്റുന്നവർ - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ദുരന്തത്തിൻ്റെ സമയത്തും മുതലെടുപ്പ് നടത്തിയ ഒരുകൂട്ടര് ഉണ്ടായിരുന്നു. ചില ബോട്ടുകാരായിരുന്നത്. അപകടം നടന്ന സ്ഥലം കാണാൻ ടിക്കറ്റുവെച്ചു സർവീസ് നടത്തിയ ബോട്ടുകാര്! ദുരന്തം കാണാൻ കാണികളായി രണ്ടു രൂപ മുതൽ പത്തുരൂപവരെ ടിക്കറ്റെടുത്തവരും. പോലീസും മറ്റ് ഉദ്യോഗസ്ഥരും നോക്കി നിൽക്കുമ്പോഴായിരുന്നു ഈ തെമ്മാടിത്തരമെന്നു ഓർക്കണം.See omnystudio.com/listener for privacy information.

  22. 79

    ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    എഴുതിയ സീനുകൾ എവിടെ ഫിക്സ് ചെയ്യണമെന്നു യാതൊരു പിടിയും കിട്ടുന്നില്ല. നോൺലീനിയർ രീതിയിലാണ് ഇപ്പോഴുള്ള എഴുത്ത്. ഒരുതരത്തിൽ അതൊരു പരീക്ഷണമാണ്. വലിയ ടെക്നീഷ്യന്മാര്‍ വരുമെന്നു അവൾ വെറുതെ പറഞ്ഞതാവില്ല. അതൊരു ധൈര്യമാണ്. പക്ഷേ അവരുടെ മുന്നിൽ ചെല്ലുമ്പോൾ എഴുതിയതൊന്നും ബ്ലണ്ടർ ആയിത്തീരരുത്. അതെൻ്റെ വാശിയാണ്. അതു നടക്കണമെങ്കിൽ തീവണ്ടിയിൽ യാത്ര ചെയ്ത കുറച്ചുപേരെ കണ്ടെത്തിയേ തീരൂ. അവരിലൂടെ മാത്രമേ ഉദ്ദേശിക്കുന്ന തരത്തിൽ ഇതു പൂർത്തിയാക്കൻ കഴിയുകയുള്ളൂ. ആലോചിക്കുന്തോറും ഭ്രാന്തു പിടിക്കുന്നു. See omnystudio.com/listener for privacy information.

  23. 78

    കണ്ട കാഴ്ചയുടെ നടുക്കം മാറിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    മരിക്കേണ്ടവര് മരിച്ചു. രക്ഷപ്പെടേണ്ടവര് രക്ഷപ്പെട്ടു. പക്ഷേ, ഇപ്പോഴും എന്നെപ്പോലെ ചിലരുണ്ട്. കണ്ട കാഴ്ചയുടെ നടുക്കം മാറാതെ നെഞ്ചിലൊരു കെടാക്കനലായി ഇപ്പോഴും കൊണ്ടുനടക്കുന്നവര്. എടോ, ഒരു തീവണ്ടി കാണുന്നത് ഇപ്പോഴും പേടിയാണ്. പാലത്തിലോട്ടു കേറുന്നതു മുതൽ അതിന്റെ ഒച്ചയെക്കാളുമുച്ചത്തിൽ നെഞ്ചീന്നൊരു പിടച്ചിലു വരും. അതിങ്ങനെ തീരെ സഹിക്കാൻ പറ്റാതായപ്പോഴാണ് കായലിൽ പോവുന്നത് നിർത്താൻ ആലോചിച്ചത്. കുറച്ചു നാളു പോയതുമില്ല. പക്ഷേ. പട്ടിണി കിടക്കേണ്ടി വരുമെന്നു തോന്നിയപ്പോൾ പിന്നെയും വള്ളവുമായി കായലിലോട്ട് ഇറങ്ങി. അതിനെടേല് കയ്യിൻ്റെ വേദനയും കൂടി. പിന്നെ ഈ വീട്ടുടമസ്ഥനാണ് ഒരു ജോലി തന്നത്. അവനില്ലായിരുന്നേല്…See omnystudio.com/listener for privacy information.

  24. 77

    ദുരന്തത്തെ അതിജീവിച്ചവർക്കുള്ള ട്രിബ്യൂട്ട് - ബോഗി നമ്പർ 14 - അധ്യായം: ഇരുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കേൾക്കുമ്പോൾ അതിശയം തോന്നിയേക്കും. അത്രേം ഭാരമുള്ള ബോഗികൾ വെള്ളത്തീന്നു പൊക്കിയെടുക്കുക ഇന്നത്തെ കാലത്ത് എളുപ്പമാവും. പക്ഷേ, അന്ന് അതങ്ങിനെയല്ലായിരുന്നു. മാത്രമല്ല കായലിന്റെ അടിയൊഴുക്കും ചേർന്നപ്പോൾ അതൊരു ഭഗീരപ്രയ്തനം തന്നെ ആയിരുന്നു. അവസാനം കോഴിക്കോടു നിന്നുള്ള മാപ്പിളഖലാസിമാര് വന്നിട്ടാണ് അതു പൊക്കിയെടുത്തത്. അവര്, അവരുടെ പ്രത്യേകം ഉപകരണങ്ങളുമായി വന്നതാണ്. കുറേ കയറുകളും കപ്പികളും മറ്റുമാണ് ആ ഉപകരണങ്ങൾ. പാലത്തിന്റെ മോളിൽ നിന്ന്, അവരതു പ്രത്യേകരീതിയിൽ ഉപയോഗിച്ച് ഓരോ ബോഗിയിലും കൊളുത്തി. വെള്ളത്തിനടിയിൽ കിടക്കുന്ന ബോഗികളുടെ ഇരുമ്പു ഭാഗത്ത് കയറ് കൊളുത്താൻ ഞങ്ങളുും സഹായിച്ചു. See omnystudio.com/listener for privacy information.

  25. 76

    എന്നും കൂടെ നിൽക്കുന്ന പ്രണയം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഉച്ചകഴിഞ്ഞ് വീടെത്തിയെങ്കിലും എന്തോ മനസ് അസ്വസ്ഥമാണ്. അശ്വന്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആണ്. ഷൂട്ട് തുടങ്ങിക്കാണും. വേലണ്ണനും സെലിനും കൂടെ അങ്ങേരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ചില നേരത്ത് അവളെ തീരെ മനസിലാവുന്നേയില്ല. ഇവിടെ തനിച്ചിരിക്കുമ്പോൾ അമ്മയെ ഓർത്തു. വിളിക്കാനായി ഫോൺ എടുത്തെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. അജ്ഞാതമായൊരു വ്യസനം എന്നെ ഇരുട്ടുപോലെ ആലിംഗനം ചെയ്യുന്നു. എഴുതാൻ ശ്രമിച്ചെങ്കിലും കഴിയുന്നേയില്ല. എന്തിന്, ഇതുവരെ എഴുതിയത് വായിക്കാൻ പോലും സാധിക്കുന്നില്ല. വെറുതെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ജാലകത്തിൽ ഒരു ചിലന്തി വല നെയ്യുന്നു. സാവധാനത്തിൽ, ഒരു ധ്യാനത്തിലെന്നോണം ഓരോ നൂലുകളും ചേർച്ചു വെക്കുന്നത് കുറേനേരം നോക്കി. അതിലേക്കൊരു വലിയ ഈച്ച വന്നു കുരുങ്ങിയപ്പോൾ ആ നോട്ടം പിൻവലിച്ചു.See omnystudio.com/listener for privacy information.

  26. 75

    രക്ഷപ്പെട്ടവരെ കണ്ടെത്തിയാൽ സത്യമറിയാം...- ബോഗി നമ്പർ 14 - അധ്യായം: പത്തൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

     ഇരുപത് വയസുണ്ടായിരുന്ന ആ ചെറുക്കനെ പിന്നെ കാണുന്നത് അപകടത്തിൽ മരിച്ചവരുടെ ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ്. മൂന്നാമത്തെ ദിവസം അതേ ബോഗിയുടെ ഉള്ളീന്ന് ചീഞ്ഞളിഞ്ഞ നിലയിലാണ് ആ കൊച്ചിനെ കിട്ടിത്. അതിൻ്റെ കൂടെയുണ്ടായിരുന്ന തള്ളേം തന്തേം രക്ഷപ്പെട്ടൊയിരുന്നു. അതുകണ്ടപ്പോൾ മനസിനാകെയൊരു കനമായിരുന്നു.  കർത്താവ് അവനെ മരണത്തിലോട്ട് വിളിക്കാൻ എന്നെയാണ് ഏൽപ്പിച്ചെതെന്നൊരു തോന്നൽ..See omnystudio.com/listener for privacy information.

  27. 74

    ആർക്കുമറിയാത്ത കഥകൾ അവർക്ക് പറയാനുണ്ടാകും - ബോഗി നമ്പർ 14 - അധ്യായം: പതിനെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    എന്താണു പറ്റിയതെന്നു ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ. പക്ഷേ, റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നു പറയുന്ന കൊടുങ്കാറ്റ് ഞങ്ങളാരും കണ്ടിട്ടില്ല. കായലീ ജീവിക്കുുന്ന ഞങ്ങക്ക് കാറ്റൊന്നു ചെറുതായി മാറിയാൽ പോലും തിരിച്ചറിയാൻ പറ്റുന്നതാണ്. ദേ..ഏകദേശം ഇതുപോലുള്ള ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു അന്നും. സാധാരണ പോലുള്ള കാറ്റുമായിരുന്നു. പാലത്തിനു മുകളിൽ പണിയെടുക്കുന്ന റെയിൽവേ ജോലിക്കാരും ഉണ്ടായിരുന്നു. കായലീന്ന് മുകളിലോട്ട് നോക്കി അവരോട് ലോഹ്യം പറഞ്ഞാണ് ഞാനടക്കമുള്ളവര് പാലത്തിന്റെ തെക്കോട്ട് വള്ളം തുഴഞ്ഞത്.  അതു കഴിഞ്ഞ് ഞങ്ങൾ വലയിട്ടു. ഓരോ ബീഡിയും കത്തിച്ച് മീനിന്റെ അനക്കവും കാത്ത് വള്ളത്തേൽ ഇരുന്നു. ആ നേരത്ത് ദൂരേന്ന് പതിവുപോലെ തീവണ്ടീടെ ഹോൺ കേട്ടു. പാളത്തിലോട്ട് തീവണ്ടി കയറുമ്പോൾ കായലിനൊരു അനക്കം പതിവാണ്. അന്നുമതു കണ്ടു. അതൊരു സ്ഥിരം സംഗതി ആയതോണ്ട് പുതുമ ഇല്ലായിരുന്നു. പക്ഷേ, കണ്ണടച്ചുതുറക്കുന്നതിനു മുൻപാണ് തീവണ്ടി പാളത്തീന്ന് കായലിലോട്ട് ചാടിയത്. ഞാനതെന്റെ കണ്ണിലൂടെ കണ്ടതാണ്. എന്താണ് സംഭവിക്കുന്നതെന്നു പിടുത്തം കിട്ടാതെ കുറച്ചുനേരം ശ്വാസം നിലച്ചുപോയിSee omnystudio.com/listener for privacy information.

  28. 73

    സിനിമ ശരിയായില്ലെങ്കിൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം - ബോഗി നമ്പർ 14 - അധ്യായം: പതിനേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഒരു മണിക്കൂറുകൊണ്ട് മൂന്നു സീനുകൾ എഴുതി. കുറച്ചധികം ഡീറ്റയിലിംഗ് വന്നോ എന്നൊരു സംശയമില്ലാതില്ല. എന്നാലും കുഴപ്പമില്ല. ആദ്യം മുതൽ ഒരിക്കൽ കൂടെ വായിച്ചു. ഇതുവരെ എഴുതിയത് തൃപ്തികരമാണ്. എഴുതിയത് മുഴുവൻ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്തു. അതൊരു സുരക്ഷിതമായ വഴിയാണ്. എന്തു സംഭവിച്ചാലും അത് മറക്കാറില്ല. എതെങ്കിലും കാരണത്താൽ ലാപ് കേടായാൽ ബാക്കപ്പ് ചെയ്തെടുക്കാൻ കഴിയും. ഇല്ലേൽ മുഴുവൻ നഷ്ടപ്പെടും. ആദ്യമെഴുതിയ സ്ക്രിപ്റ്റിൽ അങ്ങനൊരു അബദ്ധം സംഭവിച്ചിരുന്നു. ലാപ് പെട്ടെന്ന് താനെ ഓഫാവുകയായിരുന്നു. അന്ന് കരഞ്ഞു പോയതാണ്. അതിനു ശേഷമാണ് ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാൻ തുടങ്ങിയത്. മുൻപ് എഴുതിയ ഡ്രാഫ്റ്റിൽനിന്നും കുറച്ചുവിവരങ്ങൾ ഇതിലേക്ക് എടുത്താൽ അപകടത്തിനു ശേഷമുള്ള സംഭവങ്ങൾ കൃത്യമായി പ്ലേസ് ചെയ്യാൻ കഴിയും.See omnystudio.com/listener for privacy information.

  29. 72

    സിനിമാമോഹം സാധ്യമാകുമോ? - ബോഗി നമ്പർ 14 - അധ്യായം: പതിനാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    “അതൊരു പെൺകുട്ടിയാണ്. അന്നതിനു പത്തൊമ്പതോ ഇരുപതോ വയസ് പ്രായം കാണും. ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ കൊല്ലത്തുകാരായിരുന്നു അവർ. ആ കുട്ടിയുടെ വിവാഹ നിശ്ചയത്തിനു വേണ്ടി ബന്ധുക്കളെ നേരിട്ട് ക്ഷണിക്കാനായിരുന്നു അന്നവർ വന്നത്. പക്ഷേ, അവളുടെ അച്ഛനും അമ്മയും ആ അപകടത്തിൽ മരണപ്പെട്ടു. ബോഗിക്കുള്ളിൽ കുരുങ്ങിക്കിടന്ന അവളെ രക്ഷിച്ചത്, വിജയണ്ണൻ ആയിരുന്നു. വിജയണ്ണനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?”See omnystudio.com/listener for privacy information.

  30. 71

    അന്വേഷണം കൂടുതൽ ആളിലേക്ക് - ബോഗി നമ്പർ 14 - അധ്യായം: പതിനഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സെലിനതും പറഞ്ഞുകൊണ്ട് എന്റെ ചുമലിലേക്ക് ചാഞ്ഞു. ചിലനേരത്ത് കൌമാരക്കാരിയുടെ പോലെയാണ് പെരുമാറ്റം. അവളെ ചേർത്തു പിടിച്ചുകൊണ്ട് വീടിനു വെളിയിലേക്ക് ഇറങ്ങി.  ആറോ ഏഴോ സെന്റിലാണ് ഈ പുരയിടം നിൽക്കുന്നത്. പിൻവശത്തൊരു കൂറ്റൻ മാവും കുറച്ചു കൃഷിയുമുണ്ട്. അമ്പതോ അറുപതോ വർഷം പഴക്കമുണ്ട് അതിനെന്നു തോന്നുന്നു. തൊട്ടടുത്തുള്ള വീടുകൾ എല്ലാം തന്നെ ഏകദേശം ഒരേ പോലെയാണ്. സാധാരണക്കാരുടെ വീടുകൾ. സത്യൻ അന്തിക്കാട് സിനിമകളിൽ പരിചയിച്ച ഏതോ സ്ഥലമാണ് ഇതെന്ന് ദെജാവു ഫീൽചെയ്യുന്നു. See omnystudio.com/listener for privacy information.

  31. 70

    ട്രെയിനപകടത്തിന്റെ സമയത്തെ കാഴ്ച അസഹനീയം - ബോഗി നമ്പർ 14 - അധ്യായം: പതിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    “സത്യത്തിൽ അന്ന് അതു മാത്രമായിരുന്നില്ല സംഭവിച്ചത്; ഞങ്ങൾ മൂവരും ഓടിയെത്തുമ്പോൾ കായലീന്നെടുത്ത മൂന്നാലു കുഞ്ഞുങ്ങളുമായി ഒരു വള്ളം ആരെല്ലാമോ ചേർന്ന് കരയിലേക്ക് അടുപ്പിച്ചു. അതുകണ്ടതും സുഗതണ്ണൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാരിയെടുത്തു. അതിറ്റുങ്ങളുമായി നേരെ പാലത്തിന് അരികിൽ നിർത്തിയിട്ടിരുന്ന ഏതോ വണ്ടിയിലേക്ക് കയറി. അതൊരു കാറായിരുന്നോ ജീപ്പായിരുന്നോ ഇപ്പോൾ ഓർമ കിട്ടുന്നില്ല. അതിനു പിന്നാലെ ഞങ്ങളും ചെന്നെങ്കിലും അതിനുമുന്നേയത് ആശുപത്രീലോട്ട് കുതിച്ചിരുന്നു. പിന്നെയും വള്ളങ്ങളിൽ മനുഷ്യര്‍ കരയ്ക്കടിഞ്ഞു. അക്കൂട്ടത്തിൽ ആണും പെണ്ണും കുട്ടികളുമുണ്ടായിരുന്നു. അതിലൊരു കാഴ്ച ഇപ്പോഴും എന്റെ ഉള്ളീന്ന് മാഞ്ഞിട്ടില്ല.”See omnystudio.com/listener for privacy information.

  32. 69

    അപകടത്തിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമ - ബോഗി നമ്പർ 14 - അധ്യായം: പതിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    അപകടം നടക്കുന്ന അന്നു തന്നെയായിരുന്നു മേഴ്സിക്കുട്ടിയുടെ കല്യാണം. അതായത് ഇപ്പോഴത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. അന്ന് ഞങ്ങൾ പോലീസുകാർക്കും വിവാഹത്തിനു ക്ഷണം ഉണ്ടായിരുന്നു. അവിടെ ചെന്ന് സദ്യ കഴിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വയർലെസിൽ അപകടവാർത്ത അറിയുന്നത്. അപ്പോൾ തന്നെ കൈകഴുകി നേരെ ജീപ്പെടുത്ത് പാലത്തിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അപകടത്തിന്റെ ഭീകരത മനസിലായത്. ഞങ്ങൾ കരുതിയത് തീവണ്ടി പാളം തെറ്റിയെന്നാണ്. പക്ഷേ, നോക്കി നിൽക്കാൻ നേരമില്ലായിരുന്നു. കായലിൽ മീൻപിടിക്കുന്നവന്മാര്‍ ആദ്യമേ അവിടെ എത്തിയിരുന്നു. അവരാണ് കായലീ വീണവരെ എടുത്ത് കരയിലേക്ക് എത്തിച്ചത്. See omnystudio.com/listener for privacy information.

  33. 68

    കഥ മാറ്റിയെഴുതണം - ബോഗി നമ്പർ 14 - അധ്യായം: പന്ത്രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഇന്നുമുതൽ വീണ്ടും ഒന്നു നിന്നും തുടങ്ങുകയാണ്. കമ്പനി നിർബന്ധിത അവധി നൽകിയ സെലിൻ കൂടെ വരുന്നുണ്ട്. അശ്വന്തും താത്കാലികമായി കാബ് ഓട്ടം നിർത്തി കൂടെ വരാമെന്നു വാക്കുതന്നത് വലിയൊരു ആശ്വാസമാണ്. എല്ലാം കേട്ടപ്പോൾ ധൈര്യമായി ചെയ്യെന്നാണ് ലാലുച്ചേട്ടന്റെ അഭിപ്രായം. See omnystudio.com/listener for privacy information.

  34. 67

    അജേഷിന്റെ സ്വപ്നം ഇനി പാൻ ഇന്ത്യൻ പ്രോജക്ട് - ബോഗി നമ്പർ 14 - അധ്യായം: പതിനൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഭിയോട് കൂടെ വരാമോയെന്നു ചോദിച്ചെങ്കിലും അതു ശരിയാവില്ലെന്നായിരുന്നു മറുപടി.  സെലിനും തിരക്കിലാണ്. അശ്വന്താണേൽ ഇതുവരെ തിരികെ എത്തിയിട്ടുമില്ല. തനിച്ചു പോവുകയല്ലാതെ യാതൊരു വഴിയുമില്ല. ഇക്കാര്യം ഫോണിൽ പറഞ്ഞപ്പോൾ അൽപ്പം ദേഷ്യത്തിലായിരുന്നു ലാലുച്ചേട്ടൻ്റെ മറുപടി. See omnystudio.com/listener for privacy information.

  35. 66

    ആദ്യ പ്രതിഫലമായി അറുപത് ലക്ഷം! ജീവിതം മാറ്റി മറിക്കുന്ന സിനിമ. - ബോഗി നമ്പർ 14 - അധ്യായം: പത്ത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    രാത്രി മുഴുവൻ ഞങ്ങൾ അക്കാര്യങ്ങൾ ചർച്ച ചെയ്തു. അമ്പതിനും അറുപതിനും ഇടയിൽ വരുന്നൊരു പ്ലാൻ ഉണ്ടാക്കാമെന്നു തീരുമാനിച്ചാണ് ഉറങ്ങാൻ വന്നത്. മുറിയിലെത്തി സെലിനെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ് സമയം ഒന്നര കഴിഞ്ഞെന്ന് മനസിലായത്. അവൾ ഉറങ്ങിക്കാണും. മഴയുടെ ശക്തി ഒന്നുകൂടെ കൂടിയിട്ടുണ്ട്. കമൽ സാറിന്റെ മഴ എന്ന സിനിമയിലെ വിക്ടറിനെ വെറുതെ ഓർത്തു. See omnystudio.com/listener for privacy information.

  36. 65

    സമ്മതിച്ചില്ലെങ്കിൽ വേറൊരാളെ വെച്ച് തിരക്കഥ എഴുതിച്ച് പടം ഹിറ്റാക്കും - ബോഗി നമ്പർ 14 - അധ്യായം: ഒൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    അജീ.. ഈയൊരു ചാൻസ് താൻ കളയരുത്. കേട്ടിടത്തോളം വലിയ പ്രോജക്ടായിട്ടാണ് വള്ളക്കാരൻ ഫിലിംസ് ഇത് അനൗൺസ് ചെയ്യുക. പിന്നെ, ആറുമാസമെന്ന ടൈം ലിമിറ്റിനെക്കുറിച്ച് താൻ ടെൻഷനാവണ്ട. See omnystudio.com/listener for privacy information.

  37. 64

    ഇതൊരു വലിയ ട്രാപ്പാണ്, എഴുത്തുകാരെ സമ്മർദത്തിലാക്കി എഴുതിക്കുന്ന തന്ത്രം - ബോഗി നമ്പർ 14 - അധ്യായം: എട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    പ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൊഡക്ഷൻ ടീം ആണ് വള്ളക്കാരൻ ഫിലിംസ്. അവരുടെ ബാനറിൽ  ഒരു സിനിമ വരാൻ എത്രയോ പേര് ആഗ്രഹിക്കുന്നുണ്ട്. അതിനായി എന്ത് അഡ്ജസ്റ്റ്മെന്റിനും അവരെല്ലാവരും തയ്യാറുമാണ്. പക്ഷേ, വള്ളക്കാരാണേല് അവരുടെ ടീമിനു പൂർണമായും ഓകെയാവുന്ന സബ്ജക്ട് മാത്രമേ കമ്മിറ്റ് ചെയ്യുന്നുള്ളൂ. അങ്ങനെ തെരഞ്ഞെടുക്കുന്ന എല്ലാത്തിലും അവര് കിടിലൻ പബ്ലിസിറ്റിയും മറ്റും ചെയ്യുന്നുണ്ട്. ലാസ്റ്റ് ഇറങ്ങിയ പടം അവരുടെ പ്രൊമേഷൻ കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് തനിക്കും അറിയുന്നതല്ലേ? പക്ഷേ, തന്റെ കയ്യിലുള്ളത് ഒരു പാൻ ഇന്ത്യൻ പ്രൊഡക്ടാണ്. See omnystudio.com/listener for privacy information.

  38. 63

    ഒരു വർഷത്തേക്ക് മറ്റൊരു പ്രോജക്ടും എടുക്കാൻ സാധിക്കില്ല - ബോഗി നമ്പർ 14 - അധ്യായം: ഏഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കാതറീനയുടെ വാക്കുകൾക്ക് വല്ലാത്തൊരു ആകർഷണീയതയുണ്ട്. മാത്രമല്ല, വളരെ കൃത്യമായാണ് അവൾ ഓരോ കാര്യവും പറയുന്നത്. യാതൊരു സംശയത്തിനും ഇടനൽകാതെയുള്ള പ്ലാനിംങ്ങുമുണ്ട്. ചുമ്മതല്ല, ഫിലിപ്പേട്ടൻ ഇവളെ ഇതെല്ലാം ഏൽപ്പിച്ചതെന്നുറപ്പാണ്. See omnystudio.com/listener for privacy information.

  39. 62

    ആദ്യ സിനിമ എന്ന സ്വപ്നം ഇപ്പോൾ ഒരു പേടിയായി മാറിയിരിക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: ആറ്  - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സ്ക്രിപ്റ്റ് മുഴുവൻ മാറ്റേണ്ടി വരുമെന്ന് ആലോചിക്കുന്തോറും ഭയം ഇരച്ചുകയറുകയാണ്. അതു പുറത്തു കാണിച്ചില്ല. കാരണം, അത്രയും സന്തോഷത്തോടെയാണ് സെലിൻ ഇരിക്കുന്നത്.See omnystudio.com/listener for privacy information.

  40. 61

    അഡ്വാൻസായി ലഭിക്കുന്നത് ലക്ഷങ്ങൾ; സ്വപ്നനിമിഷം - ബോഗി നമ്പർ 14 - അധ്യായം: അഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    ഇതൊരു സ്വപ്നമല്ലെന്നു ഉറപ്പിക്കാൻ ചുറ്റുപാടും നോക്കി. എല്ലാം കേട്ടുകൊണ്ട് എഴുന്നേറ്റ് ഇരിക്കുന്ന അശ്വന്തിനെ കണ്ടപ്പോൾ യഥാർഥ്യം തന്നെയാണെന്ന് ഉറപ്പായി. ജീവിതത്തിൽ ആദ്യമായൊരു സിനിമ സംഭവിക്കാൻ പോവുന്നു. അതിന്റെ അഡ്വാൻസ് വാങ്ങാനാണ് വിളിച്ചിരിക്കുന്നത്. ആരെയാണ് ഈ സന്തോഷം ആദ്യം വിളിച്ചറിയിക്കുക? See omnystudio.com/listener for privacy information.

  41. 60

    കാത്തിരിക്കുന്നവൾക്കു വേണ്ടിയെങ്കിലും ആ സിനിമ ചെയ്യണം - ബോഗി നമ്പർ 14 - അധ്യായം: നാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സെലിൻ കരച്ചിലിന്റെ വക്കിലാണുള്ളത്. അവളെ ഇനിയും സങ്കടപ്പെടുത്താൻ കഴിയില്ല. കണ്ണുകൾ നിറഞ്ഞ്, ഏതുനിമിഷവും താഴേക്ക് പതിക്കും മട്ടിലായിട്ടുണ്ട്. വീണുപോവാതിരിക്കാനായി ലാലുച്ചേട്ടന്റെ ഇടത്തെകയ്യിൽ മുറുകെപിടിച്ചുള്ള അവളുടെ നിൽപ്പുകണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ഞാനൊരാളുടെ പേരിൽ ജീവിതത്തിൽ ലഭിക്കുന്ന സകല സൌകര്യങ്ങളും ഒഴിവാക്കിയാണ് കൊച്ചിയിൽ വന്നവൾ താമസിക്കുന്നത്.See omnystudio.com/listener for privacy information.

  42. 59

    നിരസിക്കാനാവാത്ത ഓഫറുമായി നിർമ്മാതാവ് - ബോഗി നമ്പർ 14 - അധ്യായം: മൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കരച്ചിലും ദേഷ്യവും അവളുടെ മുഖം ചുവപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാമെന്നുവെച്ചാൽ അതുമില്ല. സ്വയം പ്രതീക്ഷയറ്റു നിൽക്കുന്നവൻ മറ്റൊരാളെ ആശ്വസിപ്പിക്കുന്നതിനെല്ലാം ഒരു പരിധിയുണ്ട്. ആ പരിധിയെല്ലാം എന്നോ കഴിഞ്ഞുപോയി. ഇടയ്ക്ക് തോന്നും അവളെങ്കിലും രക്ഷപ്പെടെട്ടെന്ന്. പക്ഷേ, അവളില്ലാത്ത ലോകത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല. അത് തന്നെയാണ് അവളുടെയും അവസ്ഥ. See omnystudio.com/listener for privacy information.

  43. 58

    സിനിമാമോഹം സാധിക്കാൻ നിലപാട് മയപ്പെടുത്തി തിരക്കഥാകൃത്ത് - ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    സ്ക്രിപ്റ്റ് മുഴുവനായി പൊളിച്ചു പണിയുകയെന്നത് എളുപ്പുമുള്ള സംഗതിയല്ല. അത് ഓർക്കാൻ പോലും പറ്റുന്നില്ല. പക്ഷേ, ഇത് വിടാനും പറ്റുന്നില്ല. എന്താവും അവൾ ഉദ്ദേശിക്കുന്നത്? അതു ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു. ഒരാശ്രയത്തിനായി ഫിലിപ്പേട്ടനെ നോക്കി.   ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama OnlineSee omnystudio.com/listener for privacy information.

  44. 57

    പേനാക്കത്തി - വിനോദ് നായർ

    ന്നലെ രാവിലെ ഞാൻ നടക്കാനിറങ്ങി, ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ അവിടെയുള്ള അശോക മരത്തിൽ സാധാരണ കാണാത്ത ഒരു മഞ്ഞപ്പക്ഷി. വലിയ തൂവലും ചുവന്ന ചുണ്ടുമൊക്കെയായിട്ട്. ഏതോ രാജ്യത്തു നിന്നു വന്ന ദേശാടനപ്പക്ഷിയാണ്. അതിന്റെ  ഫോട്ടോയെടുക്കാനായി നോക്കുമ്പോഴാണ് മനസ്സിലായത് ഫോൺ എടുക്കാൻ മറന്നു. സെക്യൂരിറ്റിയുടെ ക്യാബിനിൽ നിന്ന് ഞാൻ ഫോൺ ചെയ്തപ്പോൾ നീയെന്താ പറഞ്ഞത്?See omnystudio.com/listener for privacy information.

  45. 56

    അടങ്ങാത്ത സിനിമാമോഹം - ബോഗി നമ്പർ 14 - അധ്യായം: ഒന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    കഴിഞ്ഞ അഞ്ചു വർഷമായി അജേഷ് ഒരു സ്വപ്നത്തിനു പിന്നാലെയാണ്. സിനിമ. സ്വന്തം തിരക്കഥയിൽ ഒരു സിനിമയ്ക്കായി അവൻ ഏറെ സഹിച്ചു കഴിഞ്ഞു. അതിനായിട്ടാണ് സിനിമാസംവിധാന സഹായിയായി ജോലിയെടുത്തത്.   Novel Boggie Number 14 written by Rihan RashidSee omnystudio.com/listener for privacy information.

  46. 55

    അലച്ചില്‍ ഒടുങ്ങി ഞാനെന്നെ തന്നെ നോക്കിയിരിക്കാന്‍ തുടങ്ങുന്നു - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    മനസ്സിനെ കബളിപ്പിക്കാന്‍ എളുപ്പമാണ്, പ്രണയം ഇപ്പോഴും പഴയത് പോലെ അവശേഷിക്കുന്നു എന്നും പ്രണയിയെ നാളെ തന്നെ സന്ധിക്കുമെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഒരിക്കല്‍ അറിയും, ഏറ്റവും മനോഹരമായിരുന്ന ആ കാലങ്ങള്‍ ഇനിയുണ്ടാവില്ലെന്ന്. അപ്പോള്‍ മനസ്സ് ചത്തു പോകുമായിരിക്കും. See omnystudio.com/listener for privacy information.

  47. 54

    ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    പ്രണയമേ, നിന്റെ തടവറ തകര്‍ത്തെങ്ങനെ ഞാന്‍ രക്ഷപ്പെടും? ഓടിപ്പോകണം എന്നാഗ്രഹിക്കുമ്പോഴെല്ലാം കാലില്‍ ഭ്രാന്തിന്റെ ചങ്ങല കിലുക്കം. വലിച്ചു പൊട്ടിക്കാനുള്ള ആവതില്ലാതെ ഞാനിവിടെ തണുത്ത തറയില്‍ മരവിച്ചു കിടക്കുന്നു. മരണമേ! വന്നെന്നെ കൊണ്ട് പോവുക! അങ്ങനെയെങ്കിലും ഈ പ്രണയ നോവില്‍ നിന്നൊന്നു പുറത്തു കടക്കട്ടെ ഞാന്‍!See omnystudio.com/listener for privacy information.

  48. 53

    അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ

    അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനൊടുവിൽ അവരുടെ വിവാഹം മുടങ്ങിയതാണ്. ആ തർക്കത്തിനിടെ മറ്റൊരച്ചൻ കൂടി വന്നതോടെ കാര്യങ്ങൾ ബഹുത് അച്ചാർ.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് പേനാകത്തി. അവതരിപ്പിക്കുന്നത് വിനോദ് നായർ See omnystudio.com/listener for privacy information.

  49. 52

    ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ? See omnystudio.com/listener for privacy information.

  50. 51

    അവസാന കൂടികാഴ്ച ഉടൻ - ഇ-നോവൽ – അധ്യായം: പതിമൂന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature

    ഒരു മുറിവു വരുമ്പോള്‍ ഉടല്‍ പേറുന്ന വടു പോലെയൊന്നാണ്, പ്രണയത്തില്‍ നിന്നും തോറ്റിറങ്ങി പോരുമ്പോള്‍‍ ആത്മാവ് പേറുന്നത്. ചേര്‍ത്തു പിടിക്കാനും ഇറക്കി വിടാനും വയ്യാതെ ഒരു കുഞ്ഞു മുറിവായി, അത് പിന്നീട് കൂടുതല്‍ ആഴത്തിലേയ്ക്ക് വ്യാപിച്ചു വടുവിന്റെ വ്യാപ്തി കൂടി വരും. ഒടുവില്‍ കണ്ടെത്തും, പ്രണയമെന്നാല്‍ ആത്മാവിന്റെ മുറിവു കൂടിയാണെന്ന്. See omnystudio.com/listener for privacy information.

Type above to search every episode's transcript for a word or phrase. Matches are scoped to this podcast.

Searching…

We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.

No matches for "" in this podcast's transcripts.

Showing of matches

No topics indexed yet for this podcast.

Loading reviews...

ABOUT THIS SHOW

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

HOSTED BY

Manorama Online

Frequently Asked Questions

How many episodes does Manorama Literature have?

Manorama Literature currently has 50 episodes available on PodParley. New episodes are automatically indexed when they're published to the podcast feed.

What is Manorama Literature about?

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

How often does Manorama Literature release new episodes?

Manorama Literature has 50 episodes. Check the episode list to see recent publication dates and frequency.

Where can I listen to Manorama Literature?

You can listen to Manorama Literature on PodParley by clicking any episode. We provide an embedded audio player for direct listening, and you can also subscribe via your preferred podcast app using the RSS feed.

Who hosts Manorama Literature?

Manorama Literature is created and hosted by Manorama Online.
URL copied to clipboard!