Truecopy THINK - Malayalam Podcasts

PODCAST · society

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

  1. 1000

    അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ചോര കുടിച്ച് മതിയാകാത്ത രക്തരക്ഷസ്സ്

    1974- ൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയ ‘രക്തരക്ഷസ്സ്’ എന്ന ഭീകരനാടകം പുതിയ തലമുറയുടെ നിറഞ്ഞ സദസ്സിൽ 2026- ലും പ്രദർശനം തുടരുകയാണ്. കാഴ്ചയുടെ ഭാവുകത്വത്തിൽ വൻ അട്ടിമറികൾ നടന്ന, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമുണ്ടായ ഈ പുതിയ കാലത്തും ഇങ്ങനെയൊരു നാടകം എന്തുകൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു? ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ എന്ന നാടകത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം സനിത മനോഹറുമായി പങ്കിടുന്നു, നാടകത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

  2. 999

    അതി നിർണായക പരീക്ഷകളുടെ അനീതികൾ

    സാമ്പത്തിക പ്രാപ്തിയുള്ള വിഭാഗങ്ങളെ കൃത്യമായി പുനർനിർമിക്കുന്നതിനുള്ള ഉപകരണമായി പ്രവേശനപരീക്ഷകൾ മാറുന്നത് നാം കാണാതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ, രക്ഷാകർത്താക്കളുടെ സാമ്പത്തികസ്ഥിതി സ്കൂൾ പരിചരണങ്ങളിലൂടെയും കോച്ചിംഗ് ക്ലാസുകളിലൂടെയും നിർമിച്ചെടുക്കുന്ന കുറുക്കു വഴികൾക്ക് പുറത്തുകടക്കാനുതകുന്ന പരിഷ്കരണമാണ് പ്രവേശന പരീക്ഷകളിൽ ആദ്യമായി വേണ്ടത്- അമൃത് ജി. കുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

  3. 998

    മനുഷ്യൻ വെറും ബാർ കോഡായി മാറാതിരിക്കാൻ… | എതിരൻ കതിരവൻ

    ‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്’’

  4. 997

    പിണറായിമാർ ഉണ്ടാകുന്നത്

    17 വർഷം സംസ്ഥാന സെക്രട്ടറി, തുടർന്ന് മുഖ്യമന്ത്രിയായി 10 വർഷം- പിണറായി വിജയൻ അമിതാധികാരിയും അഹങ്കാരിയുമായി വളരുമ്പോൾ അതിന് കയ്യടിച്ചുകൊടുക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്ത CPM- ന്റെ വലിയ രാഷ്ട്രീയ പാരമ്പര്യവും സമരപാരമ്പര്യവും ഒക്കെയുള്ള എണ്ണമറ്റ നേതാക്കൾ എങ്ങനെ നിരപരാധികളാകും?- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

  5. 996

    അമ്മപ്പണി അധ്വാനമാണ്, അതിന്റെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്

    കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.

  6. 995

    ചികിത്സയിൽ ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യത എത്രത്തോളമാണ്?

    ശരിയായ രീതിയിൽ മോഡേൺ മെഡിസിൻ പിന്തുടരുകയാണെങ്കിൽ ഒരുു ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യതയില്ലെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണൻ. കാരണം, മോഡേൺ മെഡിസിനിൽ എല്ലാം ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സംവിധാനം പീയർ റിവ്യൂവിന് വിധേയമാണ്. പിയർ മോണിറ്ററിങ് ഇല്ലാതെ ഒരു ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാനാകില്ല. അല്ലാത്തവ സിസ്റ്റത്തിലെ പുഴുക്കുത്തുകൾ മാത്രമാണ്. ഡോ. കെ.പി. ബാലകൃഷ്ണനുമായി രാജേഷ് ആത്രശ്ശേരി സംസാരിക്കുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beats Counts’-ൻ്റെ രണ്ടാം ഭാഗം.

  7. 994

    CHAMPIONS LEAGUE FINAL: ധൈര്യപൂർവം ദിലീപ്, ചാമ്പ്യൻസ് PSG തന്നെ

    വമ്പൻ പ്രവചനമായിരുന്നു അത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം ലെഗ് മത്സരത്തിനു മുമ്പുതന്നെ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ ട്രൂ കോപ്പിയിൽ പറഞ്ഞു. ‘ഫൈനലിൽ PSG യും ആഴ്സനലുമെത്തും. ഇപ്പോൾ ദിലീപ് പറയുന്നു, ചാമ്പ്യന്മാർ PSG ആയിരിക്കും. (പക്ഷേ...) കമൽറാം സജീവ് ദിലീപുമായി സംസാരിക്കുന്നു.

  8. 993

    പി.ആർ പണിയെടുത്ത് പറ്റിക്കുകയായിരുന്നു പാർട്ടിയെ മാധ്യമങ്ങൾ

    ഇത്തവണ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില മാധ്യമങ്ങൾ, പ്രത്യേകിച്ച്, ചില ദൃശ്യമാധ്യമങ്ങൾ, സി.പി.എമ്മിനുവേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്ലാന്റ് ചെയ്യുന്ന പി.ആർ പണി ഏറ്റെടുത്തു. ഈ കണ്ടന്റ് എന്ത് റിസൾട്ടാണ്, തെരഞ്ഞെടുപ്പിലുണ്ടാക്കിയതെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഒപ്പം, മാധ്യമധാർമികതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങളും അതുയർത്തുന്നു.Editors Assembly Part 2:ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ.

  9. 992

    ജനങ്ങളല്ലാതെ മറ്റാരുണ്ട് തിരുത്തിക്കാൻ

    യു.ഡി.എഫിന് ചരിത്രവിജയവും എൽ.ഡി.എഫിന് ചരിത്രത്തോൽവിയും സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിയൊഴുക്കുകൾ ചർച്ച ചെയ്യുന്നു. പത്തു വർഷത്തെ തുടർഭരണത്തിൽനിന്ന് ഇറങ്ങേണ്ടിവന്ന സി.പി.എമ്മിന് ഈ തോൽവി എന്തെങ്കിലും തിരിച്ചറിവുകൾ നൽകുമോ? കേരളത്തിലെ സെക്യുലർ വോട്ടർ സമൂഹം നൽകിയ അധികാരം യു.ഡി.എഫ് വിവേകത്തോടെ വിനിയോഗിക്കുമോ?Editors Assembly: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ.

  10. 991

    ഒരപകടം പോലുമില്ലാതെ മരട് ഫ്ലാറ്റ് പൊളിച്ചത് ഇങ്ങനെ

    തീരദേശ പരിപാലന നിയമം ലംഘിച്ചതിൻ്റെ പേരിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2020 ജനുവരിയിലാണ് കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. ഈ ദൗത്യസംഘത്തിൽ അംഗമായിരുന്നു പെസോ ഉദ്യോഗസ്ഥനായ ഡോ. ആർ. വേണുഗോപാൽ. തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.

  11. 990

    തൃശൂർ പൂരം വെടിക്കെട്ട് മാറ്റിപ്പിടിക്കാൻ പണ്ട് ശ്രമിച്ചു, പക്ഷേ...

    ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള വെടിക്കെട്ടുള്ളത്. അപകടം കുറഞ്ഞ തരത്തിലുള്ള വെടിക്കെട്ടിലേക്ക് മാറാനുള്ള നിർദ്ദേശം പോലും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് പറയുകയാണ് PESO മുൻ ജോയന്റ് ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സും സ്‌ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ മനില സി. മോഹനുമായി നടത്തുന്ന ദീർഘഭിമുഖത്തിന്റെ മൂന്നാം ഭാഗം.

  12. 989

    മത്സരക്കമ്പം ഒരു നാടിനെ ദുരന്തഭൂമിയാക്കിയ ഓ‍ർമ്മയാണ് പുറ്റിങ്ങൽ…

    കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു പത്ത് വർഷം മുമ്പ് കൊല്ലം പരവൂർ പുറ്റിങ്ങലിൽ സംഭവിച്ചത്. അതിൻെറ ഓർമ്മകൾ എത്രത്തോളം ഭയാനകമായിരുന്നുവെന്ന് വിശദീകരിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്‌തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അതിദാരുണമായിരുന്നു അവിടെ കണ്ട കാഴ്ചകൾ. ജില്ലാ ഭരണകൂടവും പോലീസും അനുമതി നൽകാതിരുന്നിട്ടും നിയമം ലംഘിച്ച് കൊണ്ടായിരുന്നു അവിടെ മത്സരക്കമ്പം നടന്നത്. പുറ്റിങ്ങലിൽ നിന്നും നാം പഠിക്കേണ്ട പാഠങ്ങൾ എന്തെല്ലാമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

  13. 988

    പുതിയ തൊഴിൽ വിപണിയിലെ ഇന്ത്യൻ തൊഴിലാളിയോട് ലേബർ കോഡ് പറയുന്നത്…

    മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്?- ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ഡോ. അനീഷ് കെ.എ, മാധവ് മേനോൻ എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

  14. 987

    വെടിക്കെട്ടിന്റെ ശബ്‌ദത്തിന് പിന്നിൽ മരണത്തിന്റെ നിശ്ശബ്ദത

    സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വെടിക്കെട്ടാചാരങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവുമ്പോൾ, അതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്‌തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അവിചാരിതമോ യാദൃച്ഛികതയോ അല്ല വെടിക്കെട്ടപകടങ്ങൾ. മറിച്ച് മനുഷ്യനിർമിതമാണ് ഓരോ ദുരന്തവും. വെടിമരുന്നിനോടുള്ള അഭിനിവേശത്തിനും നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും കേരളത്തിലെ വെടിക്കെട്ടപകടങ്ങളിൽ കുറ്റകരമായ പങ്കുണ്ട്. പുറ്റിങ്ങൽ ദുരന്തത്തിൽ നിന്ന് ആരുമൊന്നും പഠിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ വേണുഗോപാൽ പറയുന്നു. പെസോയിലെ 35 വർഷത്തെ അനുഭവങ്ങൾ ട്രൂകോപ്പിയുമായി പങ്കുവെക്കുകയാണ് അദ്ദേഹം. ദീർഘാഭിമുഖത്തിൻ്റെ ആദ്യ ഭാഗം.

  15. 986

    കനത്ത ചൂട് അപകടകാരിയാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഡോ. ജയകൃഷ്ണൻ ടി.

    കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ- കനത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം.

  16. 985

    കേട്ടിട്ടില്ലാത്ത സച്ചിൻ കഥകൾ

    ഇന്ത്യൻ കായികരംഗത്തെ എക്കാലത്തെയും മികച്ച താരമായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ജന്മദിനമാണിന്ന്... ഇംഗ്ലണ്ടിലെ സൺ‌ഡേ ടൈംസിന് വേണ്ടിയും ഈ എസ്‌ പി എന്നിനു വേണ്ടിയും നിരവധിതവണ സച്ചിനെ ഇന്റർവ്യൂ ചെയ്ത പ്രശസ്ത സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ സച്ചിൻ അനുഭവങ്ങൾ പങ്കുവെക്കുന്നു . - ഇന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 52ാം ജന്മദിനം

  17. 984

    സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന എഴുത്തുകാരുടെ അസ്വാതന്ത്ര്യങ്ങൾ

    വായനയിലെ കാൽപ്പനികവൽക്കരണത്തെ തോൽപ്പിക്കാനാവില്ല. അത് എന്നുമുണ്ടാവും. അങ്ങനെ ചെയ്യുന്ന പ്രസാധകരോട് തർക്കത്തിൽ ഏർപ്പെടാനുള്ള നട്ടെല്ല് കാണിക്കുവാൻ എഴുത്തുകാർ തയ്യാറാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ പല എഴുത്തുകാർക്കും അതില്ല എന്നതാണ് സത്യം- ഉണ്ണി ആർ.

  18. 983

    തുടരുമോ, ബംഗാളിന്റെ മമത?

    മമത ബാനർജിയ്ക്ക് നാലാമതൊരു ഊഴം ബംഗാൾ ജനത നൽകുമോ? ബി.ജെ.പിയുടെ ബംഗാൾ അജണ്ടയുടെ പ്രത്യാഘാതമെന്ത്? ഇടതുപക്ഷം അവകാശപ്പെടുന്ന വിസ്മയം സ്വപ്നമായി അവശേഷിക്കുമോ?- ‘ടെലഗ്രാഫ്’ എഡിറ്ററായിരുന്ന ആർ. രാജഗോപാൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

  19. 982

    എസക്കിയേലിന്റെ നെറുകയിൽ മാർപാപ്പ ഉമ്മ വെച്ചു, എന്നന്നേക്കും എനിക്കുതന്ന സാന്ത്വനമായി…

    2019 ഫെബ്രുവരി അഞ്ചിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ, മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡറുള്ള മകൻ എസക്കിയേലിനെ ഉമ്മ വെക്കുകയും കൈകളിലെടുത്ത് ശുശ്രൂഷിക്കുകയും ചെയ്ത മറക്കാനാകാത്ത അനുഭവം പങ്കുവയ്ക്കുന്നു പ്രവാസിയായ ജിഗിന റോഷൻ ഗോമസ്. ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ ദിനം .

  20. 981

    ഷൊർണൂർ റോട്ടിലെ അരിസ്റ്റോട്ടിൽ ബാലനും രാഗിണിയുടെ ഈവാ ബ്യൂട്ടി പാർലറും

    കേരളത്തിലെ മറ്റേതൊരു തൊഴിൽമേഖലയിലുമെന്നപോലെ സലൂണുകളിലും ഇതര സംസ്​ഥാനക്കാർ രംഗം കീഴടക്കിയിട്ടുണ്ട്. ബംഗാൾ, ഒറീസ്സ, തമിഴ്നാട് എന്നീ സംസ്​ഥാനങ്ങളിൽനിന്നു മാത്രമല്ല, ഹിമാചൽ പ്രദേശ്, ഭൂട്ടാൻ, നേപ്പാൾ, തുടങ്ങിയ ഇടങ്ങളിൽനിന്നും യുവതികളും യുവാക്കളും ബ്യൂട്ടിപാർലറുകളിലും ഹെയർ കട്ടിങ്ങ് സലൂണുകളിലും ജോലി നോക്കുന്നു. കേശാലങ്കാരത്തി​ന്റെ മാറുന്ന സൗന്ദര്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൗതുകകരം കൂടിയാണ്, കെ.സി. ജോസ് എഴുതിയ ലേഖനം കേൾക്കാം..

  21. 980

    കേരളത്തിന്റെ 'ആരോഗ്യ'ത്തെ സംരക്ഷിക്കേണ്ടത് നമ്മളാണ്

    ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beats Counts’-ൻ്റെ ആദ്യ ഭാഗം. ഈ ഭാഗത്തിൽ കേരളത്തിൻ്റെ ആരോഗ്യ രംഗവും ആരോഗ്യ പ്രവർത്തകരും പൊതുവിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളും ഇടത്തരം സ്വകാര്യ ആശുപത്രികളും നിലനിൽക്കേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന് ഡോ. ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

  22. 979

    മെമ്മറിഫുൾ

    ഉറക്കത്തിലും ഒപ്പം കൂട്ടുന്ന നമ്മുടെ മൊബൈൽ ഫോണുകളിൽ എത്ര ആപ്പുകൾ ഉറങ്ങുന്നുണ്ട് എന്നറിയാമോ? എണ്ണിനോക്കൂ, എങ്ങനെ വന്നാലും നൂറ് ആപ്പുകളെ നിങ്ങൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നുണ്ടാകും. ഓർക്കണം, പത്തോ, ഇരുപതോ, അൻപതോ അല്ല, നിശ്ചയമായും ഇൻബിൽറ്റ് ആപ്പുകളുടേയും ഇൻസ്റ്റാൾഡ് ആപ്പുകളുടേയും എണ്ണം നൂറിനരികിലോ നൂറ് കവിഞ്ഞിട്ടോ ഉണ്ടാകും.

  23. 978

    വേറിട്ടു കേൾക്കാനാകാത്ത ശബ്ദങ്ങളുടെ കാലത്ത് ഗായത്രിയുടെ വേറിട്ട പാട്ടുകാലങ്ങൾ

    തന്റെ സംഗീതയാത്രയുടെ പല കാലങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഗായിക ഗായത്രി. മലയാള സംഗീതത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, ഗായകരുടെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവർ തുറന്നുപറയുന്നു. സംസ്ഥാന സർക്കാർ അവാർഡ് ജൂറിയിൽ അംഗമായിരുന്ന സമയത്തെ അനുഭവങ്ങളും, വേടന് അവാർഡ് നൽകിയതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളെക്കുറിച്ചുള്ള പ്രതികരണവും പങ്കു വയ്ക്കുന്നു .

  24. 977

    എന്തു വെളിച്ചമാണ്, വെള്ളിയാഴ്ചകൾക്ക്…

    സിനിമയോളം മനോഹരമായ ഒരു കണ്ടുപിടിത്തമുണ്ടോ? സിനിമയോളം നമ്മെ മോഹിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ? സിനിമാശാലകളല്ലാതെ നമ്മൾ നമ്മളെ മറക്കുന്ന ഒരിടമുണ്ടോ? തിരകളിൽ, താരങ്ങളിൽ ഉയിരും ഉലകവും കൊടുത്തവരെ, ഇത് നിങ്ങൾക്കുള്ളത്.

  25. 976

    ജാതിറാം സ്റ്റാഫ് റൂം

    അതിക്രൂരമായ ജാതി വിവേചനത്തിന്റെ ഇരയായ കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ നിതിൻ രാജ് എന്ന ദലിത് വിദ്യാർത്ഥിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ജാതികേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വികസനമെന്നാൽ കെട്ടിടങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്നവരോട്, അതിനുള്ളിൽ നടക്കുന്നത് ജാതി വിവേചനവും അവഹേളനവുമാണെന്ന് വിളിച്ചുപറയുകയാണ് നിതിൻ രാജുമാർ. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

  26. 975

    അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങൾ ​എന്തുകൊണ്ട്​ ചർച്ച ചെയ്യപ്പെടുന്നില്ല?

    അംബേദ്കറുടെ മൗലിക നിലപാടുകൾ ഏതെങ്കിലും അക്കാദമിക- വൈജ്ഞാനിക കള്ളികളിൽ മാത്രം ഒതുക്കി വിശകലനം ചെയ്യുന്നത് അപക്വമാണ്

  27. 974

    Sad Songs ചെയ്യാനാണിഷ്ടം, Action സിനിമകൾ കാണാനും

    സംഗീതജ്ഞൻ ജെറി അമൽ ദേവുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാമത്തെയും അവസാനത്തേയും ഭാഗം. ആക്ഷൻ സിനിമകൾ കാണാനും ദുഃഖഭരിതമായ പാട്ടുകൾ ഉണ്ടാക്കാനും സീരിയസായ സംഗീതം കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരാൾ. സംഗീതം പോലെ സുതാര്യനായ ഒരാൾ. മുഹമ്മദ് റഫിയെ പാട്ടു പഠിപ്പിച്ചതിനെക്കുറിച്ചും യേശുദാസ് തനിക്കുവേണ്ടി പാടിയ ആദ്യ പാട്ടിനെ കുറിച്ചും മുല്ലനേഴി മാഷിനെയും കെ. ജയകുമാറിനേയും കുറിച്ചും ഈ ഭാഗത്തിൽ സംസാരിക്കുന്നുണ്ട്.

  28. 973

    ചൂടൻകേരളം

    ചൂട് സാമൂഹിക അനീതി കൂടിയാവുന്നതിൻ്റെ രാഷ്‌ട്രീയമെന്താണ്? കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചൂട് കൂടുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്? ചൂട് അസഹനീയമായി മാറുന്നത് എന്തുകൊണ്ടായിരിക്കാം? കാലാവസ്ഥാ ശാസ്‌ത്രജ്ഞനും കുസാറ്റിലെ അധ്യാപകനുമായ പ്രൊഫ. എസ്. അഭിലാഷുമായി മനില സി. മോഹൻ സംസാരിക്കുന്നു.

  29. 972

    താലീസും പാലൈസും

    കൊതിച്ചതും രുചിച്ചതുമെല്ലാം കേവലം ചേരുവകളുടെ ചേർച്ച നോക്കി ഗുണിച്ചും ഹരിച്ചും ക്യാപ്സൂൾ വിഡിയോകൾ മാത്രമായി മാറുന്ന കാലത്ത്, നമ്മുടെ പഴയകാല മെനു എന്തെല്ലാമായിരുന്നു, അക്കാല രുചികൾക്ക് നമ്മൾ നൽകിയ റേറ്റിംഗ് എത്രയായിരുന്നു. ഒരു കാലത്തും ഉപയോഗിക്കാത്ത ഒരു ക്രോക്കറി സെറ്റു പോലെ നമ്മുടെ ഷെൽഫിലിരിക്കുന്ന രുചിയോർമകളെ പൊടിതട്ടിയെടുത്താലോ.ഓർമോപനിഷത്ത് പല കാല- പല രുചികളിലൂടെ.

  30. 971

    കാലം, എംബാപ്പെയുടെ കാൽവേഗത്തിൽ

    പഴുത്ത ബബ്ലിമൂസ് വാട്ടിയെടുത്തതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കാൽപ്പന്ത്. കളിക്കളം വീടകം തന്നെ. വാതിലുകളായിരുന്നു ആദ്യം ഉന്നംവച്ച ഗോൾപോസ്റ്റുകൾ. ഉടഞ്ഞ പാത്രങ്ങളുടേതാകാം ആദ്യമുയർന്ന ആരവം. ഫൈനൽ വിസിൽ അമ്മ വിളിക്കും

  31. 970

    ചൂടിൽ രോഗങ്ങൾ മാരകമായേക്കാം, എന്തു ചെയ്യണം?

    വേനല്‍ കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു, കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എ.എസ്.

  32. 969

    ആരോഗ്യം രാഷ്ട്രീയമാണ്

    ഡോക്ടർമാർക്ക് സ്വന്തം ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുന്നതിന് കഴിയാത്ത തരത്തിൽ രാഷ്ട്രീയ - സാമ്പത്തിക -ഉദ്യോഗസ്ഥ വ്യവസ്ഥ അയവില്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. സർക്കാർ തലത്തിൽ ബ്യൂറോക്രസിയുടെ തടസ്സങ്ങളെ മറികടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. അനാവശ്യ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും സ്ഥാപന മേധാവികൾക്കും തീരുമാനമെടുക്കാൻ കഴിയണം. ഡോ. എ. കെ ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം. ഇന്ന് ലോകാരോഗ്യദിനം.

  33. 968

    ‘എന്തുകൊണ്ട് ഞങ്ങൾക്ക് ഇടതുപക്ഷവുമായി സംസാരിക്കാനാകുന്നില്ല?’

    നവ സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള എല്ലാതരം സംവാദങ്ങളെയും കൊട്ടിയടച്ചുകളഞ്ഞ പത്തു വർഷമായിരുന്നു ഇടതുപക്ഷ സർക്കാറിന്റേതെന്ന വിമർശനമുന്നയിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളവരെ മാത്രം വിളിച്ച്, ചോദ്യം ചോദിക്കരുത് എന്ന ഉറപ്പിൽ മാത്രം നടന്ന ഏകപക്ഷീയ വിനിമയങ്ങളായിരുന്നു നടന്നതെല്ലാം. ആദിവാസികളുടെ ഭൂസമരം അടക്കമുള്ള പ്രക്ഷോഭങ്ങളെ വംശീയമായി തന്നെ അടിച്ചമർത്തിയ സർക്കാറിന് നേതൃത്വം നൽകിയ യു.ഡി.എഫിനോട് എന്തുകൊണ്ട് രാഷ്ട്രീയ സഹകരണം സാധ്യമാകുന്നു എന്ന ചോദ്യത്തിനും മറുപടി പറയുന്നു.എം. ഗീതാനന്ദൻ, മേരി ലിഡിയ, എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി കെ. കണ്ണൻ നടത്തുന്ന അഭിമുഖത്തിന്റെ അവസാനഭാഗം.

  34. 967

    ഭരണവിരുദ്ധ വികാരമുണ്ട്, ദലിത്- ആദിവാസി വിഭാഗങ്ങളിൽ

    വികസനത്തിന്റെ പേരിൽ തുടർഭരണമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് വികസനത്തിന് അനിവാര്യമായ സാമൂഹിക നീതിയ്ക്ക് എന്തു സംഭവിച്ചു എന്ന പരിശോധനയാണ് ഈ സംഭാഷണം. ഭൂപരിഷ്കരണം മുതൽ കേരളം തുടർന്നുപോരുന്ന ദലിത്- ഗോത്ര സമൂഹങ്ങളുടെ എക്സ്ക്ലൂഷൻ എങ്ങനെയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ രൂക്ഷമായതതെന്നും വിശദമാക്കുന്നു.

  35. 966

    വേണ്ടത് രണ്ടാം ഭൂപരിഷ്കരണം, ആചാരവിരുദ്ധ കേരളം

    വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് രാധാകൃഷ്ണൻ എം.ജി.

  36. 965

    സൗദിക്കും യുഎഇക്കും ഇസ്രായേലിനും പുതിയ ലക്ഷ്യം; ഇറാനെ തീർക്കുക

    ഇപ്പോൾ, ഇസ്രായേലിനും സൗദി അറേബ്യക്കും യുഎഇയ്ക്കും ലക്ഷ്യം ഒന്നായി മാറിയിരിക്കുന്നു. ഇറാനെ നിശ്ശേഷം തകർക്കുക. എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ ഈ മൂന്നു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടുകെട്ട് എന്തുകൊണ്ടാണ് സാധ്യമാവുന്നത്? അമേരിക്കകത്താവട്ടെ, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന യുദ്ധവിരുദ്ധ റാലികൾ നടക്കുമ്പോഴും പ്രതിപക്ഷമായ ഡെമോക്രറ്റിക് പാർട്ടിയുടെ പ്രതിഷേധ സാന്നിധ്യം എങ്ങും ദൃശ്യമല്ല.യുദ്ധത്തിൻ്റെ ഭവിഷ്യത്തുക്കൾ യൂറോപ്പിനെയും ഏഷ്യയെയും എന്ന പോലെ അമേരിക്കയിലും ബാധിച്ചു തുടങ്ങിയിട്ടും ഡെമോക്രാറ്റുകളുടെ നിർജീവാവസ്ഥ അമേരിക്കയെയും ലോക രാഷ്ട്രങ്ങളെയും എങ്ങനെയാണ് ബാധിക്കുക? ന്യൂ യോർക്കിൽ, ഇൻ്റർനാഷണൽ അഫയേഴ്‌സ് വിദഗ്ധനും മീഡിയ സ്ട്രാറ്റജിസ്റ്റുമായ ഡോ.കൃഷ്ണകിഷോറും കമൽറാം സജീവും സംസാരിക്കുന്നു.

  37. 964

    ഓ...... പൂവട്ടക തട്ടിച്ചിന്നി....

    ജെറി അമൽദേവിൻ്റെ സിനിമാപ്പാട്ടുകൾ എല്ലാവർക്കും മനസ്സിലാവുന്നതും പാടാൻ പറ്റുന്നതുമാണ്. കേൾക്കുന്നവർക്കുകൂടി അവകാശമുള്ള പാട്ടുകൾ. മിഴിയോരവും മഞ്ഞണിക്കൊമ്പിലും ധന്യേ നീയെൻ്റെയും ദേവദുന്ദുഭിയും തുടങ്ങി എത്രയോ പാട്ടുകൾ. പാട്ടുകൾ, സംഗീതം എങ്ങനെയാണ് നമ്മുടെ ഉള്ളിൽ ഓർമയായും കാലമായും വികരമായും നിലനിൽക്കുകയെന്ന് പറയാതെ പറയുന്നു ജെറി അമൽദേവ്, സംഭാഷണത്തിൻ്റെ ഈ രണ്ടാം ഭാഗത്തിൽ.

  38. 963

    'Celebration of Pain’ മാത്രമല്ല ഗസൽ

    ദീന ദയാലോ എന്ന ഗാനത്തിലൂടെ പിന്നണിഗാന രംഗത്തെത്തിയ ഗായത്രി സിനിമക്കപ്പുറം ഹിന്ദുസ്ഥാനി സംഗീതത്തിലും ഗസലിലും മികവു തെളിയിച്ച ഗായികയാണ്. ‘എന്തെ നീ കണ്ണാ’ എന്ന ഗാനത്തിന് 2003-ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായത്രി അശോകൻ തന്റെ സംഗീത യാത്രയെ കുറിച്ചു സംസാരിക്കുന്നു.

  39. 962

    പുതിയ തൊഴിൽ വിപണിയിലെ ഇന്ത്യൻ തൊഴിലാളിയോട് ലേബർ കോഡ് പറയുന്നത്…

    മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്? ഇന്ന്അന്താരാഷ്ട്ര തൊഴിലാളി ദിനം. ഡോ. അനീഷ് കെ.എ, മാധവ് മേനോൻ  എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

  40. 961

    ആത്മകഥയിലെയും അടിയന്തരാവസ്ഥയിലെയും കമല

    യാഥാസ്ഥിതികത്വത്തിന്റെ, സദാചാരവാദികളുടെ, മദ്ധ്യവർഗ്ഗമാന്യതയുടെ, ഭരണകൂടത്തിന്റെ, മതമൗലികവാദികളുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും കമലയുടെ ജീവിതം നിരന്തരം വിധേയമായിക്കൊണ്ടിരുന്നുവെന്നത് കമലയുടെ ജീവിതദർശനത്തെയും സർഗാത്മകതയുടെ മാനങ്ങളെയും റിബലിനെയും കൂടി വെളിപ്പെടുത്തുന്നതാണ്.വി. വിജയകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം. ഇന്ന് മാധവികുട്ടിയുടെ 92-ാം ജന്മദിനവാർഷികം

  41. 960

    ഉറപ്പാണ്, വോട്ട് ഷിഫ്റ്റ്

    ഭരണവിരുദ്ധവികാരം, ജാതി- മത പ്രീണനം, അധികാരക്കൊതി, കൂറുമാറ്റങ്ങൾ, പലതരം ഡീലുകൾ- നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്ന വോട്ട് ഷിഫ്റ്റിനുള്ള കാരണങ്ങൾ വിശകലനം ചെയ്യുന്നു, ജെ. പ്രഭാഷ്.

  42. 959

    LAXMAN SIVARAMAKRISHNAN: നിറം പറഞ്ഞു കളിയാക്കി, എന്റെ ക്രിക്കറ്റ് ജീവിതം തകർന്നു

    1982 - 83 സീസണിലെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനം. ആ ടൂറിനിടയിലാണ് ഇന്ത്യൻ ടീമിലെ പയ്യനായ ശിവരാമകൃഷ്ണൻ്റെ ജന്മദിനം. കേക്ക് മുറിക്കുന്നതിനു മുമ്പ് ഒരു ടീമംഗം പറഞ്ഞു. “നീ കറുത്ത കേക്ക് വാങ്ങിയതു നന്നായി, നിൻ്റെ നിറം തന്നെയുള്ള കേക്ക്.” ഇതൊരു ഒറ്റപ്പെട്ട അവഹേളനമായിരുന്നില്ല. ഇന്ത്യയ്ക്കു വേണ്ടി കളിച്ചപ്പോൾ പലപ്പോഴും നേരിടേണ്ടി വന്ന Abuses-നെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ക്രിക്കറ്റിലെ വർണ-വർഗ വിവേചനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട ക്രിക്കറ്റ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

  43. 958

    ചുംബനങ്ങളുടെ, വിപ്ലവത്തിന്റെ, സാഹിത്യത്തിന്റെ IRELAND

    പ്ലങ്കറ്റും ഗ്രേയ്സും പ്രണയികളായിരുന്നു. അതിലേറെ അയർലണ്ടിൻ്റെ വിമോചനത്തിനായുള്ള വിപ്ലവസേനയുടെ അംഗങ്ങളും. വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് ഈസ്റ്റർ അപ്പ്‌റൈസിങ് ഉണ്ടാവുന്നത്. നിരവധി വിപ്ലവകാരികൾക്കൊപ്പം പ്ലങ്കറ്റും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഗ്രേയ്സിൻ്റെ പ്ലങ്കററിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ബ്രിട്ടീഷ് പട്ടാളം നടത്തിക്കൊടുത്തു. ഒരു മോതിരക്കൈമാറ്റം. അല്പസമയം കഴിഞ്ഞ് പ്ലങ്കറ്റിനെ വെടിവെച്ചു കൊന്നു.ഇങ്ങനെ വിപ്ലവത്തിൻ്റെയും കഥ പറച്ചിലിൻ്റെയും നാടാണ് അയർലണ്ട്. ജെയിംസ് ജോയ്സിൻ്റെയും യേററ്സിൻ്റെയും സാമുവൽ ബെക്കറ്റിൻ്റെയും ഓസ്കാർ വൈൽഡിൻ്റെയും ഷെയ്മസ് ഫീനിയുടെയും നാട്. ആ നാടിൻ്റെ കഥകളിലൂടെ അലഞ്ഞ ഡോ. ജോർജ് ലെസ്ലി തോമസ്, ചുംബനങ്ങളുടെയും വേർപിരിയലുകളുടെയും കഥകൾ പറയുകയാണ് കമൽറാം സജീവിനോട് രണ്ടു ഭാഗങ്ങളിലായി.

  44. 957

    ഇത്തവണത്തെ ഇലക്ഷൻ ഡീൽ

    നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സാധ്യതകളും പ്രധാന വോട്ടിങ് ട്രെന്റുകളും സമഗ്രമായി പരിശോധിക്കുന്നു. ബി.ജെ.പി ഫാക്ടർ, മലബാർ മേഖലയിലെ മണ്ഡലങ്ങളിലെ രാഷ്ട്രീയ പ്രവണതകൾ, ജാതി- മത- സാമുദായിക വിലപേശലുകൾ, മുന്നണികളും മുഖ്യശത്രുക്കളും, സി.പി.എം വിട്ട നേതാക്കളും അവരെ മുൻനിർത്തിയുള്ള യു.ഡി.എഫിന്റെ ‘സ്വതന്ത്ര’ പരീക്ഷണങ്ങളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു: ദാമോദർ പ്രസാദ്, എം.പി. പ്രശാന്ത്, പ്രമോദ് പുഴങ്കര, മനില സി. മോഹൻ, കെ. കണ്ണൻ. Editors Assembly.

  45. 956

    ‘ഞണ്ടു കറി കഴിച്ച് മരണം’, വാർത്തയ്ക്കുപിന്നിലെ വാസ്തവം എന്താണ്?

    ഒരു സാധാരണഭക്ഷണം പോലും ചിലർക്ക് അതീവഅപകടകരമാകാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു നിമിഷം മുൻപ് എല്ലാം സാധാരണമായിരുന്ന ഒരാളുടെ ആരോഗ്യസ്ഥിതി ഒരു ചെറിയ കഷ്ണം ഭക്ഷണം കൊണ്ടുതന്നെ പെട്ടെന്ന് ഗുരുതരമാവുന്ന സംഭവങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ‘ഞണ്ടു കറി കഴിച്ച് യുവാവ് മരിച്ചു’, ‘പൊറോട്ട കഴിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം’ അങ്ങനെ പലതരം വാർത്തകൾ. ഭക്ഷണഅലർജി എന്നത് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഒരു പ്രത്യേക ഭക്ഷണഘടകത്തെ ശത്രുവായി തെറ്റിദ്ധരിച്ച് അതിനെതിരെ ശക്തമായ പ്രതിരോധം കാണിക്കുന്ന അവസ്ഥയാണ്. ചിലപ്പോൾ ഇത് വളരെ ലഘുവായ അസ്വസ്ഥതയായി തോന്നിയേക്കാം. എന്നാൽ ചിലപ്പോൾ ജീവന് പോലും ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് പോലും മാറാം. ഇന്നത്തെ പോഡ്കാസ്റ്റിൽ ഭക്ഷണ അലർജികളുടെ യഥാർത്ഥ്യങ്ങൾ, അതിന്റെ കാരണം, ലക്ഷണങ്ങൾ, അടിയന്തരസാഹചര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ , പൊതുജനങ്ങൾ അറിയേണ്ട പ്രധാനകാര്യങ്ങൾ എന്നിവയെ കുറിച്ച് സംസാരിക്കുന്നു ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ക്രിട്ടിക്കൽ കെയർ ഡയറക്ടർ ഡോ. അനൂപ് കുമാര്‍ എ.എസ്.

  46. 955

    സി.കെ. ജാനുവും സണ്ണി കപിക്കാടും പുറന്തള്ളപ്പെടുന്ന തെരഞ്ഞെടുപ്പ്

    “കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിൽ പലതിലും പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. അതൊരു നിർണായകവോട്ട് ബാങ്കായി മാറാത്തതിൻ്റെ കാരണം, ദലിത്-ആദിവാസി രാഷ്ട്രീയത്തെ ഒരു മുന്നണി സംവിധാനത്തിലേക്ക് രൂപപ്പെടുത്താൻ ഇക്കാലമത്രയുമായിട്ടും ആ മേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ്,” ഇ.കെ. ദിനേശൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

  47. 954

    CARABAO CUP FINAL ARSENAL Vs CITY; ഗാർഡിയോളയുടെ അതിഭയങ്കര വിജയം

    കളി തുടങ്ങും മുമ്പേ പണ്ഡിറ്റുകൾ ഒന്നടങ്കം പറഞ്ഞു: ഈ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അണ്ടർഡോഗ്സ് ആണ്. ആഴ്സണൽ അജയ്യർ. കളി തുടങ്ങി 15 മിനിറ്റോളം ഈ വിശകലനങ്ങൾ ശരിവെക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഡൊണറൂമയ്ക്ക് പകരമിറങ്ങിയ ജെയിംസ് ട്രാഫോർഡിൻ്റെ മൂന്ന് ഉജ്വല സേവുകളിലൂടെ രക്ഷപ്പെട്ട സിറ്റി പക്ഷേ, ഗാർഡിയോളയെന്ന മഹാമാനേജരുടെ സ്ട്രാറ്റജിയിലൂടെ ആഴ്സണലിനെ വെറും കാഴ്ചക്കാരാക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഴ്സണലിൻ്റെ കളിക്ക് എന്തുകൊണ്ടാണ് ഫുട്ബോളിൻ്റെ സൗന്ദര്യം ഇല്ലാത്തതെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട്.

  48. 953

    വലതുപക്ഷ കേരളമേ, ഒരു ഇലക്ഷൻകാല ലാൽസലാം…

    കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തി​ലെ നിർണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം എന്തുകൊണ്ടാണ് ഇത്ര അരാഷ്ട്രീയമായ തർക്കവിതർക്കങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്? ഐഡിയോളജിക്കൽ പ്രതിബദ്ധതകൾ നേർത്തുനേർത്തില്ലാതാകുന്ന രാഷ്ട്രീയ സമവായത്തിന്റെ അപകടങ്ങളെക്കുറിച്ച് - കെ. കണ്ണൻ.

  49. 952

    വെയില്‍ കത്തുന്നു, സൂര്യാഘാതം മാത്രമല്ല അപകടം

    ചൂട് ദിനംപ്രതി കൂടിവരികയാണ്. പല ജില്ലകളിലും കനത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടുത്ത വെയിലിനെയും ചൂടിനെയും ആരോഗ്യപരമായി എങ്ങനെ നേരിടാം? കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ് സംസാരിക്കുന്നു.

  50. 951

    ഭരണവും ഒരു പ്രതിപക്ഷ രാഷ്ട്രീയമാണ്

    ജയിച്ചാലും തോറ്റാലും ശക്തമായ ഇടതുബദൽ ഉണ്ടായിരിക്കുകയെന്നത് ഇന്ത്യയിലിപ്പോൾ കേരളത്തിനുമാത്രം നൽകാൻ കഴിയുന്ന സന്ദേശമാണ്. കേരളത്തിൽ ഇടതുജനാധിപത്യരാഷ്ട്രീയം വീണ്ടും ഭരണത്തിൽ വരിക എന്നതിനെ ഒരു പാതകമായിക്കാണുന്ന തുടർഭരണ വിരുദ്ധ വ്യവഹാരത്തെ താൻ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു എന്നത് വിശദീകരിക്കുകയാണ് ഡോ. ടി.ടി. ശ്രീകുമാർ.

Type above to search every episode's transcript for a word or phrase. Matches are scoped to this podcast.

Searching…

We're indexing this podcast's transcripts for the first time — this can take a minute or two. We'll show results as soon as they're ready.

No matches for "" in this podcast's transcripts.

Showing of matches

No topics indexed yet for this podcast.

Loading reviews...

ABOUT THIS SHOW

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

HOSTED BY

Truecopythink

CATEGORIES

URL copied to clipboard!