കുറുപ്പാശാന്റെ അരങ്ങുപാട്ടുകള്‍

PODCAST · arts

കുറുപ്പാശാന്റെ അരങ്ങുപാട്ടുകള്‍

ഇന്റെ ഇഷ്ടഗായകന്‍ കലാ:ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ചില കഥകളി പദങ്ങള്‍

  1. 65

    കാർദ്രവേയകുലതിലക-നളചരിതം മൂന്നാംദിവസം

    ഉണ്ണായിവാര്യരാൽ വിരചിതമായ നളചരിതത്തിലെ മൂന്നാംദിവസത്തെ കഥയിൽ ബാഹുകന്റെ പദം. ബാഹുകവേഷധാരിയായി തീർന്ന നളൻ താൻ രക്ഷിച്ചതും, തന്നെ ദംശിച്ചതുമായ നാഗം കാർക്കോടകനാണ് എന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തെ വന്ദിച്ചുകൊണ്ട് തന്റെ കാര്യങ്ങൾ ചോദിക്കുന്നതായ പദമാണിത്. കുറുപ്പാശാന്റെ മറ്റൊരു അമൃതസംഗീതം. ശിങ്കിടി പാടുന്നത് കലാ:ഹൈദർ അലി. *'കാ'യെന്നു നീട്ടി രാഗഭാവത്തെ വെളിവാക്കിക്കൊണ്ടും 'വേയാ' എന്ന് ഇഴുത്തം കൊടുത്തുകൊണ്ടും, 'തിലകാ' എന്നിടത്തെ സംഗതിയോടുകൂടിയുമുള്ള പല്ലവിയുടെ മനോഹരമായ ആലാപനം. *'ആദ്രഭാവം'-ഇഴുത്തം, 'നിൻ മനക്കാമ്പിൽ'-സ്ഥായി പ്രയോഗം, 'വേണമെന്നിൽ'-സഞ്ചാരം. *'മാമക'-സഞ്ചാരം, 'കടിച്ചു ദേഹം'-സ്ഥായിപ്രയോഗം, രണ്ടാമത്തെ 'ദേഹം'-പ്രത്യേകമായ സഞ്ചാരം, 'ദേഹം മറച്ചു'- വായുതള്ളിക്കൊണ്ടുള്ള്തുടക്കം, 'വേറേയൊന്നായ് കേൾക്കേണമേ' എന്ന് മേൽസ്ഥായിയിലേയ്ക്കും തുടർന്ന് 'നാമധേയം' എന്നുതുടങ്ങി താഴ്യ്ക്കും സഞ്ചാരം. *'ഇന്ദുമൗലിഹാരമേ' എന്ന് ഓരോ പ്രാവശ്യവും വത്യസ്ഥങ്ങളായുള്ള ആലാപനം, 'ഖിന്നയാ'-സഞ്ചാരം, 'ചെന്നൂവാണു'-ഇഴുത്തം,

  2. 64

    നൈഷധേന്ദ്രാ-നളചരിതം മൂന്നാംദിവസം

    ഉണ്ണായിവാര്യരുടെ പ്രശസ്ഥമായ നളചരിതം ആട്ടക്കഥയിലെ മൂന്നാംദിവസത്തെ കഥയിൽ കാട്ടുതീയിൽനിന്നും തന്നെ രക്ഷിച്ച നളനെ ദംശിച്ചശേഷമുള്ള കാർകോടകന്റെ പദം. ശിങ്കിടി-പാലനാട് ദിവാകരൻ നമ്പൂതിരി. *വലുതഹോ 'വിധി', 'വിശങ്കം', 'ആഖ്യനഹം', 'ചതിച്ചിതഹം' 'വന്നകമേ', 'ഇത്തുകിൽ' ഇന്നിവിടങ്ങളിലെല്ലാം പ്രത്യേകമായ ഊന്നൽ, *'പിന്നെ അവൻ-അവൻ വിടും' എന്ന മുറിച്ചും കൂട്ടിച്ചേർത്തും... ഇങ്ങിനെ അരങ്ങിലെ ചൊല്ലിയാട്ടത്തിന്റെ മാറ്റുകൂട്ടുന്നതരത്തിലുള്ള ആലാപനം.

  3. 63

    കത്തുന്ന വനശിഖി...-നളചരിതം മൂന്നാംദിവസം

    ഉണ്ണായിവാര്യരുടെ നളചരിതം മൂന്നാംദിവസം കഥയിലെ നളന്റെ പദം. ശിങ്കിടി-കോട്ട:പി.ഡി.നമ്പൂതിരി കുറുപ്പാശാന്റെ സ്വതസിദ്ധമായ ശൈലിക്കൊപ്പം പി.ഡി.യുടെ അനുഗുണമായ പാട്ടുകൂടി ചേർന്നപ്പോൾ ഇതൊരു ഗംഭീര അരങ്ങുപാട്ടായി. *'എരിഞ്ഞ തീ' , 'ഗതതാപം' എന്നിവിടങ്ങളിലെ മേൽസ്ഥായീ സഞ്ചാരം. *'അറിഞ്ഞതെങ്ങിനെ', 'നൈഷധൻ'-സംഗതികൾ *'നിന്നുടെ കഥകൾ'-കീഴ്സ്ഥായിയിൽ തുടക്കം *'ചൊന്നമൊഴി'-ഇഴുത്തം എന്നിവ പ്രധാനമായ പ്രത്യേകതകൾ മാത്രം!

  4. 62

    അന്തികേവന്നീടേണം-നളചരിതം മൂന്നാംദിവസം

    നളചരിതം മൂന്നാംദിവസത്തെ കഥയിലെ കാർകോടകവിലാപമായുള്ള പദം. ചലിക്കുവാനാകാതെ കാട്ടുതീയുടെ നടുവിലകപ്പെട്ട കാർകോടകൻ തന്നെ രക്ഷിക്കുവാനായി ഭൈമീപതിയായ നളന്റെ പേരുപറഞ്ഞ് നിലവിളിക്കുന്നു. ഭൈരവിരാഗത്തിലുള്ള ഈ പദത്തിൽ കഥാപാത്രത്തിന്റെ ഭാവത്തിനും സന്ദർഭത്തിനും ഇണങ്ങുന്നരീതിയിൽ പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന സംഗതികളാൽ(ഉദാ:'മരണവേദന' എന്ന ഭാഗം) മനോഹരമാക്കിയിരിക്കുന്നു. സഹഗായകൻ-കോട്ട:പരമേശ്വരൻ നമ്പൂതിരി

  5. 61

    ഘോരവിപിനം-നളചരിതം മൂന്നാംദിവസം

    നളചരിതം മൂന്നാംദിവസത്തെകഥയിലെ നളന്റെ ആത്മഗതമായുള്ള പദം. സഹഗായകൻ-കോട്ട:പരമേശ്വരൻ നമ്പൂതിരി

  6. 60

    ലോകപാലന്മാരെ (നളചരിതം മൂന്നാംദിവസം)

    നളചരിതം മൂന്നാംദിവസത്തെകഥയുടെ ആദ്യരംഗത്തിലെ നളന്റെ ആത്മഗതമായുള്ള പദം. ശിങ്കിടിഗായകൻ-കോട്ട:പരമേശ്വരൻ നമ്പൂതിരി

  7. 59

    കാട്ടാളൻ-ദമയന്തി (നളചരിതം രണ്ടാംദിവസം)

    കാട്ടാളൻ-ദമയന്തി രംഗത്തിലെ പദങ്ങൾ, കുറുപ്പാശാന്റെ മനോഹരമായ അരങ്ങുപാട്ട്. കാട്ടാളന്റെ 'ആരവമെന്തിതറിയുന്ന' എന്നതുമുതൽ 'അംഗനേഞാനങ്ങുപോവതെങ്ങിനെ' വരേയുള്ള മേളക്കൊഴുപ്പാർന്നതും നൃത്തചുവടുകളോടുകൂടിയതുമായ പദഘണ്ഡങ്ങൾ അഭിനയത്തിനനുഗുണമായരീതിയിൽ, താളാത്മകമായും, ഇതിനിടയിലെ ദമയന്തിയുടെ പദങ്ങൾ ഏറ്റവും ശോകരസത്തോടെയും ആലപിച്ചിരിക്കുന്നു. കാട്ടാളന്റെ മേളക്കൊഴുപ്പാർന്ന പന്തുവരാടിരാഗ പദഘണ്ഡങ്ങൾക്കിടയിൽ ദമയന്തിയുടെ പുന്നാഗവരാളിരാഗപദത്തിലേയ്ക്ക് കടക്കുമ്പോൾ പെട്ടന്ന് അന്തരീക്ഷത്തിൽ ശോകരസം നിറയ്ക്കുവാൻ കുറുപ്പാശാനു നിഷ്പ്രയാസം സാധിക്കുന്നു. ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ രംഗാവതരണശ്ലോകം ആലപിച്ചിരിക്കുന്നത് കലാ:ഗംഗാധരനും കലാനി:ഉണ്ണികൃഷ്ണനും ചേർന്നാണ്.

  8. 58

    അലസതവിലസിതം-(നളചരിതം-II)

    നളചരിതം രണ്ടാംദിവസകഥയിൽ നളന്റെ വേർപാടിൽ ദു:ഖിതയായ ദമയന്തി അവനെ വിളിച്ചുകൊണ്ട് തിരഞ്ഞുനടക്കുന്നതായപദം. ഈ പുന്നാഗവരാളി രാഗപദം രാഗത്തിന്റേയും, ശോകത്തിന്റേയും ഭാവങ്ങളെ പൂർണ്ണമായി ആവിഷ്ക്കരിച്ചുകൊണ്ട് കുറുപ്പാശാൻ ആലപിച്ചിരിക്കുന്നു. കൂടെ പാടിയിരിക്കുന്നത് കോട്ട:പരമേശ്വരൻ നമ്പൂതിരി.

  9. 57

    'ഒരുനാളും നിരൂപിതമല്ലെ' (നളചരിതം-II)

    ശിങ്കിടി-കോട്ട:പരമേശ്വരൻ നമ്പൂതിരി

  10. 56

    ഉണ്ടാകേണ്ടാ-നളചരിതം രണ്ടാം ദിവസം

    നളചരിതം ആട്ടക്കഥയിലെ രണ്ടാദിവസത്തെ കഥയിൽ 'ഊണിനാസ്ഥകുറഞ്ഞു' എന്ന ശ്ലോകവും, തുടർന്ന് ചൂതുകളികളിയിൽ വിജയിതനായ പുഷ്ക്കരൻ നളനോട് പറയുന്നതായ 'ഉണ്ടാകേണ്ട' എന്നാരംഭിക്കുന്ന പദവും. അമിതവും അനാവശ്യവുമായ വിസ്ഥാരങ്ങൾ ഇല്ലാതെയും ചില സവിശേഷപ്രയോഗങ്ങളോടെയുമുള്ള ശ്ലോകാലാപനം കുറുപ്പാശാന്റെ പ്രത്യേകയാണ്, അതിന്റെ അനുഭവം വളരെ വത്യസ്ഥവും. 'ദൈവഗതിക്കുനീക്കമൊരുനാളുണ്ടോ' എന്നിടത്തെ മേൽസ്ഥായിസഞ്ചാരം ഇവിടത്തെ ആലാപനത്തിന്റെ സവിശേഷതയാണ്. 'ഉണ്ടാകേണ്ട'യുടെ 'ധരിത്രിയെ ചേറിയെന്നെ' എന്ന ആദ്യ ചരണമാണ് ഇവിടെ ആലപിച്ചിരിക്കുന്നത്. പുഷ്ക്കരന് അഭിനയിക്കാൻ കൂടുതൽ വകുപ്പുള്ള ഈ ചരണം ഇപ്പോൾ അരങ്ങിൽ അധികം പതിവില്ല. ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി.

  11. 55

    ചൂത്-നളചരിതം രണ്ടാം ദിവസം

    നളചരിതം ആട്ടക്കഥയിലെ രണ്ടാംദിവസത്തെ കഥയിലെ ചൂതുകളിയുടെ ഭാഗത്തെ('ആവിഷ്ടകലിനാ' എന്ന ശ്ലോകവും തുടർന്നുള്ള നളന്റേയും പുഷ്ക്കരന്റേയും ചരണങ്ങളും) പദങ്ങൾ.

  12. 54

    ജാനേ പുഷ്ക്കര-നളചരിതം രണ്ടാം ദിവസം

    നളചരിതം ആട്ടക്കഥയിലെ രണ്ടാം ദിവസത്തെ കഥയിൽ പുഷ്ക്കരന്റെ ചൂതുനുവിളികേട്ടെത്തുന്ന നളന്റെ പദം. കുറുപ്പാശാന്റെ അതുല്യമായ അരങ്ങുപാട്ടിന്റെ മറ്റൊരു ഉദാഹരണം. ഭാവപരമായ മാറ്റങ്ങൾ പെട്ടന്ന് വരുത്താനുള്ള ആശാന്റെ അനുപമായ കഴിവും ഇതിൽ ദർശ്ശിക്കാം. പുഷ്ക്കരനോടായുള്ള ആദ്യചരണത്തിനുശേഷം 'വിദർഭനന്ദിനി' എന്ന ദമയന്തിയോടായുള്ള ചരണത്തിലേയ്ക്കെത്തുമ്പോഴും, തുടർന്ന് 'ചതിപ്പതിന്നിവൻ' എന്നാകുമ്പോൾ ക്രോധത്തിലേയ്ക്കും ഭാവങ്ങൾ മാറപ്പെടുന്നത് നമുക്ക് പെട്ടന്ന് അനുഭവപ്പെടും. ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  13. 53

    വീരസേനസൂനോ(നളചരിതം രണ്ടാം ദിവസം)

    നളചരിതം ആട്ടക്കഥയിലെ രണ്ടാംദിവസത്തെ കഥയിൽ പുഷ്ക്കരൻ നളനെ ചൂതിനുവിളിച്ചുകൊണ്ടുള്ള പദം. സന്ദർഭാനുസൃതമായി വായുബലത്തോടെയും തുറന്നുമുള്ള പാട്ട്. ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  14. 52

    "പുഷ്ക്കര നീ പഴുതേ"(നളചരിതം രണ്ടാംദിവസം)

    നളചരിതം ആട്ടക്കഥയിലെ രണ്ടാം ദിവസത്തെ കഥയിലെ കലിയുടെ പുഷ്ക്കരനോടുള്ള പദം. 'പുഷ്ക്കര' എന്ന് ഒരു അഭിസംബോധനയുടെ രീതിയിൽ വാച്യതലത്തിലേയ്ക്ക് എത്തിക്കുന്ന തുടക്കത്തോടെയുള്ള അസൽ അരങ്ങുപാട്ട്. സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  15. 51

    'പ്രാണദാനം ചെയ്ത' (രുഗ്മിണീസ്വയംവരം)

    രുഗ്മിണീസ്വയംവരം ആട്ടക്കഥയിലെ ഏഴാം രംഗത്തിലെ  കാനക്കുറുഞ്ഞി രാഗത്തിലും ചെമ്പട താളത്തിലുമുള്ള രുഗ്മിണിയുടെ പദഭാഗമായ "പ്രാണദാനം ചെയ്ത തവ പാർത്തുകണ്ടാൽ തരുവാനായ് കാണുന്നില്ലേതുമഹോ ഞാൻ കാലിണ കൈവണങ്ങുന്നേൻ" പൊന്നാനിഗയകൻ-കോട്ട:ഗോപാലപ്പിഷാരടി

  16. 50

    കിർമ്മീരവധം ആദ്യരംഗത്തിന്റെ അവതരണശ്ലോകം

    രാഗം:കാബോജി “മാര്‍‌ഗ്ഗേ തത്ര നഖം‌പചോഷ്മളരജ:പുഞ്ചേ ലലാടം തപ- ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍ വാതോദ്ധൂളിതധൂളിജാലമസൃണച്ഛായാം സ ധര്‍മ്മാത്മജോ മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാംതമബ്രവീദ് ദനപദീം“ സഹഗായകൻ:കലാ:ഗംഗാധരൻ 'നഖം' എന്ന നിർത്തൽ, 'പചോഷ്മള', 'വാതോദ്ധൂളിത' എന്നീസ്ഥലങ്ങളിലെ സഞ്ചാരങ്ങൾ എന്നിവ കുറുപ്പാശാൻ സ്പെഷ്യൽ!

  17. 49

    'ഹാ ഹാ കരോമി'(സന്താനഗോപാലം)

    സന്താനഗോപാലം കഥയിലെ ബ്രാഹ്മണന്റെ വിലാപപദം. സഹഗായകൻ:കലാ:ഗംഗാധരൻ

  18. 48

    "അരുകിൽ വന്നുനിന്ന"(നളചരിതം രണ്ടാംദിവസം)

    സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  19. 47

    'കലി-ദ്വാപരസംവാദം' (നളചരിതം രണ്ടാംദിവസം)

    നളചരിതം രണ്ടാംദിവസം കഥയിലെ മൂന്നാം രംഗത്തിലെ കലിദ്വാപരസംവാദമായുള്ള സൗരാഷ്ട്രരാഗപദം കുറുപ്പാശാൻ മനോഹരമായി ആലപിച്ചിരിക്കുന്നു. സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  20. 46

    "കനക്കെകൊതികലർന്നു" (നളചരിതം രണ്ടാംദിവസം)

    ഇന്ദ്രനോടുള്ള കലിയുടെ പദഭാഗം. സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  21. 45

    "പാഥസാംനിചയം"(നളചരിതം രണ്ടാംദിവസം)

    കലിയോടുള്ള ഇന്ദ്രന്റെ പദഭാഗം. സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  22. 44

    "ഭൂമിതന്നിലുണ്ടു" (നളചരിതം രണ്ടാംദിവസം)

    ഇന്ദ്രനോടുള്ള കലിയുടെ പദഭാഗം. സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

  23. 43

    'പോയ് വരുന്നേനകലെ' (നളചരിതം 2)

    നളചരിതം രണ്ടാം ദിവസത്തില്‍ കലിയോടുള്ള ഇന്ദ്രന്റെ പദം‍. ശിങ്കിടി-പാലനാട് ദിവാകരൻ നമ്പൂതിരി

  24. 42

    'എങ്ങുനിന്നെഴുന്നരുളി സുരാധിപ' (നളചരിതം രണ്ടാം ദിവസം)

    നളചരിതം രണ്ടാം ദിവസത്തിലെ ഇന്ദ്രനോടുള്ള കലിയുടെ പദം. ശിങ്കിടി-പാലനാട് ദിവാകരൻ നമ്പൂതിരി

  25. 41

    ‘ദയിതേ’(നളചരിതം 2)

    നളചരിതം രണ്ടാം ദിവസത്തില്‍ ദമയന്തിയോടുള്ള നളന്റെ പദം‍. ശിങ്കിടി ഗായകന്‍-കലാ:വെണ്മണി ഹരിദാസ്.

  26. 40

    ‘സാമ്യം അകന്നൊരു ഉദ്യാനം’(നളചരിതം രണ്ടാംദിവസം)

    നളചരിതം രണ്ടാം ദിവസത്തിലെ ദമയന്തിയുടെ മറുപടിപ്പദം. ഈ പൂർവ്വികല്യാണിരാഗപദം സ്വതസിദ്ധവും മനോഹരവുമായ ശൈലിയിൽ കുറുപ്പാശാന്‍ പാടിയിരിക്കുന്നു. ശിങ്കിടി-കലാ:വെണ്മണി ഹരിദാസ്

  27. 39

    ‘ഹംസ ദമയന്തി സംവാദം’(നളചരിതം 1)

    നളചരിതം ഒന്നാം ദിവസത്തില്‍ ഹംസവും ദമയന്തിയുമായുള്ള സംവാദമായുള്ള പദങ്ങള്‍. രാഗമാലികയിലുള്ള ഇവ മനോഹരമായി കുറുപ്പാശാന്‍ പാടിയിരിക്കുന്നു. ശിങ്കിടി ഗായകന്‍-കോട്ടക്കല്‍ പി.ഡി.നമ്പൂതിരി.

  28. 38

    ‘കണ്ടേന്‍ നികടെ’(നളചരിതം 1)

    നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയുടെ ഹംസത്തോടുള്ള പദം. ഈ ഘമാസ് രാഗപദം അതിമനോഹരമായി കുറുപ്പാശാന്‍ പാടിയിരിക്കുന്നു. ശിങ്കിടി-കോട്ടക്കല്‍ പി.ഡി.നമ്പൂതിരി

  29. 37

    ‘അംഗനമാര്‍മൌലീബാലേ’(നളചരിതം ഒന്നാം ദിവസം)

    ‘ഇനി ഒരടി നടന്നാല്‍’ എന്ന ശ്ലോകവും തുടര്‍ന്ന് ഹംസം ദമയന്തിയോട് പറയുന്നതായ പദവും കുറുപ്പാശാന്‍ ഗംഭീരമായി ആലപിച്ചിരിക്കുന്നു. ‘ഗഗനചാരി’, ‘നളനഗരേ വാഴുന്നു’ എന്നിവിടങ്ങളിലെ ആലാപനവും ‘നളിനമിഴിമാര്‍ക്കെല്ലാം നട പഠിപ്പാന്‍’ എന്നിടത്തെ താളമിട്ടുകൊടുക്കലും ഒക്കെ കുറുപ്പാശാന്റെ അരങ്ങുപാട്ടിന്റെ സവിശേഷതകളാണ്. ശിങ്കിടി:കോട്ടക്കല്‍ പി.ഡി.നമ്പൂതിരി.

  30. 36

    ‘കണ്ടാല്‍ എത്രയും’(നളചരിതംഒന്നാം ദിവസം)

    ദമയന്തിയുടെ നൃത്തപ്രധാനമായ മറ്റൊരു പദമായ ഇതും കുറുപ്പാശാനും കോട്ട:പി.ഡി.നമ്പൂതിരിയും ചേര്‍ന്ന് ഭംഗിയായി ആലപിച്ചിരിക്കുന്നു.

  31. 35

    ‘പ്രിയമാനസാ പോയ് വരേണം’(നളചരിതംഒന്നാം ദിവസം)

    ഹംസത്തെ തന്റെ ദമയന്തീ സമീപത്തേയ്ക്ക് അയയ്ക്കുന്ന നളന്റെ പദം. കുറുപ്പാശാനൊപ്പം ശിങ്കിടി പാടിയിരിക്കുന്നത് കലാമണ്ഡലം ഗംഗാധരൻ.

  32. 34

    ദമയന്തി-തോഴിമാര്‍ സംവാദം(നളചരിതം ഒന്നാം ദിവസം)

    ദമന്തിയും സഖിമാരുമായുള്ള സംവാദമായുള്ള പദങ്ങള്‍. ഈ സ്ത്രീവേഷങ്ങള്‍ സംഗീതപ്രയോഗങ്ങളോടും, സ്ഥായീപ്രയോഗങ്ങളോടും, ‘അന്തംകുത്തിപ്പാടല്‍’ ഉള്‍പ്പെടെ കഥകളിത്തമാര്‍ന്ന രീതിയിലും ഉണ്ണികൃഷ്ണക്കുറുപ്പാശാന്‍ ആലപിച്ചിരിക്കുന്നു. കോട്ടക്കല്‍ പി.ഡി.നമ്പൂതിരി വളരെ യോജിപ്പായി ശിങ്കിടിയും പാടിയിരിക്കുന്നു.

  33. 33

    ‘പൂമകനും മൊഴിമാതും’-സാരിപദം (നളചരിതംഒന്നാം ദിവസം)

    ദമയന്തി സഖിമാരോടോത്ത് സാരിനൃത്തത്തോടെ രംഗപ്രവേശം ചെയ്യുമ്പോള്‍ ആലപിക്കുന്ന പദം. ഈ പദം പുന്നാഗവരാളി രാഗത്തിന്റെ ഭാവം നിറച്ചുനിര്‍ത്തിക്കൊണ്ടും, സാരിനൃത്തത്തിന് അനുഗുണമായരീതിയിലും, നൃത്തച്ചുവടുകള്‍ക്ക് സഹായകരമായരീതിയില്‍ ചേങ്കിലയില്‍ താളമിട്ടുകൊടുത്തുകൊണ്ടും കുറുപ്പാശാന്‍ ആലപിച്ചിരിക്കുന്നു. കോട്ടക്കല്‍ പി.ഡി.നമ്പൂതിരി വളരെ യോജിപ്പായി ശിങ്കിടിയും പാടിയിരിക്കുന്നു.

  34. 32

    ‘ഊജ്ജിതാശയ’(നളചരിതം ഒന്നാം ദിവസം)

    തന്നെ വെറുതേ വിട്ട നളമഹാരാജാവിന് ഉപകാരം ചെയ്യാം എന്നു പറഞ്ഞ് തിരിച്ചെത്തുന്ന ഹംസത്തിന്റെ നൃത്തപ്രധാനമായ പദം നൃത്തത്തിനു അനുശൃതമായ പ്രയോഗങ്ങളോടെ കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് ആലപിച്ചത്. 'ഓർത്തു കണ്ടോളവും' കുറുപ്പാശാൻ വായുബലത്തോടെയുള്ള തുടക്കത്തിന് പ്രാധാന്യം നൽകുമ്പോൾ ഗംഗാധരശാൻ ചില പ്രയോഗങ്ങളിലൂടെ. 'ഭൂതലസികാ പരി', 'പരിപാഹിനൃപ'(ആവർത്തനത്തിൽ) കുറുപ്പാശാൻ ഇഴുത്തം കൊടുക്കുന്നുണ്ട്. 'നീതനസുഷമം' മേൽസ്ഥായിയിലേയ്ക്ക് സഞ്ചരിച്ച് കുറുപ്പാശാൻ 'വപുരഖിലേക്ഷണ'യിലൂടെ തിരിച്ച് താഴേക്കും. ഗംഗാധരശാൻ 'നൂതന' എന്ന് വായുബലത്തോടെ തുടങ്ങുന്നു. 'കൗതുകമാ തൗതേ' കഴിഞ്ഞ് ഒരു സംഗതി കുറുപ്പാശാൻ സ്പെഷ്യൽ. ഗംഗാധരാശാനും വിടുന്നില്ല. 'ഭൂതദയാ' ഇഴുത്തത്തോടെ ഇരുവരും മനോഹരമായി. 'കെൽപ്പുള്ള' വായുബലത്തോടെ തുടങ്ങുന്നു തുടർന്ന് മേൽസ്ഥായിയിലേയ്ക്ക് 'അപ്രതിമാ ഭവനേ' കഴിഞ്ഞ് ചെറിയൊരു സംഗതി കുറുപ്പാശാൻ വക(ഈവക മനോഹരങ്ങളും പിന്തുടരാൻ പ്രയാസങ്ങളുമായ ചെറുസംഗതികളാണ് കുറുപ്പാശാന്റെ പ്രത്യേകതകൾ) 'നിഷ്ഭലം' 'ഭ' കാരത്തിനൂന്നൽ നൽകികൊണ്ട് ഗംഗാധരാശാൻ 'കാമിനി രൂപിണി.....ശീല‌ വതി മണി', മനോഹരം. 'ഹേമ ആമോദസമ', 'സാ അമരധാമ' എന്നീ പദം ഭംഗിയാപിരിച്ചുള്ള ആലാപനം ഇങ്ങിനെ ഇരുവരും ചേർന്ന് മനോഹരമാക്കിയ ഒരു പദം

  35. 31

    ‘അറിക ഹംസമേ’ (നളചരിതംഒന്നാം ദിവസം)

    വിലപിക്കുന്ന ഹംസത്തോടുള്ള നളന്റെ മറുപടിപ്പദം. കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് ഗംഭിരമായി ആലപിച്ചിരിക്കുന്നു.

  36. 30

    'ശിവശിവ എന്തുചെയ്‌വൂ' (നളചരിതംഒന്നാം ദിവസം)

    ഉദ്യാനത്തില്‍ വന്നു വസിക്കുന്ന സ്വര്‍ണ്ണഹംസത്തിനെ നളന്‍ കടന്നുപിടിക്കുന്നു. അപ്പോള്‍ ഹംസം വിലപിക്കുന്നതായ പദമാണ് ഇത്. കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് ഗംഭിരമായി ആലപിച്ചിരിക്കുന്നു.

  37. 29

    ‘അന്യേഷുവൃക്ഷ’(നളചരിതം ഒന്നാം ദിവസം)

    നളചരിതം ഒന്നാം ദിവസം കഥയിലെ ഹംസത്തിന്റെ പ്രവേശത്തിനുള്ള ശ്ലോകം കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് ആലപിച്ചത്.

  38. 28

    ‘നിര്‍ജ്ജനം എന്നതെയുള്ളു’(നളചരിതംഒന്നാം ദിവസം)

    നളചരിതം ഒന്നാം ദിവസം കഥയിലെ ‘നിര്‍ജ്ജനം എന്നതെയുള്ളു' എന്നപദം. ദമയന്തീകാമുകനായി തീര്‍ന്ന്‍ രാജ്യകാര്യങ്ങള്‍ മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തില്‍ വന്നു വസിക്കുന്ന നളന്റെ വിചാരപദമാണ് ഇത്. കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് ഗംഭിരമായി ആലപിച്ചിരിക്കുന്നു. സാധാരണയില്‍ നിന്നും ലേശം കാലം തള്ളിയാണ് ഇവിടെ ആലപിച്ചിരിക്കുന്നത്.

  39. 27

    ‘കുണ്ടിനനായക’(നളചരിതം ഒന്നാം ദിവസം)

    നളചരിതം ഒന്നാം ദിവസം കഥയിലെ നളന്റെ, പ്രശസ്തമായ വിചാരപദം. കല്യാണിരാഗത്തിലുള്ള ഈ പദം കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് സ്ഥായീപ്രയോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രയോഗങ്ങളോടെ മത്സരിച്ച് എന്നവണ്ണം ഗംഭിരമായി ആലപിച്ചിരിക്കുന്നു.

  40. 26

    ‘ഭീഷിതരിപു നികര’

    നളചരിതം ഒന്നാം ദിവസം കഥയിലെ ആദ്യരംഗത്തിലെ നാരദന്റെ പദം. രാഗം:സൌരാഷ്ട്രം ,താളം:മുറിയടന്ത. ഈ പദം കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് നമ്മുടെ സംഗീതത്തിന്റെ മാത്രം പ്രത്യേകതയായ അന്തംകുത്തിപാടല്‍(ചരണാന്ത്യങ്ങളില്‍) തുടങ്ങിയ തനതു സമ്പൃദായങ്ങളോടെ മത്സരിച്ച് എന്നവണ്ണം ഗംഭിരമായി ആലപിച്ചിരിക്കുന്നു. സാഹിത്യം മുറിച്ചും കൂട്ടിച്ചേര്‍ത്തും സംഗീതപ്രയോഗങ്ങളോടുമുള്ള ആലാപനമാണ് കുറുപ്പാശാന്റെ പ്രത്യേകതയെങ്കില്‍, ഊന്നല്‍ നല്‍കിക്കൊണ്ടുള്ള തുടക്കം, ഇഴുത്തം കൊണ്ടുത്തുകൊണ്ടുള്ള പാടല്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങളാണ് ഗംഗാധരന്റെ പാട്ടിലുള്ള പ്രത്യേകതകള്‍.

  41. 25

    'ഭഗവന്‍ നാരദ’

    നളചരിതം ഒന്നാം ദിവസം കഥയിലെ ആദ്യപദം. രാഗം:മുഖാരി, താളം:അടന്ത. നളന്‍ നാരദനോടായി പറയുന്ന ഈ പദം കുറുപ്പാശാനും കലാ:ഗംഗാധരനും ചേര്‍ന്ന് നമ്മുടെ സംഗീതത്തിന്റെ മാത്രം പ്രത്യേകതയായ അന്തംകുത്തിപാടല്‍(ചരണാന്ത്യങ്ങളില്‍) തുടങ്ങിയ തനതു സമ്പൃദായങ്ങളോടെ, മത്സരിച്ച് എന്നവണ്ണം ഗംഭിരമായി ആലപിച്ചിരിക്കുന്നു. സാഹിത്യം മുറിച്ചും കൂട്ടിച്ചേര്‍ത്തും സംഗീതപ്രയോഗങ്ങളോടുമുള്ള ആലാപനമാണ് കുറുപ്പാശാന്റെ പ്രത്യേകതയെങ്കില്‍, ഊന്നല്‍ നല്‍കിക്കൊണ്ടുള്ള തുടക്കം, ഇഴുത്തം കൊണ്ടുത്തുകൊണ്ടുള്ള പാടല്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങളാണ് ഗംഗാധരന്റെ പാട്ടിലുള്ള പ്രത്യേകതകള്‍.

  42. 24

    ‘കല്യാണശീല തവ’ (മംഗളശ്ലോകം)

    ‘കല്യാണശീല’ എന്നുതുടങ്ങുന്ന ശോകം കുറുപ്പാശാന്‍ ആലപിച്ചിരിക്കുന്നു.

  43. 23

    ‘കസ്തൂരീതിലകം’ (മംഗളശ്ലോകം)

    ‘കസ്തൂരീതിലകം’ എന്നാരംഭിക്കുന്ന ശ്ലോകം കുറുപ്പാശാനും കലാ:ശങ്കരന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് അതിമനോഹരമായി ആലപിച്ചിരിക്കുന്നു.

  44. 22

    ‘അംബാതോഴുന്നേന്‍’ (രുഗ്മാഗദചരിതം)

    മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്റെ രുഗ്മാഗദചരിതം കഥയിലെ ധര്‍മ്മാഗദന്റെ ആനന്ദഭൈരവി രാഗത്തിലുള്ള പദത്തിലെ അന്ത്യചരണം കാനഡ രാഗത്തിലേയ്ക്ക് മാറ്റിയാണ് കുറുപ്പാശാന്‍ ആലപിക്കുക പതിവ്. ഇപ്പോള്‍ ഇത് അരങ്ങുവഴക്കമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ സന്ദര്‍ഭത്തിന്റെ കാരുണ്യരസാനുഭവം വളരെ വര്‍ദ്ധിക്കുവാന്‍ ഈ രാഗമാറ്റം കാരണമായി. കൂടെ പാടിയിരിക്കുന്നത്- കലാ:രാമവാര്യര്‍.

  45. 21

    ‘കിം കിം അഹോ സഖീ’ (ബാണയുദ്ധം)

    ബാണയുദ്ധം കഥയിലെ ചിത്രലേഘയുടെ പ്രശസ്തമായ പദം. ശിങ്കിടി:കലാനിലയം ഉണ്ണികൃഷ്ണന്‍.

  46. 20

    ‘ജയ ജയ രാമചന്ദ്ര’ (സീതാസ്വയംവരം)

    കൊട്ടാരക്കരതമ്പുരാന്റെ സീതാസ്വയംവരം ആട്ടകഥയിലെ ‘ജയ ജയ രാമചന്ദ്ര’ എന്ന സ്തുതിപദം. ശിങ്കിടി:കലാ:ശങ്കരന്‍ എമ്പ്രാന്തിരി.

  47. 19

    ‘ലോകാധിപാ കാന്താ‍‘-ദക്ഷയാഗം

    ഇരയിമ്മന്‍‌തമ്പിയുടെ ദക്ഷയാഗം കഥയിലെ സതിയുടെ പദം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പും ശ്രീ പാലനാട് ദിവാകരനും ചേര്‍ന്ന് ആലപിച്ചത്. രാഗം:യദുകുലകാബോജി , താളം:തൃപുട

  48. 18

    ‘ജയ രുചിര കനകാദ്രി‍‘-കിര്‍മ്മീരവധം

    കോട്ടയത്തുതമ്പുരാന്റെ കിര്‍മ്മീരവധം കഥയിലെ സൂര്യനോടുള്ള ധര്‍മ്മപുത്രരുടെ പദം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പും ശ്രീ കലാമണ്ഡലം ഗംഗാധരനും ചേര്‍ന്ന് ആലപിച്ചത്. രാഗം:നീലാമ്പരി , താളം:ചമ്പ

  49. 17

    ‘കാന്താ ചിന്തിക്കില്‍‘-കിര്‍മ്മീരവധം

    കോട്ടയത്തുതമ്പുരാന്റെ കിര്‍മ്മീരവധം കഥയിലെ പാഞ്ചാലിയുടെ മറുപടിപദം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പും ശ്രീ കലാമണ്ഡലം ഗംഗാധരനും ചേര്‍ന്ന് ആലപിച്ചത്. രാഗം:യദുകുലകാബോജി , താളം:അടന്ത

  50. 16

    ‘സുകുമാര നന്ദകുമാര’-പൂതനാമോക്ഷം

    അശ്വതിതിരുനാള്‍ നമ്പുരാന്റെ പൂതനാമോക്ഷം കഥയിലെ ‘സുകുമാര നന്ദകുമാരാ’ എന്ന പദം. കുറുപ്പാശ്ശാന്‍ കഥകളിപദ കച്ചേരിക്ക് പാടിയതിന്റെ ശബ്ദലേഘനമാണിത്. കൂടെ പാടിയിരിക്കുന്നത് ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരി.

Type above to search every episode's transcript for a word or phrase. Matches are scoped to this podcast.

Searching…

No matches for "" in this podcast's transcripts.

Showing of matches

No topics indexed yet for this podcast.

Loading reviews...

ABOUT THIS SHOW

ഇന്റെ ഇഷ്ടഗായകന്‍ കലാ:ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ചില കഥകളി പദങ്ങള്‍

HOSTED BY

മണി|Mani, വാതുക്കോടം|Vathukkodam

CATEGORIES

URL copied to clipboard!