EPISODE · Nov 3, 2014 · 10 MIN
"ഋതുപർണ്ണാ ധരണീപാലാ"
from കേരളസംഗീതം · host മണി|Mani, വാതുക്കോടം|Vathukkodam
ഉണ്ണായിവാര്യരാൽ വിരചിതമായ നളചരിതത്തിലെ മൂന്നാംദിവസത്തെ കഥയിൽ ബാഹുകന്റെ പദം. കാർക്കോടകദംശനമേറ്റ് ബാഹുകവേഷധാരിയായി തീർന്ന നളൻ കാർക്കോടകന്റെ നിർദ്ദേശപ്രകാരം അയോദ്ധ്യയിലെത്തി സൂര്യവംശരാജാവായ ഋതുപർണ്ണനെ കണ്ട് ആശ്രയം ചോദിക്കുന്നതായ പദമാണിത്. കുറുപ്പാശാന്റെ മറ്റൊരു അമൃതസംഗീതം. ശിങ്കിടി പാടുന്നത് കലാ:ഹൈദർ അലി. *ആദ്യ പാടലിൽ 'ഋതുപർണ്ണ' എന്നു കഴിഞ്ഞുള്ള നിർത്തലും, രണ്ടാം ആവർത്തനത്തിൽ ‘ഋതുപർണ്ണാ…’എന്നു നീട്ടലും, വാചികതലത്തിലുള്ള അവിസംഭോധനയിലേയ്ക്ക് എത്തിച്ചിരിക്കുന്നു. *’വിറകും കൊണ്ടുവന്നു ഞാൻ കറിയും ചോറുമുണ്ടാക്കി’ എന്നത് വളരെ അഭിനയത്തിനനുസ്സരിച്ച് പോകുന്നു എന്നല്ലാതെ ഇവിടെ സംഗീതപ്രയോഗങ്ങൾ കുത്തിനിറക്കാൻ മുതിരുന്നില്ല കുറുപ്പാശാൻ. എന്നുമാത്രമല്ല, ഇതിനിടയ്ക്ക് ചേങ്കിലയിൽ ഉരുട്ടിക്കൊട്ടി നാട്ട്യത്തിന് കൂടുന്നതും കേൾക്കാം. *’നിരവധിജനം ഊട്ടാം’ എന്നിടത്തെ പ്രയോഗം സവിശേഷം
Embed this episode
NOW PLAYING
"ഋതുപർണ്ണാ ധരണീപാലാ"
No transcript for this episode yet
Similar Episodes
No similar episodes found.
Similar Podcasts
No similar podcasts found.